ഏതോ ദിവാസ്വപ്നത്തിന്നോരത്ത്
പൂമിഴിയാളവൾ നിൽക്കയാവാം.
എത്ര മരീചികകൾ മറികടക്കാനുള്ള
ഊർജ്ജമുള്ളിൽ നിറയ്ക്കായാവാം!
-
പിന്നൊരു നാളിൽ പൊറുക്കയും,,
അതിലേറെ മതിമറക്കയും
മനുഷ്യ സഹജമല്ലോ സഖേ🙏�... read more
അച്ഛനില്ലാത്തയാഘോഷനാളുകൾ
ഉത്സവരാവുകൾ, പിറന്നാളുകൾ
എത്ര കടന്നു പോയെങ്കിലുമിന്നുമെൻ സ്മൃതികളിൽ പൂത്തു വിടർന്നു നിൽപ്പൂ
അന്നു ഞാൻ ഹൃത്തടമേറ്റിയ പിതൃ-
സ്നേഹത്തിൻ മായാത്ത ചിത്രങ്ങൾ!
-
പായുന്ന ചിന്തകൾക്കു
കടിഞ്ഞാണിടാൻ
ആവും വിധം ഞാൻ പരിശ്രമിക്കാം.
മറ്റുള്ളതെല്ലാം വിധിഹിതമേ
ആരാനുമായിടുമോ തടുക്കാൻ?-
അത്രമേലാർദ്രമായൊരു മഞ്ഞു തുള്ളിയെൻ
ചിത്തത്തിൽ കുളിരുമായ് വന്നു വീണു.
കിനാവിൻ മിഴിച്ചെപ്പിനുള്ളിൽ
നിലാവിന്റെ
നറുവെൺകുടമായ് തുളുമ്പി നിന്നു!
-
തുടക്കം
പ്രത്യാശാ നാളമുള്ളിൽ കൊളുത്തി
പ്രശ്നങ്ങളൊക്കെയും മറന്നു വെച്ച്
പ്രഭാതരശ്മികളെ നോക്കിച്ചിരിച്ച്
പുതിയൊരു തുടക്കമിന്നല്ലോ!
-
ശാന്തതയുടെ പച്ചതുരുത്തിൽ
നീലാകാശക്കുടക്കീഴിൽ
പൂക്കളുടെ ഹൃദ്യസൗരഭം നുകർന്ന്
അലസമായിരിക്കെ
അശാന്തിയുടെ തേരോട്ടം
കൃത്യമായി കർണ്ണങ്ങളിൽ മുഴങ്ങി.
അസ്വസ്ഥതയുടെ മുൾപ്പടർപ്പിൽ
കുരുങ്ങി വീർപ്പു മുട്ടുകയും
ഹൃദയം പെരുമ്പറ മുഴക്കുകയും
ചെയ്തപ്പോൾ എന്റെ കണ്ണുകൾ
ആദ്യം തിരഞ്ഞത്
ആ ശത്രുവിനെ ആയിരുന്നു.
എന്നാൽ അടുത്ത് വളരെ
അടുത്ത് നിന്ന് ഗൂഢമായി ചിരിച്ചത് കാരണഭൂതനായ എന്റെ
ഉറ്റ സുഹൃത്തായിരുന്നു!
വെളുക്കെച്ചിരിച്ച്, ഉള്ളിൽ തിമിർത്ത്
ഒന്നുമറിയാത്ത നാട്യത്തിൽ
ആ ആത്മമിത്രം. കലികാലമേ നിന്റെ
കളിയാട്ടം ഞാനറിയാതെ പോയല്ലോ!
-
നിഗൂഢമാകുമൊരേയൊരു സത്യം
നിതാന്തമൂകതയേകുന്ന ചിത്രം.
നിശയുടെയിരുളിൽ മാഞ്ഞു പോകും
നിത്യവിസ്മയമല്ലോ മൃതിയെന്നും.-
ആരാലുമറിയപ്പെടാതെത്ര
കുഞ്ഞുങ്ങളിവിടെ
നീറി നീറിക്കഴിയുന്നുണ്ടാവാം?
ആരോടുമൊന്നും പറയാതെ
നെഞ്ചകം പാടേ നുറുങ്ങുന്നുണ്ടാവാം
ആ കണ്ണുനീരുപ്പു നുണഞ്ഞവർ
കേണു തളർന്നു കിടക്കുന്നുണ്ടാവാം.
ആരോരുമറിയപ്പെടാതെത്ര
കാമാന്ധരിവിടെ വിലസുന്നുണ്ടാവാം?.
ആവർത്തനങ്ങൾക്കുമപ്പുറമിന്നും
നീതി കിട്ടാക്കനിയാകുമ്പോൾ
ആശയറ്റവനിയിലെത്ര പൂമൊട്ടുകൾ
മൃതിയിലമർന്നിട്ടുണ്ടാവാം?
-