ഞാനെന്തോ എടുക്കാൻ മറന്നപോലെ നിൻ്റെ ഹൃദയം മുട്ടി മുട്ടി വിളിച്ചപ്പോഴാണ് ഞാനാ തുറന്നുവെച്ച ജാലകത്തിലൂടെ നിൻ്റെ ഹൃദയത്തിലേക്ക് കയറിവന്നത്. പ്രണയ സുഗന്ധം നിറഞ്ഞു നിന്നിരുന്ന അവിടെ നിന്ന് നിൻ്റെ ഓരോ നിശ്വാസത്തോടും ചേർന്നു നിൽക്കാൻ ഞാൻ കൊതിച്ചു പോയി. ഇനി നീയെന്നെ തിരികെ വിടുകയാണെങ്കിൽ നീയെനിക്കായ് കാത്തു വെച്ചിരുന്ന , എനിക്കു മാത്രമെന്ന് പറഞ്ഞിരുന്ന നിൻ്റെ പ്രണയത്തിൽ വിരിഞ്ഞ ചെമ്പനീർപ്പൂവ് , അതെങ്കിലും നീയെനിക്ക് നൽകണം. ഇനിയൊരു ഹൃദയത്തെ മോഹിക്കാതിരിക്കാൻ.
-