ഹേ മനുഷ്യാ...........
ഒരിക്കൽ ആ വേശ്യത്തെരുവുകളിൽ നിന്റെ എച്ചിലായി മാറി വിശപ്പടക്കേണ്ടി വന്നവളാണു ഞാൻ.. നിന്റെ ഇരവുകൾക്ക് വീര്യം പകർന്നവൾ..... കഴിഞ്ഞുപോയ ആ കറുത്ത അദ്ധ്യായങ്ങൾക്കിപ്പുറം ഇന്ന് ഞാനൊരു പെൺകുട്ടിയുടെ അമ്മയാണ്...... ഇനിയും നിന്റെ കഴുകൻ കണ്ണുകളാൽ എന്റെ മാംസക്കഷ്ണങ്ങളെ വിരുന്നിനു ക്ഷണിക്കാതിരിക്കുക..... സ്വപ്നങ്ങൾക്ക് ചങ്ങലയിട്ട് നിന്റെ കാൽക്കീഴിൽ അടിയറവുവെച്ച എന്റെ ജീവിതം എനിക്ക് നീ ഭിക്ഷയായ് നൽകിയാലും...... ആ ചിറകുകൾക്കുള്ളിൽ എനിക്ക് എന്റെ കുഞ്ഞിനെ സംരക്ഷിക്കണം.... നിന്റെ തീൻമേശകളിൽ ഉയരുന്ന നിലവിളികളിലൊന്ന് അവളുടേതാകാതിരിക്കാൻ വേണ്ടി...-
"എന്റെ
ദംശനമേറ്റ് പാതി ജീവനിൽ ചലനമറ്റുകിടക്കുന്ന നിന്റെ കരിനീലിച്ച മേനിയിൽ ഒരിക്കൽക്കൂടി അവസാനമായി ഒന്ന് ഇണ ചേരണം.....
കാമ വെറിയാൽ നീ ഇരുന്നു വാങ്ങി കൊണ്ടിരിക്കുന്ന ഈ മരണത്തിന് ഒരു അന്ത്യം കുറിക്കണം.
നിന്നിൽ അവശേഷിക്കുന്ന അവസാന പ്രാണനും എന്റെ കാള കൂടം കവരുമ്പോൾ എനിക്ക് നിന്നെ ഭോഗിക്കണം."...!-
വിവാഹേതരബന്ധങ്ങളിൽ
പ്രണയമുണ്ടോ?ഇല്ല.
"ചത്ത് മലച്ച പ്രണയത്തെ
പുഴുവരിച്ച കാമം നിർദ്ദയം
ഭോഗിക്കുകയാണവിടെ"-
കാമം മനസ്സിനെ കീഴടക്കും നേരം
കേട്ടില്ല നീ രാവിൻ നിശ്ശബ്ദമാം മാറിനേ
കീറിമുറിച്ചവളുടെ ആർത്തനാദം..
ചുടുചുംബനങ്ങളാൽ നീയവളെ
പുൽകും നേരമവൾ മരണത്തെ
പുൽകാൻ കൊതിച്ചത് അറിഞ്ഞില്ല നീ..
നിനക്കവൾ വെറുമൊരു മാംസപിണ്ഡം
മാത്രമായിരുന്നു..
ഒരു നിമിഷത്തേ സുഖത്തിന്
വേണ്ടി നീ കവർന്നെടുത്തത്
ഒരായുസ്സിന്റെ പാതി മുഴുവൻ മാതാപിതാക്കൾ
കണ്ട സ്വപ്നങ്ങളെ ആയിരുന്നു..
അവൾ പടുത്തുയർത്തിയ
സ്വപ്നങ്ങൾ ചീട്ടുകൊട്ടാരം കണക്കേ
തകർത്തെറിയും നേരം നീ
ഓർക്കണമായിരുന്നു വഴിക്കണ്ണുകളുമായി
കാത്തു നിൽക്കും നിൻ അമ്മയേ..-
അവളിന്നും ഇരുട്ടിന്റെ ഇരയാണ്
കാമം അന്ധനാക്കിയ മനുഷ്യന്റെ ഇര..
പ്രതികരണശേഷി നഷ്ടപ്പെട്ട
കാലത്തിൻ നീതിയുടെ ഇര...
വെറുമൊരു ഹാഷ്ടാഗിൽ എരിഞ്ഞു
തീരാൻ വിധിച്ചൊരു ഇര...-
കാരിരുമ്പിനോട് നീ
കദനം ചൊല്ലിയിട്ടെന്തിന്
കാതരേ.... കാമമല്ലാതവൻ
കാണില്ലാതൊന്നുമേ
കാട്ടുപോത്തിൻ കാടത്തമല്ലയോ
കൈമുതൽ അന്നുമിന്നും
കർണ്ണങ്ങളീരണ്ടുമൊരുനാളും
കേൾക്കുകില്ല നിന്റെ തേങ്ങലുകൾ
കൊട്ടിയടച്ചയാ കൺകളോ കാണില്ല
കണ്ണീരും നിന്റെ മുറവിളിയും
കരിങ്കല്ലായൊരാ ഹൃദയമോരിക്കലും
കടുകിട പോലും അലിയുകില്ല
കൈകൂപ്പി നീ യാചിക്കയാൽ പോലുമേ
കിട്ടുകില്ല ഒരു തരി കരുണ പോലും
കാണ്ടാമൃഗത്തിൻ തൊലിപ്പുറമൊരിക്കലും
കൈ കൊണ്ട് പോറിയാൽ ഏശുകില്ല
കർമ്മബലം കൈക്കൊള്ളുമെന്ന് നീ
കാറിവിളിച്ചിട്ടും കാര്യമില്ല
കലികാല കോമരങ്ങൾ
കളിയാടുന്ന ഭൂവിതിൽ
കാട്ടാളന്മാർ കൊടികുത്തിവാഴുന്നു
കരുണാമയനിനിയുമെന്തേ
കണ്ണുതുറക്കാത്തൂ-
സിന്ദൂരം മാത്രം അണിഞ്ഞ്
അവൾ സുന്ദരിയായിരുന്നു.
തന്നെ മയക്കിയെടുത്ത
അജ്ഞാതന്റെ ശരീരം
അവളിൽ കൂടി കയറിയിറങ്ങി;
അവസാന കിതപ്പിനൊടുവിൽ
സിന്ദൂരം അലങ്കോലമായത്
വശ്യതയോടെ അവളറിഞ്ഞു.-
ചുവപ്പാർന്ന കാമം
പൊന്നിൻ കതിരാർന്ന
നിൻ പിഞ്ചിളം ചുണ്ടിൻ
മൃതുത്വമവൻ കീറിപറിച്ചില്ലയോ...
വിറയാർന്നചുണ്ടിനാലൊക്കെയു-
മൊതുക്കി നീ ഒടുവിലോ-
രോർമ്മയായ് തീർന്നീലയോ....
കാമവെറിമൂത്ത ക്രൂരനായവൻ
നിൻ മേനിയിൽ മുറിവുകൾ
തീർത്തില്ലയോ... നീയൊന്നു
മൊഴിഞ്ഞിരുന്നെങ്കിലോമലേ...
അവനിലെ കാമവെറിയൊരു
വാളിൻമൂർച്ഛയാൽ ചുവന്നിരുന്നേനെ...
-