മായ്ക്കപ്പെട്ട
സിന്ദൂരത്തിലെ
പ്രതികാരാഗ്നിയായിരുന്നു
സിന്ദൂർ
കൈപിടിച്ചു
നടക്കേണ്ട
കുഞ്ഞുങ്ങളുടെ
കൈകളെ
മുറിച്ചു കളഞ്ഞതിന്റെ
സ്ഫോടനശേഷിയാണ്
സിന്ദൂർ
വിലപിക്കാനാകാതെ
ഓടുവാനവസരമില്ലാതെ
തോക്കിൻ കുഴലിൽ
ജീവിതമൊടുങ്ങിയവരുടെ
കണ്ണുനീരിന്റെ
ശിക്ഷയായിരുന്നു സിന്ദൂർ
യുദ്ധം തമാശയല്ലെങ്കിലും
പ്രതികരണമറ്റുപോയവരാണ്
നാമെന്നോതുവാതിരിക്കാനൊരു
തിരിച്ചടിയനിവാര്യമായിരുന്നു
സിന്ദൂർ നീ
തിലകക്കുറി ചാർത്തിയത്
മുഴുവൻ ഇന്ത്യക്കാരുടേയും
പ്രതികാരാഗ്നിയുടെ കാഞ്ചിയിലേക്കാണ്-
നമുക്ക് വേണ്ടിയും
ചിലപ്പോൾ ജീവിക്കേണ്ടിവരും
അതിലൊരുപക്ഷേ
ചുറ്റിലുമുള്ളവരുടെ
വലിയ ശരികളെ
കൊന്നൊടുക്കേണ്ടിയും വന്നേക്കാം
അവരുടെ ആജ്ഞകളെ
അനുസരിക്കാതെയും വന്നേക്കാം
കാരണം നമ്മൾ നമ്മളായിരിക്കേണ്ടത്
നമ്മുടെ മാത്രം ചുമതലയാണ്-
ഞാനെന്റെ ഹൃദയം
നിന്നിൽ വെച്ച് പൂട്ടിക്കോട്ടെ
വേണ്ടാ ..
അതെന്തേ
ഇത് തന്നെയല്ലേ
മറ്റുള്ളവരോടും നീ പറഞ്ഞത്-
അപ്പയ്ക്ക് അമ്മയായിരുന്നു ലഹരി
'അമ്മ പോയതിൽ പിന്നെയാണ്
അപ്പ മദ്യത്തെ സ്വീകരിച്ചത്
അപ്പ അലമ്പാണല്ലേ
ഹേയ് അപ്പ മദ്യപിച്ചാൽ
അന്നുറങ്ങില്ല
അമ്മയുടെ ഫോട്ടോയുടെ
താഴെ കുത്തിയിരുന്നു
എന്തൊക്കെയോ പറയും
എന്താണ് പറയുക
ആ ഭാഷ എനിക്കൊട്ടും
മനസ്സിലാകില്ലെടോ
അത് അപ്പയ്ക്ക് മാത്രം വശമുള്ളതാണ്-
ഒന്നാലോചിച്ചാൽ
നമ്മളിങ്ങനെ
ജീവിതത്തിനും
മരണത്തിനുമിടയിൽ
ജീവിക്കുന്നതിൽ
എന്തർത്ഥമാണുള്ളത്
ജനിച്ചുപോയില്ലേ
ജീവിക്കുക തന്നെ
അപ്പോ നമ്മുടെ സന്തോഷങ്ങൾ
അതൊക്കെ എന്നോ വിട്ടെടോ
ഇപ്പൊ മറ്റുള്ളവരുടെ
സന്തോഷങ്ങൾക്കായി
വെറുതെ ഞാനിങ്ങനെ
പുഞ്ചിരി നീട്ടിയിരിക്കും-
ദീർഘകാലാടിസ്ഥാനത്തിലേക്ക്
ഞാനെഴുതിവെച്ച
എന്റെ മാത്രം
കവിതയായിരുന്നു
മാഷെ നിങ്ങൾ
പക്ഷെ ഞാൻ
പരാജയപ്പെട്ടുപോയി
എഴുതി മുഴുമിപ്പിക്കും മുന്നേ
മറ്റൊരാൾ വായനക്കായി
എടുത്തുകൊണ്ടുപോയി..!-
ചിലപ്പോഴൊക്കെ എന്റെ സന്തോഷം
കുഞ്ഞുകുട്ടികൾ പങ്കുവെക്കുന്ന
ചെറിയ സംഭാഷണങ്ങളിലാണ്
അവർ ഊതിവീർപ്പിക്കുന്ന
ബലൂണുകളിലാണ്
അവർ കാണിക്കുന്ന
കുസൃതികളിലാണ്
അവരോടപ്പം കളിക്കുമ്പോൾ
ഞാനും ചെറിയ കുട്ടിയാകുകയാണ്-
ഇനിയും നിങ്ങളാ
കവിത
പൂർത്തിയാക്കിയില്ലേ
ഏത് കവിത
മരക്കൊമ്പിലിരുന്നു
ഒരു പക്ഷി മുറിയാതെ
പാട്ടുപാടിക്കൊണ്ടിരിക്കെ
മരം വെട്ടുകാരൻ
മരത്തെ വെട്ടിയിട്ടു
ചൊല്ലിയ കവിത
ഇല്ല ആ നേരം
ഞാനതിന്റെ വേരിനെ തൊടുകയായിരുന്നു-