ദേഷ്യത്തിന്റെ അണിയാറുണ്ട്...
കണ്ണുകൾ നിറയുന്ന
നിമിഷങ്ങൾക്കു മുന്നേ...
ശകാരിക്കുന്നവരുടെ വാക്കുകൾ
മുറിവേൽപ്പിക്കുന്നതിനു മുന്നേ...
സ്നേഹിക്കുന്നവർ
തള്ളിപ്പറയുന്നതിനു മുന്നേ...
ദേഷത്തിന്റെ മുഖമെന്നത് എന്നിൽ ,
ദേഷ്യം കീഴടക്കുന്ന
നിമിഷങ്ങൾക്കു മുന്നേ...
ഞാൻ പോലുമറിയാതെ മുഖത്തു
വിരിയുന്ന ഒരു ചെറുപുഞ്ചിരിയാണ്...
ആ പുഞ്ചിരിയിൽ കെട്ടുപോകുന്നത്
ആളിക്കത്തുന്ന കോപത്തിന്റെ
അഗ്നിയാണ്... — % &-
ഭാവങ്ങളേറെയാണതിന്...
ചിലപ്പോൾ വാതിൽ കൊട്ടിയടച്ചു
കട്ടിലിലേക്കുള്ള കമിഴ്ന്നു വീഴ്ചയാവാം...
അല്ലെങ്കിൽ പാത്രങ്ങളോടുള്ള
കലപിലകളാവാം...
അതുമല്ലെങ്കിൽ കയ്യിൽ കിട്ടിയതു
നിലത്തിട്ടു ഒരു പോക്കു പോകാം...
മറ്റു ചിലപ്പോൾ വാക്കുകളുടെ
അതിപ്രസരങ്ങളാവാം...
എന്നിരുന്നാലും
അവസാനം മൗനത്തിൽ അഭയം
തേടാത്ത ഒരു ദേഷ്യവും എന്നിലില്ല...-
അന്നുമിന്നുമെന്നും ഞാനറിയാതെന്നി-
ലുണരുന്നൊരു പുഞ്ചിരിയിലലിയുന്ന
ഒന്നാണെൻ ദേഷ്യം..-
എന്റെ ചുറ്റും ഒരുപാട് പേരുണ്ട്
എല്ലാപേരും എന്നും സ്നേഹത്തോടെയും
സന്തോഷത്തോടെയും പിണക്കങ്ങൾ ഇല്ലാതെ
എന്നും കൂടെ വേണം എന്ന് മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളു
പക്ഷെ ......
എനിക്ക് ദേഷ്യം വന്നാൽ പിന്നെ
ഈ ലോകത്തു ഞാൻ മാത്രമേ ഉള്ളു എന്ന തോന്നലാ
മറ്റുള്ളവരുടെ വികാരങ്ങളും ആഗ്രഹങ്ങളും സന്തോഷവും സങ്കടവും ഒന്നും ഞാൻ കാണില്ല
ഞാൻ മാത്രം എന്റെ തീരുമാനങ്ങൾ മാത്രം
ചെറിയൊരു പ്രശ്നം എന്താന്ന് വെച്ച എനിക്ക് എപ്പോഴും ദേഷ്യം വരും 😂😂😂😂-
സദാ ചുവന്നതാണ്.
ഇരുണ്ട ഹൃദയത്തിൻ്റെ വെളിച്ചം തേടിയുള്ള യാത്രയിൽ അസ്തമിച്ചു പോകുന്ന ക്ഷമയുടെ ദ്രുവങ്ങൾ തെളിഞ്ഞ് കാണുന്ന
നിസ്സഹായതയുടെ കടും ചുവപ്പ്.
വെറുതെ ഉള്ളിലേക്കെത്തി നോക്കിയാൽ
പച്ചയായ വെണ്മ നിന്നേ നോക്കി പുഞ്ചിരിക്കുന്നതും കാണാം.
-
നിയന്ത്രണം കൈവിട്ടുപോകും
സമയം...
പെട്ടെന്ന് ദേഷ്യപെടുന്നവരുടെ മനസ്സിൽ
കളങ്കമില്ലെന്ന് പറയാറുണ്ടേലും
ആരോടാണോ ദേഷ്യപെടുന്നത്
അവരുടെ മനസ്സിൽ
മുറിവേല്പിക്കാതെ നോക്കാനും പഠിക്കണം
-
കോപാഗ്നി ആളിക്കത്തുന്നത്
നിമിനേരമെങ്കിലും ആ ചൂടിൽ
എരിഞ്ഞടങ്ങുന്നത് ചേർന്ന്
നിൽക്കുന്നവരുടെ സന്തോഷവും
സമാധാനവുമാണ്.
ഒന്നോർക്കുക പിന്നീട്
നല്ലവാക്കുകളുടെ പേമാരിയായി പെയ്തിറങ്ങിയാലും കോപാഗ്നിയിൽ കത്തിക്കരിഞ്ഞ ചില അടയാളങ്ങൾ
മായാതെ അവശേഷിക്കും.-
നിൽക്കാൻ ഒരുപിടി മണ്ണുണ്ടെങ്കിലേ
ആരാധനാലയങ്ങൾ പിറക്കുള്ളൂ...
കുടിയിരിക്കാൻ ഒരിടമുണ്ടെങ്കിലേ
ദൈവങ്ങളും ജീവിക്കുകയുള്ളൂ...-
ദേഷ്യത്തിന്റെ മുഖത്തിന്
ഞാനൊരു മൂടുപടമിട്ടു.
ചുണ്ടിൽ എന്നും പുഞ്ചിരി
കണ്ണിൽ എന്നും പ്രകാശം.
ഉള്ളിലുള്ള സങ്കടം ആരും കണ്ടില്ല...
നീണ്ട സഹനത്തിനപ്പുറം
പൊട്ടിത്തെറിച്ച ദേഷ്യം കണ്ട്
വീട്ടുകാർ പറഞ്ഞു ഭ്രാന്തിളകി എന്ന്
നാട്ടുകാർ വിളിച്ചു ഭ്രാന്തി എന്ന് ...
-
അത് പലപ്പോഴും പലതാണ്... അത്
കടലോളം സ്നേഹം ഉള്ളിൽ ഒളിപ്പിച്ച് വച്ച് ക്ഷോഭിക്കുന്ന അച്ഛന്റേതാവാം! കൂടെയിരുന്നുണ്ണാൻ കാത്തിരുന്ന് കഴിക്കാത്തതിന്റെ പേർക്ക് കരുതൽ കലർത്തിയ തല്ലു തരുന്ന അമ്മയുടേതാവാം! അനുവാദം കൂടാതെ ഉപയോഗിച്ച സാധനസാമഗ്രികളുടെ കണക്ക് പറഞ്ഞ് പുറകേ നടക്കുന്ന സഹോദരങ്ങളുടേതാവാം! അറിവിന്റെ വെളിച്ചം അതിന്റെ സർവ്വ പ്രതാപത്തിൽ തെളിക്കണമെന്ന വിചാരത്താൽ ചൂരൽ പ്രയോഗം നടത്തുന്ന അധ്യാപകന്റേതാവാം! നഷ്ടമാക്കി കളഞ്ഞ അവസരങ്ങളെയോ ഒഴിവാക്കാമായിരുന്ന തെറ്റിദ്ധാരണകളെയോ ചൊല്ലി ചീത്തവിളിക്കുന്ന സൗഹൃദത്തിന്റേതാവാം! ഒരു നേരം കാണാത്തതിന്റെയോ വിളിക്കാത്തതിന്റെയോ പേരിൽ പരിഭവിക്കുന്ന പ്രണയത്തിന്റേതാവാം! ഒടുവിൽ കടിച്ചമർത്തിയ സ്നേഹമോ സ്വാർത്ഥതയോ അസൂയയോ സങ്കടമോ പുകഞ്ഞ്നീറി ഒടുവിൽ തീ തുപ്പുന്ന അഗ്നിപർവ്വതമാകുന്ന എന്റേത് തന്നെയാവാം!-