തന്റെ ജീവനെക്കാളും ജീവനായിരുന്നു
അവൾക്കു ജീവന്റെ പാതിയായി പിറന്നവനെ-
ഒരിയ്ക്കലാ പെൺബാല്യങ്ങൾ ഉണർത്തെണീക്കും
കാളിമാരായവർ ഉറഞ്ഞുതുള്ളും
സമൂഹത്തിന്റെയീ ചങ്ങലകളെ പൊട്ടിച്ചെറിയും
അന്നു ഞാൻ സ്വതന്ത്രയാകും...!-
വിവേകമില്ലാത്ത അവിവേകിയെ
പ്രണയിച്ചു പാഴാക്കി കളയുവാൻ
ഇനിയും ഈ ജന്മം ബാക്കിവേണ്ട..
ചതിയെ ചോദ്യം ചെയുമ്പോളൊക്കെ
പക്വത ഇല്ലെന്നോതി..
അഭിപ്രായം ഇല്ലെന്നോതി..
തോന്നലുകളുടെ തോളിൽ ഭാരം ഇറക്കി
ഒരുനാൾ കെട്ടിയ മഞ്ഞ ചരടുകൊണ്ടു
അവളുടെ വാക്കും ശ്വാസവും വരിഞ്ഞു കെട്ടി..
അകത്തെ ഇരുട്ടിലേക് അവളെ ഒറ്റയ്ക്കു തള്ളുന്നതാണോ..
ഇതാണോ സ്നേഹം..
അറിയാതെ എങ്ങാൻ ശബ്ദിച്ചു പോയാൽ..
അവളെക്കാൾ എത്ര ഓണം കൂടുതൽ ഉണ്ടു എന്ന കണക്കു കേൾക്കേണ്ടി വരും അവൾക്ക്..
ഭാര്യ എന്നപദം അലങ്കാരം മാത്രമായി മാറുമ്പോൾ..
വില അറ്റു പോകുന്നത്.. ഒരു നുള്ള് സിന്ദൂരത്തിനും.. മഞ്ഞച്ചരടിൽ ഇളകി ആടുന്ന ഒരു തരി പൊന്നിനും.. ആ വയറിലെ ജീവന്റെ നേരിയ തുടിപ്പിനും.. പിന്നെ അവളുടെ ആത്മാഭിമാനത്തിനും ആണ്...
അവൾ പാർവതി ആയിരിക്കുന്നത് വരെ നീ സുരക്ഷിതനാണ്..
നീ പരമശിവൻ അല്ലെങ്കിലും അവൾ നിന്നെ കാത്തുകൊള്ളും..
പക്ഷെ അവളെ കാളി ആക്കിയാൽ...
നിന്റെ നെഞ്ചിൽ ആ കാലു പതിയും..
നീ സാക്ഷാൽ ശിവൻ ആയാൽ കൂടി .. ഓർത്തോളൂ... പെണ്ണിന്റെ മനസിന് ദുർഗ്ഗയാവാനും ഭദ്രയാവാനും കഴിയും..
ചിലമ്പണിഞ്ഞു നിൽപ്പാണ് ഞാൻ... മറക്കേണ്ട..
-
ചുവന്നൊലിച്ച നിന്റെ
പെണ്മയെ അശുദ്ധി എന്ന്
നാടും, മതവും
പറഞ്ഞുകൊള്ളട്ടെ..
ആ പരിശുദ്ധി ചുവപ്പിച്ച
ത്യാഗത്തെ എനിക്കെന്നും
ബഹുമാനമാണ്.-