പുലരാറായിട്ടും മാനത്ത് തങ്ങുന്ന അമ്പിളിക്കിണ്ണവും ദൂരെ ഒറ്റയ്ക്ക് ഇരുന്ന് തിളങ്ങുന്ന പൊൻ താരകവും മഞ്ഞലയിൽ മുങ്ങി നിവർന്ന് തലയുയർത്തി കഥ പറഞ്ഞു നിൽക്കുന്ന പുൽക്കൊടികളും വീഥിയിൽ ഇരുവശങ്ങളിലായ് പാതിപൂത്ത വഴിപ്പൂക്കളും ഇരുളലകൾ മായുന്നൂ മെല്ലെ പുലരൊളി ചിതറുന്നൂ എങ്ങും...!
ഭിന്നിപ്പിച്ചു ഭരിക്കാൻ ബ്രിട്ടീഷുകാർ കണ്ടെത്തി,ഒടുവിൽ ഉപേക്ഷിച്ചു പോയ വർഗീയ വിഷതന്ത്രം ഏറ്റെടുത്ത് വീണ്ടും നടപ്പിലാക്കുന്ന വർഗീയ വാദികളാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ അപകടം.
സമാധാനവും സഹോദര്യവും ആഗ്രഹിക്കുന്ന നാനാമതസ്ഥരായ ജനങ്ങൾക്കിടയിൽ വർഗീയ വിഷം കലർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന വർഗീയവാദികളെയാണ് നമ്മുടെ രാജ്യത്തുനിന്നും ഉന്മൂലനം ചെയ്യേണ്ടത്.