ഇറയത്ത് ചാരിയ ബെഞ്ചിലൊന്ന്
അമർന്നിരുന്നവൻ പുറകോട്ടു നോക്കി,
ദേവൂ... ഉമ്മറത്തൊരു കട്ടൻ.
കറുത്തിരുണ്ട മേഘപാളികളെ
വലിച്ചുകീറിയപോലെ ഒരു,
മിന്നലൊന്നു പാഞ്ഞു.
ആർത്തിരമ്പുന്ന മഴയുടെ നാദം
കാതിലങ്ങു പതിക്കവെ,
നോക്കിനിക്കെ നീർത്തുള്ളികൾ ,
മേഘപാളികളിൽനിന്നു പൊഴിഞ്ഞു.
ഊതിവന്നകാറ്റ് ഉമ്മറകോലായിൽ
ആഞ്ഞടിക്കവേ അവൻ,
ദേവൂ... മഴയാണ്,
ഉമ്മറത്തൊരു കട്ടൻ..
-