മൗനത്തിലെ അക്ഷരങ്ങൾ   (Jithin Chacko@jcv)
4.6k Followers · 10.0k Following

read more
Joined 30 October 2018


read more
Joined 30 October 2018

ഏതൊരാളും മായിക്കാതെയിരിക്കും
മഷി അതൊന്നുമാത്രമോ ഉലകിൽ
സ്വാതന്ത്ര്യത്തോടെയുള്ള തിരഞ്ഞെടുപ്പുകൾ
വിരലുൾക്ക് അംഗബലം നല്കുന്നതിങ്ങനെ
ഭരണ ഹരണ ചരണങ്ങൾ പോലെയിതാ..

-



ചിതലുകൾക്ക് ഭക്ഷിക്കുവാനുള്ള അടയാളങ്ങൾ ആകുകയാണ് ഇന്നത്തെ ഓരോ ഓർമ്മകളും..

-



പരിഹാരം

കഴുത്തിൽ അണിയുവാൻ കളൊയതെ
കെട്ടുപിണഞ്ഞു കിടന്നിരുന്ന
മറ്റൊരാളുടെ വാക്കിന്റെ വാളുകളിൽ
കുറെയധികം ശിക്ഷകൾ ഉണ്ടായിരുന്നു..
സ്വയം ചോദിച്ചു നോക്കിയപ്പോൾ
സ്വയം ക്രൂശിൽ കയറ്റിയ
കുരിശുമരണത്തിന്റെ ദീപശിഖയുമേന്തി
വിപ്ലവം ശർദ്ധിച്ചിരുന്ന
വിഭിന്ന ഹൃദയങ്ങളിൽ നിന്നുള്ള
വിശുദ്ധമായ പാപമോക്ഷം കണ്ടു ഞാൻ..
നീരാളിപിടുത്തത്തിൽ അകപ്പെട്ടപ്പോൾ
നിലയുറപ്പിക്കുവാൻ പാകത്തിൽ
നിഴലുകൾ വെട്ടിമാറ്റിയിരുന്ന
നിമിഷത്തിന്റെ ധ്വനികളിൽ
എനിക്കും നിനക്കും പാകപ്പെടുവാൻ
പരിഹാരം
ഒരു മനോഹര ഹാരമായി ലോകം സൂക്ഷിച്ചു..

-



പതിവുകൾ പറയുന്നത്

പതിവുകൾ തെറ്റിച്ച
ചതിയുടെ നൂലാമാലകൾക്കിടയിൽ
വിസ്‌മയ സ്ഫോടനം തീർത്ത്
അന്തംവിട്ട് നിൽക്കുമ്പോൾ
ചന്തംതോന്നി തുടങ്ങിയ
പൊള്ളയായ വർത്തമാനങ്ങളിൽ
അന്തിചർച്ചകൾ നടത്തി
അന്തിയുറക്കം കാഴ്ചവെച്ചിരുന്നു..
ചെറുപ്പം മുതൽക്കേ
ചിരിച്ചു കണ്ടിരുന്ന മുഖം
അറപ്പു തോന്നിച്ച കൊലചിരികളിൽ
അട്ടഹസിച്ചുത്തുടങ്ങിയതും
ഞാറ്റുവേലകൾക്കും അപ്പുറം
വിറ്റുപെറുക്കി തുലച്ചിരുന്ന
ജീവിത വ്യഥകളുടെ ഭാരവും
ശിഷ്ട ഭാഗ്യങ്ങളിൽ
കൊതിയുടെ രസം വിതറി
മനസ്സിന്റെ ഭൂമികയിൽ
മറഞ്ഞുപ്പോയി തുടങ്ങിയിരുന്നതും
ഇപ്പോൾ പതിവുകൾ പറയുന്നുണ്ട്..

-



നീരസം

ഉള്ളാളിന്റെ വറ്റിൽ നിന്നും
ഊറ്റിയെടുത്തിരിക്കുന്ന അറ്റംമുറിക്കലുകൾ
ശിഷ്ട കാലത്തിന്റെ
നഷ്ട പദ്ധതികൾ തോറും
ചിറകുകൾ വീശാതെ ഇടറി വീണിരുന്നു..
നെയെന്ന മായികത്തിൽ
ഞാൻ അലിഞ്ഞു പോയിരുന്ന
വിദൂരതകളുടെ വിഴിപൂക്കോണുകളിൽ
കുഴികൾ വെട്ടിത്തുടങ്ങിയപ്പോൾ
ഞാൻ എന്ന ആത്മാവ്
നിന്റെ മരണത്തിന്
കുട ചൂടി തുടങ്ങിയിരുന്നു..
ഇത്രമാത്രം പറഞ്ഞുകൊണ്ട്
മാത്രകളിൽ തന്മാത്രകളായി വിഘടിച്
ഉള്ളിൽ പരത്തിയ
വിരഹത്തിന്റെ ശ്വാസ നഷ്ടത്തിൽ
ചിരാതുകൾ അണച്ചുക്കൊണ്ട്
നീയെന്ന നീരസം വിളമ്പികൊണ്ടിരുന്നു..

-



വിരലിൽ വീണ്ടും ഒരു മഷി

മഷി പുരണ്ടാൽ മായിച്ചു കളയുന്ന ദിവസത്തിൽ നിന്ന് വിരലിൽ മായിക്കുവാൻ കഴിയാത്ത ഒരു മഷി അടയാളം സൂക്ഷിക്കുവാൻ ഇന്നത്തെ സമ്മതിദായക ദിനം അയാൾ പ്രായോജനപ്പെടുത്തി..

-



ടിക്കറ്റ്


കൗണ്ടറിൽ നിന്ന് ടിക്കറ്റ് കിട്ടിയപ്പോൾ അതിന്റെ പണം എത്രയെന്ന് വിചിത്രമായ ഭാഷയിൽ പറഞ്ഞപ്പോൾ അയാൾക്ക് ഒന്നും മനസ്സിലായിരുന്നില്ല. ടിക്കറ്റിൽ എത്രയാണ് പണം എന്ന് മങ്ങിയ നിലയിൽ രേഖപ്പെടുത്തി എന്നതിനാൽ അയാൾ കുറച്ചു നേരം അത്ഭുത ലോകത്ത് തന്നെ തുടർന്നു. ശേഷം അടുത്തുള്ള ആൾ അതിന് വിശദീകരണം നൽകിയപ്പോൾ ഒരു സമാധാനം കിട്ടി..

-



എന്ന് സ്വന്തം

അയാൾക്ക് വന്നിരുന്ന ഓരോ കത്തുകളുടെയും അവസാനത്തെ വാക്കുകൾക്ക് ശേഷം പലരും പേര് രേഖപ്പെടുത്താതെ "എന്ന് സ്വന്തം" എന്ന് മാത്രം രേഖപ്പെടുത്തിയത്തിൽ ചില ദുരൂഹതകൾ ഒളിഞ്ഞു കിടക്കുന്നുണ്ട്...

-



തന്ത്രങ്ങൾ ഇനിയും..

നീ എന്തുചെയ്യാൻ പോകുന്നു?
അവൻ ചോദിച്ചേക്കാം
നീ കാത്തിരിക്കാൻ പോവുകയാണോ
നീ കാത്തിരിക്കാൻ പോവുകയാണോ
വിത്ത് വേരുപിടിക്കാൻ
പൂക്കുകയും
ഫലം കായ്ക്കുകയും ചെയ്യുക...
എനിക്ക് വിട്ടേക്കുക
അവൻ പറഞ്ഞേക്കാം
ഞാൻ നിങ്ങൾക്ക്
ഒരു ചെറിയ ഫലം തരാം.
നീ എനിക്ക് നിൻ്റെ വിത്ത് തരൂ...
എന്തിനാണ് അദ്ധ്വാനിക്കുന്നത്...?
തന്ത്രം പ്രയോഗിക്കുമായിരുന്നു
ഒരു രക്ഷപ്പെടലിന് വേണ്ടി..

-



ജനനവും മരണവും


ജനനവും മരണവും,
ഇരട്ട-സഹോദരിയും ഇരട്ട-സഹോദരനും,
രാവും പകലും, ശ്വസിക്കുന്ന എല്ലാ കാര്യങ്ങളിലും,
ഭരണം, സമയം പരസ്പരം സൗഹൃദം നിലനിർത്തുമ്പോൾ
ജനനവും മരണവും.
ഓരോ നെറ്റിയിലും വൈവിധ്യമാർന്ന പൂക്കളാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു,
അവർ സ്വർഗ്ഗത്തെ പിതാവായും ഭൂമിയെ അമ്മയായും വാഴ്ത്തുന്നു.
അവരുടെ മുകളിലും താഴെയും വിശ്വസ്തരെ കണ്ടെത്തി.
പുഞ്ചിരി കണ്ണുനീർ ലഘൂകരിച്ചേക്കാം, കണ്ണുനീർ അണച്ചേക്കാം
പുഞ്ചിരി, എല്ലാ സന്തോഷത്തിനും സങ്കടത്തിനും വേണ്ടി പറയുന്നു:
സന്തോഷമോ സങ്കടമോ പരസ്പരം അറിയുന്നില്ല
ജനനവും മരണവും.

-


Fetching മൗനത്തിലെ അക്ഷരങ്ങൾ Quotes