പ്രണയം തീ ആണ് അത് നമ്മെ വെണ്ണിറാക്കും
വാത്സല്യം നമുക്ക് തണലും
അത് നമ്മെ കാരുണ്യത്തെ പഠിപ്പിക്കും-
എന്നിലെ മഴ
നീയാകുന്നു
നിറയുന്നു
നുരയുന്നു
കര കവിയുന്നു
മനം ഉണരുന്നു
നീയാകും ഉന്മാദം
ഉണങ്ങാത്ത മുറിവുകളിൽ
തലോടുന്നു ആർദ്രമായ്
നിനക്കിന്നും ഏഴു അഴക്
എനിക്കെന്നും നീയോർമ്മ..
-
സ്നേഹിച്ചു പദം വന്നാൽ മണ്ണ് പോലെയാണ് പെണ്ണും കാലിനടിയിൽ കിടക്കും. എന്നുവെച്ചു പെണ്ണ് വെറും അബലയെന്നു കരുതരുത്. ജീവിക്കാനും ജീവിപ്പിക്കാനും ജീവൻ കൊടുക്കാനും ദാസി ആകാനും എല്ലാം പെണ്ണ് വേണം. ഒരു ആൺ പിറവിക്ക് മുൻപിലും പെൺ ആണ്. ഉള്ളത് എന്നിട്ടും ആൺ പെണ്ണിന് വിലയിടുന്നു. അവളുടെ മാനത്തിന് വെറുംപീറ വാക്കുകളുടെ വില. ഒരമ്മ പെറ്റു പോറ്റാതെ ദിവ്യ ഗർഭം ധരിച്ചു വന്നവരാണോ ആണ് അല്ല. പെണ്ണ് ഒരിക്കലും തന്റെ എന്നു അവകാശ പെട്ട് ഒന്നും നേടിയിട്ടില്ല എല്ലാം ഒന്നുകിൽ അമ്മ മക്കൾക്ക് വേണ്ടി അല്ലെങ്കിൽ ചേച്ചി അനിയനോ അനുജത്തിക്കോ വേണ്ടി. ഭാര്യ ഭർത്താവിന് വേണ്ടി അങ്ങനെ നീളുന്നു അവളുടെ ജീവ ത്യാഗം. ഒന്നും അവകാശ പെടാതെ ഒതുങ്ങി കഴിയുന്നവളെ പോലും വലിച്ചെറിയുന്ന കാലം പെൺ ജീവനെ ഭൂമിയിൽ കൊണ്ട് വരുന്നു അവൾക്ക് വേണ്ടത് ഒരു തരി സ്നേഹവും പരിഗണനയും മാത്രം 🙏
-
ജീവിതത്തിലെ പ്രതീക്ഷകൾ ആണ് മഴവില്ല് ഒരായിരം വർണ്ണങ്ങൾ ഒന്നിച്ചു വന്നാലും ഒടുങ്ങാത്ത ആശകൾ കൊണ്ട് പൂരിതമായ ഒരു മതിൽ കെട്ടില്ലാത്ത ആകാശത്തിലെ മായാ മയുരം ആണ് അത് എന്റെയും നിങ്ങളുടെയും കണ്ണിൽ സന്തോഷത്തിന്റെ തേർ തെളിക്കും മഴവില്ല്.
-
നാം ഉള്ളപ്പോൾ വെറുപ്പിക്കുന്നവർ
നമ്മൾ ഒരുനേരം ഇല്ലെങ്കിൽ തേടുകില്ല. കാരണം അവർ നമ്മളെ വേദനിപ്പിക്കാൻ വേണ്ടി മാത്രം പിന്തുടരുന്നവർ ആണ്.-
നിന്റെ നിറമുള്ള കണ്ണിലെ
വിടരുന്ന വെയിലിനായ്
പടരുന്ന എൻ മനം
കൊതികുമീ പകലിനായ്-
ഉറക്കത്തെ ഞാൻ ക്ഷണിക്കുന്നു
ഒരു ഏകാന്ത ഗാനം കേൾക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഒന്നുറങ്ങി എഴുനെല്കുമ്പോൾ എന്റെ ഹൃദയം ഭാരങ്ങൾ ഇറക്കി വീണ്ടും പ്രയാണം തുടങ്ങുന്നു.-
കണ്ണിന്റെ ഇമകൾ
കണ്ണീരിന്റെ ഉപ്പുരസം
നുകർന്നുറങ്ങുന്നു
ഇന്ന് ഈ കവിൾ തടം
പൊള്ളിക്കും വാക്കിനാൽ-
നിനക്ക് മാത്രമേ എന്നെ മനസ്സിലാക്കുവാൻ കഴിയു. നിന്നിൽ ആണ് ഞാൻ വിശ്വാസം അർപ്പിച്ചതും ഇനി അങ്ങോട്ടും അർപ്പിക്കുന്നതും നിനക്ക് എന്നെ അറിയുന്നപോലെ മറ്റൊരാൾക്കും അറിയില്ല. നീ എന്നെ തടയുന്നത് കൊണ്ടല്ലേ ഞാൻ സദാ അബദ്ധങ്ങളിൽ ചാടാത്തത് എന്റെ ഏറ്റവും അടുത്ത സുഹൃത്തും എന്റെ എല്ലാമെല്ലാം നീയല്ലേ.
-
ഓരോ പുലരിയിലും കണികാണുന്നതിന്റെ ഉന്മാദം.
ഓരോ കർക്കിടകവും പെയ്തു ഒഴിഞ്ഞതിന്റെ ആശ്വാസം
ഓരോ മഴക്കും മുൻപേ വന്നെത്തുന്നതിന്റെ ആനന്ദം.
ഓരോ സന്ധ്യയിലും ഓടി അകലുന്നതിന്റെ വേദന.-