മഴ പെയ്തെങ്കിലും,
നാളെത്തെ മണ്ണ് തണുത്തെങ്കിലും,
മനമേറെ പൊള്ളുന്നു
നിൻ കനവിൽ...
മനമേറെ പൊള്ളുന്നു
നിൻ കനവിൽ...
വരുമെന്ന് കാത്തിടും,
ഇറയത്ത് നിൽക്കുമ്പോൾ
ഇരുളേറി നിഴലും മാഴ്ഞ്ഞിടുന്നു.
ഇരുളേറി നിഴലും മാഴ്ഞ്ഞിടുന്നു
മഴ പെയ്തെങ്കിലും,
നാളെത്തെ, മണ്ണ് തണുത്തെങ്കിലും,
മനമേറെ പൊള്ളുന്നു
നിൻ കനവിൽ...
പൊഴിഞ്ഞൊരു ഇലപോലെ,
കാറ്റിൽ അകന്നിടുമ്പോൾ,
മിഴിയിൽ ചാറി പുതുമഴയായി...
മിഴിയിൽ ചാറി പുതുമഴയായി...
മരം പെയ്തെങ്കിലും,
മേൽത്തട്ട് തെളിഞ്ഞെങ്കിലും,
കദനം നിറയുന്നു ഹൃത്തടത്തിൽ.
കദനം നിറയുന്നു ഹൃത്തടത്തിൽ...
കുളിരറ്റെങ്കിലും,
കുയിൽ കൂവിയെങ്കിലും,
തളിർമേനി വിറയുന്നു നിന്നോർമ്മയിൽ..
തളിർമേനി വിറയുന്നു നിന്നോർമ്മയിൽ...
മഴ പെയ്തെങ്കിലും,
നാളെത്തെ, മണ്ണ് തണുത്തെങ്കിലും,
മനമേറെ പൊള്ളുന്നു
നിൻ കനവിൽ...
-
അലങ്കരിക്കു... read more
ക്ഷണികമായ
വാഴ്‌വിൽ നീയെനിക്ക്
നൽകിയ ഓരോ ഹർഷ
നിമിഷങ്ങളും
നീയില്ലായ്മയിൽ
എന്റെ കണ്ണീര് ഉതിരുന്ന
നോവുകളല്ലെ?
-
ചിലന്തി വലയിൽ
കുരുങ്ങിയ
ചിത്രശലഭത്തെ എനിക്ക്
രക്ഷിക്കാമായിരുന്നു.
വിശപ്പോർത്തപ്പോൾ
ഞാനും തലകുനിച്ചു.-
ഇനി എത്രനാൾ
ആത്മാവില്ലാത്ത
എന്റെ ശരീരത്തെ
സ്നേഹിക്കും?
ആത്മാവിനോടുള്ള
പ്രണയം എന്നോ
തീർന്നിരുന്നില്ലേ?-
മിഴിത്തോണിയിൽ നനഞ്ഞെത്തിടും
കിനാക്കാളിൽ മലർവനിയായി
പൊഴിഞ്ഞിടുന്നു.
മധുരമൂറും നിന്നധരങ്ങിൽ
ലയിച്ചിടനായി മനമേറെ ലാലസിച്ചിടുന്നു...
അവതമസത്തിലെ ആഴങ്ങളിൽ
മറഞ്ഞൊരു നിഴലിനന് നീയും പകരമായി...
അരികിൽ വരുന്നത് നീയെങ്കിൽ
തഴുകും സമീരനിൽ സൗകന്ധികമായി...
കെട്ടിപ്പുണരുവാൻ അവനൊരു സഹനശൂന്യൻ
അതറിഞ്ഞിടാത്ത അവളൊരു അതിസുമുഖി
തൂവലാം തുമ്പികൾ മൃദുലമായി
തഴുകുമ്പോൾ വിറയുന്ന ശൈത്യമായി
പുളകം അറിഞ്ഞിരുന്നു,
ഒട്ടേറെ നാണം നീയും ചമഞ്ഞിരുന്നു.
മിഴിത്തോണിയിൽ നനഞ്ഞെത്തിടും
കിനാക്കാളിൽ മലർവനിയായി
പൊഴിഞ്ഞിടുന്നു.
മധുരമൂറും നിൻ അധരങ്ങിൽ
ലയിച്ചിടനായി മനമേറെ ലാലസിച്ചിടുന്നു...
വിടരുന്ന വനമല്ലിക മണത്തിടും
അവളുടെ സ്വേദം ഒരു സുന്ദര സൗരഭ്യമായി
മണാളൻ പ്രാണനിൽ അറിഞ്ഞിരുന്നു.
ലയമെന്നതിൽ തളർന്നിരുന്നു...
ഇളവെയിലുണരും മുന്നെ
ഈറൻ ഞാറ്റുകെട്ടിൽ കോതിടുമവളും
ഇടംകണ്ണിൻ മന്ദഹാസം മെനഞ്ഞിടുന്നു.
മിഴിത്തോണിയിൽ നനഞ്ഞെത്തിടും
കിനാക്കാളിൽ മലർവനിയായി
പൊഴിഞ്ഞിടുന്നു.
മധുരമൂറും നിൻ അധരങ്ങിൽ
ലയിച്ചിടനായി മനമേറെ ലാലസിച്ചിടുന്നു...-
हम सजदे में थे,
फिर भी वो शख़्स
सामने से गुज़र गई,
जब नमाज़ का सलाम हुआ
वो शख़्स नज़रों से दूर चल गई।-
പോകുന്നതിന്മുൻപേ,
ഹൃദയത്തിന് പകരമായി
ഒരു ഉപഹാരം തരുക.
കഫൻ പുടവയെങ്കിൽ
എന്റെ ഒസിയത്തിനൊപ്പം
എഴുതിവെക്കാം,
വരുന്നതിന്മുൻപേ
പൊതിഞ്ഞുവെക്കാൻ.-
അന്നിടം നൽകിയവന്
ഇന്നിടമില്ലത്രേ.
ആ മണ്ണിൽ,
ഇനി മുളയ്ക്കുന്നോരോ
ഒലിവ് തൈകളിലും
അതിമാത്രം
കുരുന്നുകൾ കായ്ക്കുമത്രേ.
ഒലിവ് ചതച്ചരച്ച്
മെഴുക്കെടുത്ത്
ചവർപ്പിറക്കുമ്പോൾ
കുഞ്ഞുകുരുന്നിന്റെ
രുധിരത്തിൻ
ചവർപ്പാണെത്രേ.-
ആകാശം വിലക്കപ്പെട്ട
ബോൺസായ്
മരങ്ങൾക്കേറെ
പറയാനുണ്ടാവും,
ഒരു വീടിന്റെ ഉള്ളിൽ
വളരരുതെന്ന
അരുതലുകളിൽ
ഒതുങ്ങിത്തീർന്ന
വീർപ്പുമുട്ടലിനെ കുറിച്ച്.-
അത്രമേലാഴത്തിൽ
പ്രണയിച്ചിരുന്നില്ലേൽ,
ഹൃദയത്തിനത്രമേൽ
ആഴത്തിലൊരാഘാതം
ഏൽക്കില്ലായിരുന്നു.
എങ്കിലും, ഇനിയാര്
എന്റെ മുറിവിൽ
മരുന്നുവെച്ച് കെട്ടും?
ഞാനുറങ്ങും വരെ
ഇനിയാര് എന്റെ
മുറിവിൽ ഊതിത്തരും?
-