അസ്ഥിക്കു പിടിച്ചിരിക്കുന്നു
കണ്ണുകളിലിപ്പോൾ അഗ്നിയാണ്
വാക്കുകളിൽ നിലപാടാണ്
സിരകളിൽ സഹനം
ശാന്തമായൊഴുകുന്നു
വേദനകൾ ആക്രമിച്ചു
തകർത്ത ഹൃദയമിന്ന്
കൂസലില്ലായ്മയുടെ
പുതപ്പണിഞ്ഞിരിക്കുന്നു
ഓരോ തകർച്ചയിലും
പുഞ്ചിരിയെന്നെ കാർന്നു
തിന്നുകൊണ്ട്
ജീവിതത്തിനടിമപ്പെടുത്തുന്നു-
ചുരുട്ടിനീട്ടിയ നാണയതുട്ടിലെ അച്ഛന്റെ
വിയർപ്പുമണികളുടെ മൂല്യമറിയാതെ
പുകച്ചുതള്ളുന്നുണ്ട് കൗമാരം
-
വേണ്ട വേണ്ടായെന്നോതുക ലഹരികൾ
വേണ്ട വേണ്ടായെന്നോതീടുക.
ഒരിയ്‌ക്കയ്‌ക്കലായല്ല ഇന്നെന്നല്ല
അരുതരുതെന്നെന്നുമേ ചൊന്നിടേണം..
ഒരു തവണയൊന്നവയെ നുണഞ്ഞാൽ
മെല്ലെയതോ നമ്മെ പാടേ വിഴുങ്ങും..
പിന്നെയൊരുവട്ടമല്ല ഒരു ദിനമെന്നല്ല
സിരകളിൽ പടരുന്ന എന്നുമേ
കൊതിയ്ക്കുന്ന ഉന്മാദമായതു മാറും..
ബന്ധങ്ങളേതും മറന്നിട്ട് ചെയ്യുന്ന
കർമ്മങ്ങളോരോന്നും പാപങ്ങളാകും..
ജീവിതം കൈവിട്ടു പോയാലോ പിന്നീട്
മാറാല മൂടിയ വിഷാദം പുൽകും..
ജന്മം തന്നവരുടെ കണ്ണുനീരൊരുവേള
ആത്മാവിൻ മോക്ഷത്തിന്നുതകാതെയാകും.
ഇനിയെന്തു ചെയ്യണം എങ്ങനെ മാറേണം
എന്നൊടുവിലായുള്ളിലൊരു
ബോധമുണരുമ്പോഴേക്കും
സമയമേറെ കഴിഞ്ഞെന്നിരിക്കും...
_©Soumya Gopalakrishna
-
പ്രിയേ.. നിന്നോളം
ഒരു ലഹരിയും ഇന്നേവരെ
ഞാൻ അനുഭവിച്ചിട്ടില്ല,
മറ്റു ലഹരികൾക്കു പിറകെ
ഞാൻ പോകുമ്പോൾ
നീ എന്നിൽ സ്നേഹമായ്
നിറയുകയുമില്ല.-
തിരിച്ചറിവില്ലാത്ത പ്രായം മുതൽ
ഇഷ്ടമുള്ളതെന്തിനോടും
മനുവായി പിറന്നവനെന്നും ലഹരി തന്നെ
മുലപ്പാൽ നുകരും കുഞ്ഞിനുമുണ്ട് ലഹരി
മുത്തശ്ശികഥയൊരു ലഹരിയായ് ഉണ്ണികൾക്കതൊരു കാലം
ഉണ്ണാനും ഉറങ്ങാനും കഥകൾ വേണ്ടിന്ന്
ഉണ്ണിക്കയ്യിൽ മൊബൈലെന്നൊരു യന്ത്രമതുണ്ടെങ്കിൽ
അതുമൊരു ലഹരിയായി മാറിപ്പോയി
ലഹരികൾ പല വിധമായുണ്ടിവിടമിൽ
എഴുത്തായി പ്രണയമായി മഴയായി
പുകച്ചു തള്ളുന്ന യൗവനമായി
പിന്നെ നീയും ഞാനും പോലുമൊരു ലഹരിയായ്-
തലക്കുപിടിച്ചപ്പോൾ
പ്രണയപക ഉത്തേജകമായി
അഗ്നിയിലാളിയ അവളുടെ രൂപം
അവനു ഉന്മാദവും
ഒടുവിൽ ആ പുകച്ചുരുളിലെ
ഓരോ ഉച്ഛാസവായുവിലും
അവൻ മെല്ലെ മൃതിയടഞ്ഞു....-
നുണയാൻ
കഴിയാതെ
അപ്രതീക്ഷിതമായി
വരുന്ന
ജീവിതത്തിലെ
വഴിത്തിരുവുകളിൽ
ലഹരിപദാർത്ഥങ്ങൾക്ക്
അടിമപ്പെടുമ്പോൾ
വീട്ടിലെ
രണ്ട് മുഖങ്ങിലേക്ക്
കണ്ണെത്തിക്കുക
മക്കളെന്ന ലഹരിയിൽ
ഒരു ജന്മം
ജീവിച്ച് തീർക്കുന്ന
രണ്ട് ഹൃദയങ്ങളെ കാണാം.!-
കറുപ്പ്
കരിമഷി എഴുതാത്ത കണ്ണുകളിൽ കറുപ്പ് പടർന്നിരിക്കുന്നു
ഇന്നേവരെ കരഞ്ഞുകാണാത്തൊരാ നീണ്ടമിഴികളോ
ചുവന്ന് ജ്വലിക്കുന്നു അസ്തമയംപോൽ
ചായം പുരട്ടാത്ത ചുണ്ടുകളോ കറുപ്പിനാൽ ഇരുണ്ട്‌പോയിരിക്കുന്നു
അവൾതൻ അലസമായ മുടിയിഴകളെ തലോടാനായ്_
കൊതിയുണ്ടെങ്കിലുമന്ന് ഭയത്താൽ കാറ്റുപോലും മറഞ്ഞിരിക്കുന്നു
തുടുത്തുരുണ്ട കവിളുകളോ ഇന്ന്
വറ്റിവരണ്ട കിണറുപോൽ കുഴിഞ്ഞുപോയിരിക്കുന്നു
അവളെ കടന്ന് പോകുമാ കാറ്റിൽ പോലും
നുരഞ്ഞ് പതയുന്നത് കറുപ്പായിരുന്നു
രാത്രിയുടെ കറുപ്പല്ല കൺമഷിയുടേതുമല്ല
ഞരമ്പുകളിൽ താപം പകർന്നുനൽകിയ കറുപ്പ്
തലച്ചോറിൽ ഇന്ദ്രജാലം തീർത്ത കറുപ്പ്
ആ ഉയിരിൻ മഴവിൽ വർണ്ണങ്ങളെ കവർന്നെടുത്തെന്നോ
കറുപ്പിൻ ഒറ്റനിറം ചാലിച്ച കറുപ്പ്
ലഹരിയുടെ കറുപ്പ് മരണം മണക്കുന്ന കറുപ്പ്-
ജീവിതത്തെ തന്നെ ലഹരിയായി കാണുന്നവർക്ക് ജീവിതവിജയം നേടാനും പരമാവധി ജീവിതത്തിൽ സന്തോഷം നേടിയെടുക്കാനുള്ള കഴിവുമുണ്ടാകാം. അവർക്ക് ജീവിതത്തിലെ കഷ്ടങ്ങളേയും നഷ്ടങ്ങളേയുമുൾക്കൊണ്ട് അതിനെ നന്നായി തരണം ചെയ്തു മുന്നോട്ടു പോകാനുള്ള കഴിവും കാണും.അവരുടെ ജീവിതം പ്രഭാതത്തിലെ പൊൻകിരണം പോലെന്നും തിളങ്ങുന്നതും കാണാം
-
പുകയൂതി വിട്ടനേരമറിഞ്ഞില്ല ഞാൻ
ആയൂസുമല്പം
കുറഞ്ഞെന്ന സത്യം..
-