*തൂവൽ*
കാറ്റിൽ പറന്നുപ്പോയ
തൂവലുകളെ മാത്രമേ
നിനക്ക്
അറിയുമായിരുന്നുള്ളൂ..
കാറ്റിൽ പറത്തിയപ്പോൾ
നീ കാണാതെപ്പോയ
സൗന്ദര്യം അതിനുണ്ടായിരുന്നു.
ഒരു പക്ഷേ
മയിലഴക് പോലും മാറി നിൽക്കുന്ന
മനസ്സിന്റെ സൗന്ദര്യം..
കാറ്റിൽ പറന്നുപ്പോയ
തൂവലുകളെ മാത്രമേ
നിനക്ക്
അറിയുമായിരുന്നുള്ളൂ.
അതിന്റെ കാരണമന്വേഷിച്ചാൽ
നിന്നുടെ ബന്ധനങ്ങളിൽ നിന്ന്
വിടുതൽ കിട്ടിയ
മോചനത്തിന്റെ സൗന്ദര്യവും
അതിനുണ്ടായിരുന്നു.
-
പെണ്ണഴക്
കണ്ണിൽ കരിമഷി....
എഴുതുമാ.....
കണ്മണി പെണ്ണിന്.....
കാർമുകിലഴക്.....
അവൾതൻ കാർകൂന്തലിനെന്നും..
തിളങ്ങും കറുപ്പഴക്....
അവൾ തെൻ.....
ഹൃദയത്തിനെന്നും ..
ചെമ്പരത്തി പൂവഴക്....
അവൾതൻ മേനിയിലെന്നും....
പാലപൂവിൻ പരിമണം ....
വീശുന്നു....-
ചേലൊത്ത പൂവേ നിനക്കാരു തന്നീ നിറം
നിന്നിലാരു ചൊരിഞ്ഞീസുഗന്ധം? പുഞ്ചിരി തൂകും നിൻ, അഴക് കാണാൻ.. നിന്നിലെ മധു നുകരാൻ .... പറന്നെത്തിയല്ലോ മധുപങ്ങൾ.-
പെണ്ണേ നിനക്കായീ വിരഹക്കടൽ
നീന്തുന്നതീ ഞാൻ മാത്രമല്ലെന്നറിയുക
നിനക്കായോരോ ഞൊടിയിലും വേർപെട്ടും
വീണ്ടുമൊന്നിച്ചുമെങ്ങുമെത്താതെ പോകുന്നൊരുപാട്
പ്രണയങ്ങളുണ്ട് നിന്നുടലിലുമെന്നറിയുമോ
ആ സംഗമങ്ങളും കണ്ടു ഞാനന്ന്
നീ എന്നോരമായ് മയങ്ങുമാ നേരങ്ങളിൽ
അവരൊന്നിക്കുമാ നിമിഷങ്ങളിൽ പ്രിയേ
നീ അഴകിൽ കുതിരുന്നതും ഞാൻ കണ്ട് നിന്നു
മെലിഞ്ഞു നേർത്ത നിൻ അഴകോലും
മേൽചുണ്ടതിന്നുമഗാധമായ് പ്രണയിക്കുന്നു നിൻ
പൂവിതൾ തോൽക്കുമാ മൃദുലമാം കീഴ്ച്ചുണ്ടുകളെ
നീ നിർത്താതെ കൊഞ്ചുന്നയോരോ നിമിഷവും
കൊതിയോടെ ചേർന്നൊരെത്രയെത്ര
ആലിംഗനങ്ങളെന്നറിയുമോ പ്രണയമേ
പാതിയിൽ വേർപെട്ട് നൊമ്പരം പേറുന്നു
ഞാനെന്നോ മതിഭ്രമിച്ചുപോയ നിന്റെയാ
നീണ്ട മിഴികളറിയുന്നുണ്ടാവണമെന്നും
ഓരോ ഞൊടിയിലും മുറിഞ്ഞുപോകുന്നൊരായിരം
ചുംബനങ്ങളുടെ നോവിൽ ശയിക്കുമാ
നിൻ കണ്ണിമകളുടെ നൊമ്പരം
കോതിമിനുക്കിയ നിൻ മുടിയിഴകൾക്കുമുണ്ട്
നീ മാത്രമറിയാതെ പോയൊരു പ്രാണപ്രിയൻ
കാറ്റിനെ പ്രണയിച്ച കഥകളുണ്ടാവണം
നിൻ കസവുതട്ടത്തോട് പറയാനവൾക്കും
വിരഹമൊരു തീയെന്നു ചൊല്ലി നീയെന്നും
നിൻ മിഴികൾ നിറയ്ക്കുന്നുവെന്നാകിലും
ഈ പ്രണയങ്ങളൊന്നും നീമാത്രമറിയാതെ
പോകുന്നതെന്തെന്റെ പ്രാണനേ....
ഇനി അറിഞ്ഞിട്ടും അറിയില്ലെന്ന്
നടിക്കുന്നതോ നീ പറയുക-
അലസമായ മുടിയും,
ആഭരണങ്ങളില്ലാത്ത,
നഗ്നമായ മുഖവും,
കഴുത്തും, അരക്കെട്ടും,
കൈകളും, കാലുകളും.
പെണ്ണിന്റെ സൗന്ദര്യം
അണിഞ്ഞൊരുങ്ങിക്കഴിഞ്ഞല്ല;
അതിനു മുമ്പാണ്!-
പാതി ചാരിയ വാതിൽ
പഴുതിലൂടൊഴുകി
വന്ന രാവെളിച്ചം
പോൽ മനോഹരമാണു
നിൻ പുഞ്ചിരി-