നമ്മിൽ വല്ലാത്ത നഷ്ടബോധം പിടിപെടുമ്പോഴാവും മൗനത്തെ കൂട്ടുപിടിച്ച് നാം ഏകാന്തതയെ പ്രണയിച്ചു പോകുന്നത്.
-
കൂട്ടുപിടിക്കുന്ന
ഏകാന്തതകൾക്ക് പോലും
വേർപിരിയേണ്ടി വരുന്ന
ഒരു കാലമുണ്ടായേക്കാം..
ആ കാലം
മനസ്സും
മണ്ണും
വിണ്ണും
പെണ്ണും
കണ്ണും
അളന്നു തുടങ്ങുന്നതായിരിക്കാം-
നമ്മിൽ പുതിയതൊന്ന് വന്നുചേരുമ്പോൾ
മൗനത്തെ ഭേദിച്ചുകൊണ്ട്
മിഴിക്കും മൊഴിക്കും ജീവനേകിക്കൊണ്ട്
ഏകാന്തതയെ
കൂട്ടുപിടിക്കാറുമുണ്ട്..-
ഈ കണക്കുകൂട്ടൽ ഏകാന്തതയുടെ തുരുത്തിൽ ഏറ്റക്കുറച്ചിൽ തീർക്കുന്നു
-
ഏകാന്തതയിലെ ശൂന്യതയിൽ സൃഷ്ടിച്ചെടുക്കുന്ന സ്വപ്നങ്ങൾക്ക് പല നിറങ്ങൾ കൂടിച്ചേർന്നതായിരിക്കും ....!
-
ഉള്ളിൽ ഒരു ചുഴലിയിലും നഷ്ടപ്പെടാത്ത തായ് അവനവനെ കരുതി വയ്ക്കുക,
ഏകാന്തതയിലും മഞ്ഞുപെയ്ത് മനം കുളിർത്ത് തുടങ്ങും...-
ഏകാന്തതയിലാണ് ,ഞാൻ എന്നിലെ എന്നെ വീണ്ടെടുക്കുന്നത്. എൻ്റെ സ്വപ്നങ്ങൾക്ക് നിറം പകരുന്നത്.
-
മൂകമായ മനസ്സിലും ആരും കേൾക്കാതെ നഷ്ടമായിപ്പോയ ആ വ്യക്തിയോട് നമ്മൾ എന്നും സംസാരിച്ചുകൊണ്ടേയിരിക്കുന്നു .
-