"ചില വരികൾ ഒരിക്കലും കടലാസിൽ പകർത്താൻ സാധിക്കില്ല......
മഷിതെളിയുകയും ഇല്ല......
എന്നാൽ ഹൃദയത്തിലേയ്ക്ക് കല്ലിൽ കൊത്തിയ ശില്പം പോലെ അവ താനേ പകർത്തപ്പെടുകയും ചെയ്യും.........
ഒരുപക്ഷെ ചില വരികൾ കടലാസിൽ വായിക്കപ്പെടുന്നതിനേക്കാൾ അർഹത ഹൃദയത്തിൽ വായിക്കപ്പെടണം എന്നതു കൊണ്ടാവും അങ്ങനെ.......!!!-
ഇന്നും എന്നിലെ
ഓർമ്മപ്പെയ്ത്തുകൾക്ക്
നിന്റെ ആദ്യ ചുംബനത്തിന്റെ
ലഹരിയാണ്.......-
"മറവികൾക്കും മറവിരോഗം ബാധിച്ചിരിക്കുന്നൂ.....
എന്നിട്ടും
നീ ആരെന്നു നീ ചിന്തിക്കണില്ല.....ഞാൻ ആരെന്നും............?-
ഒരുപാട് മോഹിച്ചാൽ വരെ
ഒരിക്കലും തിരിച്ചുകിട്ടാത്ത
ഓർമ്മകളുമുണ്ടല്ലേ...-
ചുമ്മാ അങ്ങനെ കിടക്കുമ്പോള്‍
മനസ്സില്‍ ആരോ തട്ടിവിളിക്കുന്നപോലെ.
ഒരോര്‍മ്മയാണ്; മറന്നു എന്ന് കരുതിയത്.
വലുതായ, എന്നാല്‍ പ്രിയപ്പെട്ടൊരു കുപ്പായംപോലെ
ആ ഓര്‍മ്മ ഉടുക്കാന്‍ എന്നെ വിളിക്കുന്നു.
എത്ര മുറിച്ചിട്ടും നീറ്റല്‍ കൂടികൊണ്ടിരിക്കുന്നു
എന്നല്ലാതെ അത് പാകമാകുന്നതേയില്ല.
ഒടുവില്‍ ഉടുക്കാനും കളയാനും കഴിയാതെ
അവിടെകിടക്കെന്ന് അരിശം കൊണ്ടു;
തികട്ടിവന്ന വിഷമം ആരുടെയെന്ന് നിര്‍ണ്ണയിക്കാനാവാതെ!-
ഒന്നും ഓർക്കാത്ത വിധം
മറവിയിൽ തന്നെ ഞാൻ
മരിച്ചു വീഴും.....
ശ്വാസം മുട്ടിക്കുന്ന ഓർമ്മകളുടെ
നാലു ചുമരിനേക്കാൾ,
മറവിയുടെ അതിരില്ലാത്ത
ആകാശത്തെയാണെനിക്കിഷ്ടം...-
ഓർമകളിൽ ജീവിക്കുന്നവരല്ല നമ്മളിൽ പലരും
ഓർമകളിൽ പരാജയപെട്ടവരും ബന്ധിക്കപ്പെട്ടവരുംമാണ്
അതുതന്നയാണ് ഓർമകളുടെ വിജയവും-