പാടുമ്പോൾ പാട്ടുകാരനെ പോലെ അഭിനയിക്കുന്നു,
വരയ്ക്കുമ്പോൾ ചിത്രകാരനെ പോലെ അഭിനയിക്കുന്നു,
എഴുതുമ്പോൾ എഴുത്തുകാരനെ പോലെ അഭിനയിക്കുന്നു
സത്യത്തിൽ ഞാൻ ജീവിച്ചിട്ടേയില്ല-
ഞാൻ എഴുതുമ്പോൾ
എന്റെ ആശയം
പൂർണ്ണമായും
വായനക്കാരിൽ
എത്തുന്നില്ലെങ്കിൽ
അത് എന്റെ എഴുത്തിന്റെ
കുഴപ്പമാണ്
-
മറ്റുള്ളവരുടെ ചോദ്യത്തിന്
ഒരു ഉത്തരം നൽകാൻ
എനിക്ക് എന്നെ കണ്ടെത്തണം
എന്ന ചിന്തയിൽ നിന്ന്
മനസറിഞ്ഞു ചിരിക്കാൻ
എനിക്ക് എന്നെ കണ്ടെത്തേണ്ടതുണ്ട്
എന്ന തിരിച്ചറിവിലേക്കുള്ള ദൂരം
അതായിരുന്നു എന്നിലേക്കുള്ള ദൂരവും-
തിരിച്ചുവരൽ
തിരിച്ചറിവിന്റേതാണെങ്കിൽ
ഇടയ്ക്കിടെയുള്ള
ഇറങ്ങിപോകലുകൾ
ഒരു
സുഖമുള്ള നോവാണ്.... !
മനസ്സിലും....
മനുഷ്യർക്കിടയിലും... •
-
നിന്നിലുറഞ്ഞുകിടക്കുന്ന നിന്നിലെ നന്മകളെ സ്നേഹിക്കാൻ കഴിയുന്ന നിന്നിലെ ആത്മാവിനെ തൊട്ടുണർത്തി നിന്നെ നീ ആക്കുവാൻ കഴിയുന്ന നല്ല ബന്ധങ്ങളെ ചേർത്ത് നിർത്തുക..
നന്മയാകട്ടെ സ്നേഹം...💕💕💕-
പുറകിൽ നിന്നും കുത്തുന്ന ശത്രുവിനെക്കാൾ ക്രൂരമാണ്
കൂടെ നിന്ന് ചതിക്കുന്ന ബന്ധങ്ങൾ. പുഞ്ചിരി തൂകുന്ന ചുണ്ടുകളിലെ വഞ്ചനയുടെ ലാളനകൾ തിരിച്ചറിയാൻ കഴിയാത്തതാണ് നമ്മുടെ ഏറ്റവും വലിയ പരാജയം
-
മുന്നോട്ട് നാം ഒറ്റക്ക് എന്ന് തിരിച്ചറിയുന്ന നിമിഷം മുതൽ ഇരുട്ടിന്റെ മറവിൽനിന്ന് വഴിതെറ്റിയെത്തുന്ന 'ധൈര്യം'
മനസ്സെന്ന കടലിന്റെ ആഴത്തിൽ തറച്ച പ്രതീക്ഷകൾക്കു സ്ഥാനമില്ല എന്ന വിവേകത്താൽ ഉണ്ടാകുന്ന ജീവിതത്തിലെ 'നഷ്ടങ്ങൾ '
മുൻപോട്ടു വെക്കുന്ന ഓരോ ചുവടിലും അവ നാം അനുഭവിച്ചേ തീരു എന്ന് തിരിച്ചറിയുമ്പോൾ ഉണ്ടാകുന്ന 'സമാധാനം'
അതാനുഭവിച്ചുകൊണ്ടിരിക്കെ നാം തിരിച്ചറിയും "ജീവിതത്തെ തെറ്റുകൾക്കൊണ്ട് പുതഞ്ഞാലും ശെരികൾക്കൊണ്ട് കൂടുകൂട്ടിയാലും ജീവിതാവസാനം നാം ഏവരും എത്തിച്ചേരുക ഒരിടത്തുമാത്രം"
ഈ തിരിച്ചറിവ് നമ്മുടെ ജീവിതത്തെ ശാന്തനാക്കുകയും, ചില തെറ്റുകൾക്കൊടുവിലെ പശ്ചാത്താപത്തിന്റെ സുഖത്തെയറിഞ്ഞ് പല വിട്ടുകൊടുക്കളിലൂടെയും, ചില നഷ്ടപ്പെടുത്തലുകളിലൂടെയും ജീവിതമെന്ന കരിങ്കല്ലിനെ തൂവൽപോലെ സുഖമേറിയതാക്കാം-
1. ആശ്വസിപ്പിക്കാനായി എപ്പോഴും ഒരാൾ വേണം എന്ന് നിർബന്ധം പിടിക്കരുത്
2. ജീവിതത്തിൽ വരുന്ന ഏറ്റക്കുറച്ചിലുകൾ ഒരുപോലെ സ്വീകരിക്കണം-
തിരിച്ചറിവ്
വെളുത്തതെല്ലാം പാലല്ല
ആരോ പഠിപ്പിച്ചു ഞാനും പഠിച്ചു
എന്തേ പറഞീല
എല്ലാ പാലും വെളുത്തതല്ല
എല്ലാ ചിരിയും പുഞ്ചിരിയല്ല
എല്ലാ കരച്ചിലും തേങ്ങലുകളല്ല
എല്ലാ മനുഷ്യരും മനുഷ്യരുമല്ല
കൊലക്കയറില്ലാത്ത കൊലയാളിയുണ്ട്
കലപില ചിരിക്കാത്ത ഭ്രാന്തന്മാരുണ്ട്
പുറമേ ചിരിച്ചും ഉള്ളിൽ കരഞ്ഞും
നീറി ജീവിക്കുന്ന ഏറെ പേരുണ്ട്
ആരും പറഞ്ഞില്ല ഞാനുമറിഞ്ഞില്ല സ്കൂൾപുസ്തകത്തിലും കണ്ടെത്തിയില്ല
ഇന്നുമോരോ സ്കൂൾ വരാന്തയും പാടുന്നു
പാടിത്തെളിഞ്ഞ ചില പല്ലവികൾ-