മൗനങ്ങളുടെ നിലവറയിൽ
താഴിട്ട് പൂട്ടി വച്ചിരുന്ന
ചിന്തകൾ കുതിച്ചു മറിയുന്നുണ്ട്..
ഹൃദയം ഉരുക്കു കോട്ടയുടെ
ചുവരുകൾ കെട്ടിപ്പൊക്കുന്നുണ്ട്..
എങ്കിലും രാത്രിയുടെ
ചിതറിത്തെറിച്ച നിലാവിന്റെ
കണികകളിൽ മനസ്സ്
പിടഞ്ഞു വീഴുന്നുണ്ട്..
ആർദ്രമാകുന്ന മിഴികൾ
വാർന്നൊഴുകാതിരിക്കുവാൻ
അധരങ്ങളെ കൂട്ടുപിടിക്കുന്നുണ്ട്...
ഇരവെന്നോ പകലെന്നോ
ഇല്ലാതെ ഓരോ നിമിഷവും
നിദ്രയെ മാടി വിളിക്കുന്നുണ്ട്...
ഉദയം കാത്തിരിക്കുന്ന
അസ്തമയത്തിന്റെ നിദ്രയെ
അല്ല,, ഉണരാത്ത ഉണർവ്വിന്റെ
ഉദയത്തെ പുണരാത്ത
നിദ്ര....ഒടുവിലത്തെ നിദ്ര...
-