പ്രണയം, കാലത്തിന്റെ സാക്ഷി,
നാലുവർഷങ്ങൾക്കിപ്പുറം,
ഓർമ്മകളിൽ വീണ്ടും ആ ദിനം..
കാലങ്ങൾ കവിഞ്ഞൊഴുകുമ്പോഴും
സ്വപ്നങ്ങളിൽ തളിർത്തൊരു പൂക്കളം.
-
ചിന്തകളിൽ മങ്ങിയ രാവുകളിലെ ഒറ്റപെട്ട നക്ഷത്രമായ് അവൾ മാനസിക ജ്വാലകളാൽ ചുട്ടുപൊള്ളുമ്പോഴും പൊട്ടിത്തെറിക്കുന്ന മഴയായ് ചിതറി തെറിച്ചു.
വാക്കുകളുടെ കൊടുങ്കാറ്റിൽ തണുത്ത സ്വപ്നങ്ങൾ തകർന്നപ്പോൾ, വിശ്വാസത്തിന്റെ മേഘം വിങ്ങി കരയുന്നു,അവളുടെ മനസ്സ് മൂടി മഞ്ഞാകുന്നു.
കൂടെയുണ്ടായിരുന്നെന്ന്തോന്നിയവർ പകർത്തിയിരുന്നു ആ നിഴൽ, അവളറിയാതെ, സ്നേഹമെന്ന വേദനയും സമ്മാനിച്ച് പിന്നിൽ ചതി ഒളിപ്പിച്ചു.
ഇന്നോ, സ്വന്തം ആകാശം തേടി,സ്വപ്‌നങ്ങൾക്കായ് വീണ്ടും വിത്തിടുന്നു,ചെറുതായിരിന്നാലും പ്രതീക്ഷയുടെ മിഴിവിൽ,വേനലിലെ വെളിച്ചം തീർത്തുവാഴുന്നു.
-
നിശ്ശബ്ദമായ സ്വപ്‌നങ്ങൾ
വീടെന്നൊരു സ്വപ്നം പണിതെങ്കിലും,
മുറികളിൽ വെളിച്ചമില്ലാതെ,
നിശ്ശബ്ദമായി മിഴികൾ ചോർന്നൊഴുകി
അറിയാതെ പൊഴിഞ്ഞു സ്വപ്നങ്ങൾ
പക്ഷികൾ ചിറകുകൾ നീട്ടി പറന്നു,
ചിറകുകളില്ലായിരുന്നുവെന്നോർത്ത്
വിത്തുകൾ വിതച്ച മണ്ണിൽ,
വേരുകൾക്കായി ദുഖത്താൽ നിലവിളിച്ചു
കാലം കടന്നുപോയെങ്കിലും,
മൂകമായ പ്രണയവും തേങ്ങി
മിഴിവുകൾ ഇല്ലാതെ മിഴികളും അകത്തളങ്ങളിൽ കണ്ണീരിന്റെ ഒഴുക്കുകളും നിലച്ചു
ഒരു കാറ്റിനൊപ്പം കടന്നു പോയ വാക്കുകളും
തിരമാലകൾ കൊണ്ട് തേഞ്ഞു പോയ
ജീവിതമെന്ന നദിയിൽ
അവളുടെ ഹൃദയവും വിടരാത്ത പൂക്കൾ കൊണ്ട് നിറഞ്ഞിരുന്നു.....
-
പാതകൾ നീളും നിഴലുകൾ കൂടും,
മിതമായ വേനൽ, ശീതളമായ മഴ,
സങ്കടങ്ങൾ ചായം ചേർക്കും,
സന്തോഷങ്ങൾ നൃത്തം ചാടും,
താളം തകർക്കാതെ കാലം മുന്നോട്ട്
നടന്നു നീങ്ങിയ വീഥികൾ മറക്കാതെ,
പുതിയ വഴികൾ പരിവർത്തനം ചെല്ലും
കാണാത്ത ദൂരങ്ങൾ മുന്നിൽ
മങ്ങിയ ദൂരങ്ങളിൽ കാത്തിരിപ്പായി
ഒടുങ്ങാതെ ഓരോ വഴിയും,
പകൽ പോലെ വീണ്ടും തെളിയിക്കുമീ പാത, ജീവിതമൊരു തീരായാത്ര...
ഓരോ വഴിയും പുതിയ പ്രതീക്ഷകൾ..
-
മണ്ണിനോടൊപ്പം ഒരു നാൾ, പച്ചപ്പിൽ നമുക്ക് കാഴ്ച; വെളിച്ചമാവുന്ന മരങ്ങൾ, നാടൊക്കെയായ് ആഗോള ഗാനം; ജലത്തിനോടൊപ്പം യാത്ര, ജീവന്റെ മാർഗ്ഗം സ്നേഹദാനം; ഉയർന്നുവരൂ കൂട്ടായ്മ, പരിസ്ഥിതി ദിനം, പുഷ്പവനമായ്.
-
ഓരോ രാത്രിയിലും എന്റെ തൂലിക നിനക്കായ് മാത്രം ചലിച്ചു.പ്രണയാർച്ചനകൾ തീർത്ത പ്രണയത്തിന്റെ പ്രാർത്ഥനകൾ നിന്റെ ചുണ്ടുകളിൽ ഒരായിരം പ്രേമത്തിന്റെ സൗന്ദര്യം വിടർത്തി.
എന്റെ യാത്രകളൊക്കെയും നിന്റെ ഹൃദയത്തിലേക്കായിരുന്നു.
ഞാൻ നേടിയെടുത്ത എന്റെ ജീവിതത്തിന്റെ ഏറ്റവും മനോഹരമായ ഭാഗവും നീ തന്നെയാണ്.-
വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഞങ്ങളുടെ കണ്ടുമുട്ടലുകൾക്ക് നിലാവിൽ പെയ്യുന്ന പുലർമഞ്ഞിന്റെ തണുപ്പായിരുന്നു.
പക്ഷെ വേർപിരിയലുകൾക്ക് തീയുമ്മകളുടെ ചൂടും.
ഓരോ വേർപിരിയലുകളും അത്രമാത്രം പൊള്ളലേൽക്കാറുമുണ്ട്.-
ഓരോ രാത്രികളിലും എന്നെ തേടിയെത്തുന്നത് ഓർമ്മകളാണ്.
നിറപകിട്ടാർന്ന വഴിയിലൂടെ സഞ്ചരിച്ച് ഇപ്പോൾ ഇരുളിന്റെ മറവിൽ നിൽക്കുന്ന ഓർമ്മകൾ.
നടനമാടിയ അരങ്ങുകളെല്ലാം ഇന്ന് ശൂന്യമാണ്.
മുഖത്തെ ചായക്കൂട്ടുകൾ വികൃതമായിരിക്കുന്നു.കാലമെനിക്കായ് കാത്തുവച്ച തിരക്കഥയിൽ നായകനും വില്ലനും ഞാൻ തന്നെ.
-
നീയരികിലുണ്ടായിരുന്ന നിമിഷങ്ങളൊക്കെയും കണ്ണിൽ നീ മാത്രം നിറഞ്ഞിരുന്നു,ഒരുപാട് കഥകൾ പറയാനുണ്ടായിട്ടും മിണ്ടാൻ കഴിയാതെ പോയിരുന്നു,അരികിൽ നിന്നകന്നു പോവല്ലേ എന്ന് ഞാൻ പറയാതെ പറഞ്ഞിരുന്നു.
ഇന്ന് നീയെന്നരികിലില്ലെന്ന തിരിച്ചറിവിൽ നമ്മുടെ മനോഹരനിമിഷങ്ങളെ ഓർത്ത് നീയെത്തും വരെ എന്റെ ഹൃദയമിടിപ്പിന് നിന്റെ പേര് നൽകട്ടെ...-
നിലാവും നിശാഗന്ധിയും നിളയുടെ തീരങ്ങളിൽ പൂക്കുമ്പോൾ എന്നുള്ളിലെ നിറചിരിയായ് നിത്യവസന്തം തീർക്കുകയാണ് നീ...അപൂർണ്ണതയുടെ സൗന്ദര്യത്തിലും ഒരു പ്രണയലേഖനം നിനക്കായ് കുറിക്കട്ടെ ഞാൻ !
-