മാറ്റം വരുത്തണം, കാത്തുസൂക്ഷിക്കണം, പൊയ്പ്പോയതെല്ലാം തിരികെ പിടിക്കണം.
പെറ്റുപോറ്റ് വളർത്തിയവർ ഉണ്ടാവണം.
വൃദ്ധസദനങ്ങളിലല്ല വീടുകളിൽ.
പച്ചപ്പ് നിറയണം ഭൂമിയിൽ.
അങ്ങും ഇങ്ങുമല്ല, ചുറ്റുമെങ്ങും.
സാമത്വവും സ്വാതന്ത്ര്യവും ഏകണം.
ആണിനും പെണ്ണിനും മാത്രമല്ല, ലിംഗഭേദം ഇല്ലാതേവർക്കും.
രാഷ്ട്രീയം ഉള്ളിൽ ഉണ്ടാവണം.
പോർവിളിയും പോരാട്ടവുമല്ല, ഒന്നെന്ന ചിന്തയും നാടിന്റെ നന്മയും.
മിണ്ടിപ്പറഞ്ഞിരിക്കണം, ചിരിക്കണം.
കൈക്കുളിൽ ഒതുങ്ങുന്ന യന്ത്രത്തിലല്ല, കണ്ണിൻമുന്നിലുള്ള ജീവനോട്.
പ്രണയമെന്ന വികാരം വളർത്തീടണം.
വെന്തുരുകിയ മുഖങ്ങളും ചതിയുമല്ല, താങ്ങും തണലുമായ് കൈവിടാതേ.
ഒരു ഇരയെന്നറിയപ്പെടാതെ കാത്തിടണം.
അമ്മയേം പെങ്ങളേം മാത്രമല്ല, ചുറ്റുമുള്ള ഓരോ പെണ്ണിനേയും.
തന്നെ താൻ തന്നേ അറിയണം, പ്രണയിക്കണം.
ഞാനെന്ന അഹന്തയല്ല, ഞാൻ എന്ന വ്യക്തിത്വവും, സ്വപ്നവും, ജീവിതവും.
ജാതിമതങ്ങളും പ്രാർത്ഥനയും കൈവിടരുത്.
മനുഷ്യത്വം എന്ന ജാതി, സ്നേഹം എന്ന മതം, കർമ്മം എന്ന പ്രാർത്ഥന.
മാറ്റം വരുത്തണം, കാത്തുസൂക്ഷിക്കണം, പൊയ്പ്പോയതെല്ലാം തിരികെ പിടിക്കണം.
-Sruthy_wRites✍️
-