ഓർമ്മകളുടെ കാടും കയറി വന്നവൻ...
പ്രണയമെന്നോതി നെഞ്ചോടു ചേർത്തവൻ....
ആഗ്രഹങ്ങളെയൊക്കെ ഒരു പൂക്കാലമാക്കിയവൻ.....
ഇന്നലെ മറ്റൊരുവളുടെ ചുണ്ടുകളിൽ
കാമത്തെ തിരഞ്ഞപ്പോൾ
മരിച്ചതായിരുന്നെന്റെ ഹൃദയം..
ഓർമ്മകളുടെ താഴിട്ട് അന്ന് നിദ്രയിലാഴ്ത്തിയ എൻ
ഹൃദയമിന്ന് കളവുപോയിരിക്കുന്നു..
തെരച്ചിലിനൊടുവിൽ പള്ളി സെമിത്തേരിയിലെ
കല്ലറകളിലൊന്നിൽ കുഴിച്ചു മൂടപ്പെട്ടതായ് അറിഞ്ഞു...
തെരുവിൽ ഞാൻ കൊന്നെറിഞ്ഞ
ആ കാമഭ്രാന്തന്റെ,
ഓർമകളുടെ കാടിറങ്ങിയവന്റെ,
അതേ കല്ലറയിൽ..
അതിൽ അവന്റെ പേരോടു ചേർന്ന്
ഞാൻ ഇത്ര കൂടി എഴുതിച്ചേർത്തു..
"ഹൃദയമില്ലാത്തവനേ..... ഇതാ നിനക്കു ഞാനെൻ
ഹൃദയം ദാനം നൽകുന്നു..."
പിന്നൊരു പൊട്ടിച്ചിരിയോടെന്നാത്മാവ്
തൊട്ടടുത്തെന്റെ പേരു കൊത്തിയ കല്ലറയിലേക്ക് നടന്നു.
-