'ആരും അറിയാതെ പൂക്കുന്ന പുഷ്പത്തിന്റെ സുഗന്ധം
പക്ഷേ എല്ലാവരിലും എത്തണുണ്ട്....
ആരും ശ്രദ്ധിക്കണില്ലാ
എന്നു മാത്രം....ആരും ശ്രദ്ധിക്കണില്ലാ എങ്കിൽ കൂടിയും
സുഗന്ധം പരത്താൻ മറക്കാതെ.....ആ പുഷ്പം പൂക്കുന്നുണ്ട്....
അതുപോലെ ആരും അറിയാതെ
മൃതിയിൽ ആഴുന്നും ഉണ്ട്.......
"ആരും അറിയാതെ പൂത്ത് ആരും അറിയാതെ കൊഴിയുന്നൂ..."
കർത്തവ്യം ബോധം എന്നു ഒരുകൂട്ടർ വിളിക്കുന്നൂ......
അവയുടെ വിധി എന്നു മറ്റൊരു കൂട്ടരും...!
-
"നിലച്ച ശ്വാസത്തേയും പുനർജനിപ്പിക്കത്തക്കവണ്ണം
ഒരു കാറ്റായി അവനിലേയ്ക്ക് കടന്നു ചെല്ലണം.....
ഒരിക്കൽ അവനിൽ നിന്നും
വിധി അടർത്തിയെടുത്ത എന്നെ.......
എന്നിൽ ഞാൻ മറന്നു വെച്ച എന്നെ അവനു തിരികെ നൽകണം......
മരണപ്പെട്ട എന്റെ ഓർമ്മകൾപേറി നടക്കുന്ന അവനു മറ്റൊരു അവകാശിയെ കാലം കരുതി വെയ്ക്കും നേരം വരെ അവനിലെ നിഴലായി കഴിയണം ....അവന്റെ നിഴൽ.......!!!!
-
വിധി നന്മ വരുത്തുമ്പോൾ
ഭാഗ്യമെന്നു പറയും
പക്ഷേ മോശം വരുത്തുമ്പോ
വിധിയാണെന്നുപറഞ്ഞ്
വിധിയെ പഴിക്കുന്നതെന്തേ?-
*ഒറ്റപ്പെടലും വിധിയെഴുത്തും*
പകലിനെ
ഒറ്റപ്പെടുത്തിയ
രാത്രികളുണ്ടായിരുന്നു.
സത്യങ്ങളെ തള്ളി പറഞ്ഞ
അസത്യങ്ങളും
സന്തോഷം വറ്റിച്ച
ദുഃഖത്തിന്റെ വേനലും
നീതിയെ തെരുവിലിറക്കിയ
അനീതികളും
ഇവിടെ തങ്ങി നിന്നിരുന്നു.
എല്ലാത്തിനോടും
പ്രണയമായിരുന്നു
പക്ഷേ
ലോകത്തിന്റെ ഹൃദയത്തിൽ
മറ്റു പലതിനുമായിരുന്നു സ്ഥാനം..
അപരന്മാരായി വാഴുവാൻ
ഒറ്റപ്പെട്ടവന്റെ വിധിയെഴുത്തുകൾ
അപ്രകാരമായിരുന്നു..
-
"സമയത്ത് കഴിച്ചില്ല" എന്നത് ഒരപരാധമായിരുന്നെന്ന് പറഞ്ഞതും , ശകാരിച്ചതും , ആവർത്തിക്കരുതെന്ന് ഉപദേശിച്ചതും അമ്മ മാത്രമാണ്!!!
-
നിന്നെ വിട്ടു ഞാനല്ല
പോയ് മറഞ്ഞത്
നിന്നെ കൂടെ കൂട്ടാതെ
ഞാനല്ല യാത്രയായതും
വിധിയായിരുന്നു എന്നിലെ
നിസ്സഹായതയായിരുന്നു
കണ്ണീരിനെ മറച്ചു പിടിച്ചു
സ്വപ്നങ്ങളിൽ നിന്നകന്നു
മൂകതയിൽ പോയൊളിച്ചു
ഇന്നിപ്പോൾ കവിതയിൽ
നിന്നെ ഞാൻ പകർത്തുന്നു
കഥകളിൽ നിറഞ്ഞൊരാ
പ്രണയ സങ്കൽപ്പത്തിനാൽ ...
-
വിധിയെ പഴിച്ചു
മിഴിവാർത്തൊടുവിൽ...
മണ്ണിൽ നിനക്കുകൂട്ടായെത്തുമീ ഞാൻ
നിൻ പ്രാണനിൽ ഞാനുമലിഞ്ഞതല്ലേ...
നമ്മുടെ പ്രാണനും പ്രണയവും
മണ്ണിലൊന്നായിടും❤️-