" ഒരു പൂ മാത്രം വിരിഞ്ഞുനിൽക്കുന്നുണ്ടെന്റെ ഹൃദയത്തിൽ ഒരു ഓണക്കാലം മുഴുവൻ വസന്തം തീർക്കുവാൻ.....!!!
ചിങ്ങം 1-
സ്മൃതിയുടെ മഴയിൽ കുതിർന്ന
വറുതികള്ക്ക് വിട ചൊല്ലി
സമൃദ്ധിയാൽ ആറാടുന്ന ഒരായിരം
പ്രതീക്ഷകളോടെ
പുതുവത്സരത്തെ വരവേൽക്കാം-
പഞ്ഞ കർക്കിടകമെന്നു
പഴമക്കാർ വിശേഷിപ്പിച്ച
പ്രളയകർക്കിടകത്തെ
തൃണവത്കരിച്ചു കൊണ്ടു
വീണ്ടുമൊരു
പ്രതീക്ഷതൻ
പൊൻകിരണവുമായൊരു
പൊന്നിൻ ചിങ്ങം വരവായി-
ചിണുങ്ങി ചിണുങ്ങി ചാറുന്നു
ചിന്നി ചിന്നി ചിതറുന്നു
ചിങ്ങപ്പെണ്ണ് ചിരിക്കുന്നു
ചിരിമഴയാണിത് ചിങ്ങമഴ-
പണ്ട് അമ്മ പറഞ്ഞു പറിയിച്ചിരുന്ന ഒരു കാര്യമുണ്ട്, ഉണരുമ്പോൾ ആദ്യം " ഈ ഒരു പുലരി കൂടി എനിക്ക് തന്ന ദൈവത്തിനു നന്ദി ,ഇന്നൊരു നല്ല ദിവസം ആക്കി തരണേ ദൈവമേ" എന്നു പറഞ്ഞു തുടങ്ങണം. ഉറങ്ങുമ്പോൾ " ഇന്നൊരു നല്ല ദിവസം ആക്കിയ ദൈവത്തിനു നന്ദിയെന്നു" പറഞ്ഞു കിടക്കണമെന്നു.കാലം മുന്നോട്ടു പോയപ്പോൾ ഫോണിൽ നോക്കി ദിവസം തുടങ്ങുമ്പോളും അവസാനിക്കുമ്പോളും അറിയാതെ മനസ്സിൽ പറയുന്നുണ്ട് ഈ രണ്ടു കാര്യങ്ങളും...
ആഘോഷങ്ങളും ആരവുമില്ലാത്ത വരുന്ന ഈ പൊന്നിൻ ചിങ്ങം കാണാൻ ഭാഗ്യത്തിനു ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട് പ്രതീക്ഷയുടെ "പുതുവർഷത്തിലേക്ക് ഒരുമിച്ച് കാൽവെക്കാം".....-
ആർത്തലച്ച് പെയ്ത് കേരളക്കരയെ കഷ്ടത്തിലാക്കാത്തതുകൊണ്ടാകും കർക്കിടകത്തോട് ചിങ്ങപ്പെണ്ണിനൊരു ഇഷ്ടം. രാവിലെ കർക്കിടകത്തിന്റെ കയ്യും പിടിച്ചു നനഞ്ഞാണവൾ കയറി വന്നത്. ഭക്തിസാന്ദ്രമായ രാമായണ ശീലുകളിൽ നിന്ന് നിറപ്പകിട്ടാർന്ന പൂക്കളുടെ പ്രപഞ്ചത്തിലേക്ക്. ഈ നനുത്ത ചിങ്ങപ്പുലരിയിൽ എല്ലാവർക്കും ഹൃദ്യമായ ഒരു പുതുവർഷം ആശംസിക്കുന്നു.
-
അങ്ങനെയൊരു ചിങ്ങപുലരികൂടി..
ചിങ്ങപുലരി പൂവിട്ടുനിൽക്കവേ
ആ കുളിരിൽ നീരാടി
പുത്തനെടുത്തു നെറ്റിമേൽ
ചന്ദനകുറിയണിഞ്ഞു,
നെറുകിൽ സിന്ദൂരതിലകം
ചാർത്തി, വാർമുടിയിൽ -
തുളസികതിർക്കുലയും,
മുച്ചൂട് മുക്കുറ്റിയും ചാർത്തിയാ..
പൂപുലരിയിൽ ദീപവുമായ്
കൈകൂപ്പി നിൽപ്പൂ.... പെണ്ണവൾ
പുതുവർഷാരംഭമായ്...-
വീണ്ടും ഒരു ചിങ്ങ മാസം വരുന്നു പ്രളയത്തെ അതിജീവിക്കാൻ ഉള്ള ശക്തി എല്ലാവർക്കും ഉണ്ടാവാറ്റ്റെ എല്ലാവർക്കും ചിങ്ങ മാസ ആശംസകൾ കൂട്ടുകാരെ
-
പൊന്നിൻ ചിങ്ങം
പുലർന്നെ..
മലയാളമണ്ണിൻ
പുതുവർഷം
പിറന്നെ
പൂവിനുള്ളിൽ
തേൻ നുകരാൻ
പൂത്തുമ്പി വന്നേ
-