ഒരു നുള്ള് പൊന്ന്....
രണ്ട് അപരിചിതരാം
വ്യക്തികളുടെ
അദൃശ്യമാം കടപ്പതം... !!
-
മുല്ലപ്പൂ പന്തലും
നെറുകയിൽ സിന്ദൂരവും നെഞ്ചോടുരുമ്മുന്ന
താലിയും തന്നപ്പോ
നീ ഒന്ന് മറന്നു..!
എനിക്കായി
ആത്മാവിലൊരിടം
ഒരുക്കാൻ..
എന്റെ മോഹം അത് മാത്രമാണെന്നിരിക്കെ... !-
തൻ്റെ മുന്നിൽ തലകുനിച്ച്
നിന്ന പെണ്ണിന് താലി രണ്ടു
വരം നൽകി.
ഒന്ന്, ഉയർച്ചകൾ കീഴടക്കാൻ..
മറ്റൊന്ന്, ഉരുകിതീരാനും...-
"നിനക്ക് ഞാൻ എനിക്ക് നീ" എന്ന പ്രതീക്ഷയെ ഊട്ടിഉറപ്പിക്കാനാവും
മഞ്ഞച്ചരടിനെ ഒരു നുള്ള് പൊന്നാൽ
മുറുകെ കെട്ടിയത്..................
-
ഉയർച്ച എഴുതിയില്ലെങ്കിലും
ഉരുകിത്തീരരുതെന്ന
പ്രാർത്ഥനയുമായി ഒരുപാട് ജന്മങ്ങൾ-
അപരിചിതരാം രണ്ട് മനസ്സുകളെ ഒന്നാക്കിമാറ്റി ഒരാത്മാവാക്കി തീർക്കുന്ന മാന്ത്രീകൻ അല്ലെ നീ...
-
സ്വന്തമാണെന്ന് മനസ്സ് മന്ത്രിച്ചനാൾ തൊട്ട്
മനസ്സാലെ നീ തന്ന താലി ഞാൻ മാറിലണിഞ്ഞിരുന്നു
ആശിച്ചപോൽ നിൻ കൈകളാലതെൻ
കണ്ഠത്തിൽ ചാർത്തിക്കാണാൻ
ഈശൻ കുറിനോക്കിയ നാളിനായ് ക്ഷമയറ്റു ഞാനും
ദിനാന്തങ്ങളെ ദൃതികൂട്ടി പറഞ്ഞയച്ചു നോക്കി
അത്രമേൽ ഭ്രാന്തമായി നീയെന്നിൽ നിറഞ്ഞിരുന്നു വേർപെടുത്താൻ പറ്റാത്തവണ്ണം
കാലമെത്ര കാത്താലും നീയില്ലാതെ വയ്യെന്നായി
എനിക്കു നിൻ ജീവിതകാവ്യത്തിലെ പ്രേമാക്ഷരങ്ങളാവണം
ജീവനൊടുങ്ങുവോളം നിന്നിൽ ജീവിക്കണം-