"നിന്നെ കണ്ടുതുടങ്ങിയ- തിൽ പിന്നെയായ് എന്റെ കണ്ണുകൾ പോലും അടക്കി ഭരിക്കുകയാണെന്നെ.. ചിലപ്പോഴെല്ലാം വൈകിയതെങ്കിലും ഒരു കുസൃതിക്കാരിയെന്നോണം നിദ്രയെ തേടി അവ അണയാറുണ്ടെങ്കിലും, മറുപടിയായ് ചെറുപുഞ്ചിരി- യല്ലാതെ മറുത്തൊരു പരാതിയിൽ അവയെ പഴിപറയാൻ എനിക്കാവില്ലല്ലോ... നിന്നിൽ അടിമകളായ എന്റെ കണ്ണുകളെ പ്രണയിക്കാൻ മാത്രമറിയുന്നൊ - രു പ്രണയിനിയല്ലെ ഞാൻ.. "
വഴിതെറ്റി വന്നതാവുമല്ലെ.... എങ്കിലിനി നീ വരേണ്ടതില്ല.... ഈ ചൂടും ,കൊടും വേനലും ഞാനുമായി ഇണങ്ങി കഴിഞ്ഞു... താനെ എന്നിലെ വൃക്ഷം ചിതലരിച്ചു തുടങ്ങി... ശിഖരങ്ങൾ അടർന്നു മണ്ണോടു ചേരാൻ തുടങ്ങി.. ഇനിയും നീ എന്നിലേ- ക്കടർന്നു വീഴുന്നതെന്തിന്.. ഇനിയും ഞാൻ നിന്നിലായലിയണമെന്നാണോ .. ഇനിയും നാമ്പുകൾ നിനക്ക് ചൂടാനായ് ഒരുക്കണമെന്നാണോ...