കളങ്കമില്ലാത്ത സ്നേഹത്തിന് പകരം
കാപട്യം നിറച്ചും,
പ്രതീക്ഷയുടെ കൊടുമുടിയിൽ നിന്ന്
നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടും,
ആരോപണങ്ങളുടെ തീയിലെരിച്ചും,
കുറ്റപ്പെടുത്തലിൻ ശരങ്ങളിൽ കോർത്തും,
അപവാദത്തിന്റെ മുൾക്കിരീടം ചാർത്തിയും,
അഗ്നിശുദ്ധിക്കൊരുങ്ങിയപ്പോൾ പരിഹസിച്ചും,
വാക്കുകളാലും പ്രവർത്തികളാലും
തളർത്തിയപ്പോൾ പലകുറി പൂർത്തിയാക്കാത്ത കത്തുകൾ മരണത്തിനെഴുതിയിരുന്നു.
തള്ളിപ്പറഞ്ഞവരും തെല്ലോരസൂയയോടെ
ജീവിതത്തിലേക്കെത്തി നോക്കണമെന്ന
വാശിയിലാ കണ്ണീർതടവറയിൽ
നിന്നുമിറങ്ങി നടന്നപ്പോഴാണ്
മരണത്തേക്കാളേറെ ജീവിതത്തെ
പ്രണയിച്ചു തുടങ്ങിയത്..
-