ആത്മാർത്ഥതയുടെ
മുഖംമൂടിക്കുള്ളിൽ
ഒളിച്ചിരുന്ന
നേരമ്പോക്കിന്റെ വഷളൻ
ചിരി തിരിച്ചറിയുമ്പോഴാണ്
പലരും തകർന്ന്
പോകുന്നത്....-
ജീവിതത്തിൽ മറ്റുള്ളവരുടെ നന്മയെ മുൻനിർത്തി പ്രവർത്തിക്കുന്നവർക്കെന്നും ഏറെ ത്യാഗം അനുഭവിക്കേണ്ടിവരുന്നതായി കാണാറുണ്ട്.
-
ആത്മാർത്ഥത ഉപ്പ് പോലെയാണ്
കൂടിപ്പോയാൽ ഒന്നിനും കൊള്ളില്ല
കുറഞ്ഞാലോ പരിഭവവും...-
'ആത്മാർത്ഥതയെ
ചോദ്യം ചെയ്യുമ്പോൾ
അവിടെ തകരുന്നത്
സ്നേഹവും കരുതലും ആണ്. '-
ആത്മാർത്ഥതയ്ക്കും
അതിർവരമ്പുകൾ
നല്ലതാണ്....
ആത്മാർത്ഥത കൂടിയാൽ
സഹനങ്ങൾ ഏറിടും..
സഹിക്കാതെയാവുമ്പോൾ
സഹായത്തിനാരും
സമീപത്തുണ്ടായെന്നു വരില്ല...-
മനസ്സറിഞ്ഞ് സ്നേഹിക്കാത്തതിനാലാവാം
മനസ്സറിയാതെ പോയതും
വിളിക്കാത്തതിനാലാവാം
വിളിക്കപ്പുറം എത്താഞ്ഞതും
കേൾക്കാൻ അരികിൽ ഇല്ലാത്തതിനാലാവാം
കേട്ടുകൊണ്ടിരിക്കാൻ ഇല്ലാതായതും
പറയാൻ വാക്കുകൾ ഇല്ലാത്തതിനാലാവം
പിരിയാൻ വാക്കുകൾ വേണ്ടാഞ്ഞതും
-
ആത്മാർത്ഥതയില്ലാത്ത
വാക്കുകളുടെ സ്ഥാനം ചവറ്റു കൊട്ടയിലായിരിക്കണം. തേൻ പുരട്ടിയ വാക്കുകളുടെ ചൂണ്ടക്കൊളുത്തിൽ, കുരുങ്ങുന്ന സ്വർണ്ണമത്സ്യങ്ങളായി മാറി ജീവിതം വെറുതെ പാഴാക്കാനുള്ളതല്ല...
-