വർഷങ്ങൾക്കുശേഷം ഒരിക്കൽകൂടി ഞാനവനെ കണ്ടു. ചുവന്ന സൂര്യൻ പടിഞ്ഞാറെ തുരുത്തിലെ തെങ്ങിന്റെമണ്ടയിൽ ഇറങ്ങുന്ന സമയം. പാടത്തെ വായ്‌നോട്ടം മതിയാക്കി വീട്ടിലേക്കോടുമ്പോൾ, ആ വളവിൽ ഇതുവരെ ശ്രദ്ധയിൽപെടാതിരുന്നൊരു വീട്. ഏന്തിവലിഞ്ഞു മതിലിനു മുകളിലൂടെ നോക്കിയപ്പോൾ ഞാൻ ശെരിക്കും കണ്ടു. കളിക്കൂട്ടുകാരനെ.. !!!!
പണ്ട് upസ്കൂളിൽ വോട്ടുചെയ്യാൻ വരുന്നവരുടെ കയ്യിൽ മഷിപുരട്ടാൻ ഇരുന്നതുപോലെ വരാന്തയിലവൻ ബെഞ്ചിട്ടിരിക്കുകയായിരുന്നു. കാലിലപ്പോഴും തടിച്ചുവീർത്ത വെളുത്തകെട്ടുണ്ട്.അതിലാ ഉറങ്ങിയ ചോരകറയും.. പക്ഷെ അന്നാകിടക്കയിൽ വെച്ചുകണ്ട ദയീനതമാറി പ്രസന്നനായിരുന്നു. കുഴിഞ്ഞുപോയ കണ്ണുകൾ തിളങ്ങിയിരുന്നു.
ഒളിഞ്ഞുനോട്ടം കണ്ടെന്നെ മാടിവിളിച്ചതും ഞാനോടിച്ചെന്നു. ഞങ്ങൾ തമ്പടിക്കാറുള്ളാ മുത്തശ്ശിമാവുകാരണം അവനെ പുതച്ചുകൊണ്ടുവന്ന വണ്ടി മുറ്റത്തേക്കെടുക്കാൻ കഴിയാതെപോയതിൽ പിന്നെ മുറിച്ചിട്ടാമാവും ഞാനവിടെകണ്ടു. അവന്റെ കൊമ്പിലെ ചുവന്നതുണി അവിടെ തന്നെ ഉണ്ടായിരുന്നു.... എന്റെ നീലതൂവാല കാണാത്തതിൽ പരിഭവം പറഞ്ഞപ്പോൾ പകരം അവന്റെ കൈനീട്ടി എന്നോട് പറഞ്ഞു. "നിനക്കു സമയമായിട്ടില്ല "!!!!... ആ കൈകളിൽ പലതവണ പിടിക്കാൻ ശ്രമിച്ചിട്ടും ഒന്നു സ്പർശിക്കാൻ പോലുമായില്ല. കഥകളിൽ വായിക്കുന്ന ആത്മാക്കളെ പോലെ......!!
-
കാലം എന്ന കൂട്ടുകാരൻ
കഴിഞ്ഞതും
കളഞ്ഞതും
കുഴച്ചിട്ടോ ..,
കുഴിച്ചിട്ടോ ..,
കനം നോക്കി
കരം നീട്ടി
കദനത്തിന്ന്
കണക്ക് ഏറ്റി
കുണുക്ക് ഏറി
കുരവയിട്ടൊന്നു ആർത്തു പോയ്
കാലമാം എൻ കൂട്ടുകാരൻ .....!!
-
മനസ്സിൽ ഒരാളെക്കുറിച്ച് സംശയം തോന്നിത്തുടങ്ങിയാൽ
ചെയ്യുന്ന കാര്യങ്ങളെല്ലാം
യന്ത്രികമായിരിക്കും-
എവിടെയൊക്കെയോ ഉള്ളവർ പ്രണയവും ഇഷ്ടവും സ്നേഹവും വേദനയും വിരഹവും തോന്നലുകളും ചിന്തകളും നഷ്ടവും നേടലും എല്ലാം പറഞ്ഞ് ഇവിടെ ഒത്തു ചേരുന്നു ....
അതു കഴിയുന്നു എന്നത് തന്നെ ഒരു ഭാഗ്യമല്ലേ....
ഒത്തിരി ഇഷ്ടം...YQ...ന്റെ മുതലാളിയോട്...-
ഒന്ന് മാറി നിൽക്കണം
അപ്പോ നമ്മളെ ആര് അന്വഷിക്കുന്നുവോ
അവരുടെ ഉള്ളിൽ നമ്മളുണ്ടാകും....-
പ്രണയം
തകർന്നവർക്കൊരു
ചെങ്ങാതിയില്ലായിരുന്നേൽ
ഒരുപക്ഷെ നരകത്തിലെ
തീയും കണ്ണീര് കൊണ്ട്
അണഞ്ഞു പോയേനെ.-
എടുത്തു
പോകാനല്ല,
ചേർത്ത്
വയ്ക്കാനാണ്..
നിന്റെ പേര്
ചൊല്ലി
തുടിക്കുന്നോരെൻ
ഹൃദയത്തെ
നിന്റെ ഹൃദയത്തോട്
ചേർത്ത് വയ്ക്കാൻ..-
കഴിവും കഴിവുകേടുമറിഞ്ഞു
കഴിവില്ലെന്നു ചൊല്ലിയകറ്റാതെ
കഴിവുകളിൽ അസൂയപ്പെടാതെ
കഴിവുകണ്ടു കൂടെ കൂടാതെ
കഴിവുകേടറിഞ്ഞു കളിയാക്കാതെ
കഴിവുകേട് മാറ്റിയുള്ളിലെ
കഴിവുകളെയുണർത്തിയാ
കഴിവുകണ്ട് കയ്യടിക്കുവാൻ
കഴിവുള്ളവൻ കൂട്ടുകാരൻ...-
രോഗമില്ലാത്തവർക്കും
വരുന്നൊരു രോഗം
അതിനെ സ്നേഹക്കൂടുതൽ
എന്ന് പറയുന്നു കത്തി
കൊണ്ട് കൊല്ലുന്നതിനേക്കാൾ
വാക്ക് കൊണ്ട് കൊല്ലുന്നു-