ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടോ??
ഇല്ല..സ്വയം വേദനിച്ചിട്ടുണ്ട്..
എന്തിന്??
ഒരുപാട് സ്നേഹിച്ചുപോയതിന്റെ പേരിൽ..❤️-
ഭംഗിയും, വലിപ്പവുമല്ല..
അടുത്തറിയുമെങ്കിൽ
ഒരരിമണിക്കും
മൂല്യമുണ്ടെന്നതാണ് യാഥാർത്ഥ്യം..
നിഷേധിക്കാൻ എളുപ്പവും
സമ്പാധിക്കൻ പ്രയാസവും..-
"മനസ്സ് വല്ലാതെ
മുറുകിയൊതുങ്ങുന്നു..
പിടഞ്ഞു നിൽക്കുന്നയെന്റെ
അവസാന ശ്വാസവും തിരയുന്നതും,
മന്ത്രിക്കുന്നതും
നീ എന്നൊരൊറ്റൊന്നിനെ..!"-
പുറമെ
പുഞ്ചിരിച്ച്
പുറകിൽ നിന്ന്
പണി തരുന്നവരോട്
ഒരു കാര്യം..
ഞാൻ ഞാനും, നിങ്ങൾ
നിങ്ങളുമാണ്..!
അതാണെന്റെ ബലവും
നിങ്ങളുടെ ദുർബലതയും..!-
നിന്റെ അഭാവമാണ് ഇന്നെന്റെ ദൗർബല്യം.
താരകങ്ങൾ കണ്ണുചിമ്മുന്ന,വെള്ളിമേഘകങ്ങൾ
പൂത്തുലയുന്ന, പാരിജാതം ഗന്ധം ചുരത്തുന്ന വേളയിൽ നിനക്കായ് ഞാൻ കാത്തിരിക്കുമ്പോഴും,
നീ മറ്റൊരു ദിക്കിലേക്ക് യാത്രയാവുകയായിരുന്നു..
ഇന്ന് നിന്റെ ഓർമ്മകൾ എന്നിൽ മുറിവ് കോറിയിടുന്നു,
ചുറ്റും നഷ്ട ബോധത്തിന്റെ തേങ്ങൽ..
എന്നാൽ പൊടുന്നനെ ഒരു വസന്ത കാലം തീർത്ത് എന്നിലേക്ക് പെയ്തിറങ്ങിയ കുളിർമഴയായിരുന്നു നീ.!!!-
വൃക്ഷം തന്റെ ശിഖരങ്ങളിൽ പറവകൾക്കും മറ്റു ജീവ ചരാചരങ്ങൾക്കും കൂടു നിർമ്മികുവാൻ അനുമതി നൽകി, അഭയമായി..പക്ഷേ വൃക്ഷം ജീവൻ വെടിഞ്ഞ് പൊടുന്നനെ നിലം പതിച്ചപ്പോൾ തന്റെ ശിഖരത്തിലെ മിശ്രിതങ്ങളെ ഓർത്ത് തകർത്തു,വിങ്ങി.. ഒരു നിമിഷം തകർന്നു പോയ വൃക്ഷം തന്റെ അന്ത്യത്തിന് കാരണം വായുവും, മഴയുമെന്ന് ധരിച്ചു... പക്ഷേ കാറ്റും, മാരിയുമല്ല മറിച്ച് തന്റെ കൂടെ സൗഹൃദം കൊണ്ടു നടന്ന ഇത്തിൾ കണ്ണിയാണ് ഇതിനെല്ലാം ശിഥിലമാക്കിയതെന്നറിഞ്ഞ ആ സാധു പിന്നീടാണ് ചതിയുടെ കെണിയറിഞ്ഞത്...
-
വശ്യസുന്ദരമായ നിൻ്റെ നയനങ്ങൾ കാണുമ്പോൾ എന്നിൽ പ്രണയത്തിൻ്റെ ചുവന്ന നീർമാതളപ്പൂക്കൾ വിരിയുന്നു..നീല നിലാവിൻ്റെ ഇന്ദ്രീയ ധനുസ്സ് പോലെയുള്ള നിൻ്റെ പുഞ്ചിരിയും,തേൻകണം പോലെ മാധുര്യം നിറഞ്ഞ നിൻ്റെ അധര പുടവും,കരിവണ്ടിനെ കവർന്നെടുത്ത പോലെയുള്ള നിൻ്റെ കാർകൂന്തലും,വനത്തിൽ വശ്യമായൊഴുകുന്ന പാലരുവി പോലെയുള്ള നിൻ്റെ മേനിയും, സ്യമന്തകം പോൽ ശോഭയാർന്ന നിൻ്റെ മുഖവും എന്നിൽ ഒരു നദി പോലെ ഒഴുകുന്നു..!!!
-
തിരസ്ക്കരിക്കപ്പെടുന്ന, ശിഥിലമാക്കപ്പെടുന്ന, ദൂരേയ്ക്ക് വലിച്ചെറിയപ്പെടുന്ന ഓരോ കല്ലുകളുമാണ് പിന്നീട് പൂജാ ശിൽപ്പങ്ങളായ് ആരാധിക്കപ്പെടുന്നത്. നിങ്ങൾ തള്ളിക്കളഞ്ഞോളൂ, തകർത്തെറിഞ്ഞോളൂ... ഒരിറ്റ് ദു:ഖം പോലും എനിക്കില്ല,തെല്ലു ഭയവുമില്ല...കാരണം വലിച്ചെറിഞ്ഞ ഇരു കൈകൾ തന്നെയാണ് ആരാധനയോടുകൂടി തൊഴുതുന്നതും...
-
കൂരിരുൾ കയത്തിൽ നിന്നും നന്മയുടെ പ്രഭാവലയം തീർത്തുകൊണ്ട് അറിവിന്റെ അനന്തമാം ആകാശത്തിലേയ്ക്ക് ചക്രവാളങ്ങളെ കീറിമുറിച്ചുകൊണ്ട് പറന്നുയരുവാൻ ചിറകുകളരുകിയ പ്രിയ ഗുരുവേ...കരം കൂപ്പി നിങ്ങളെ ഞാൻ വന്ദിച്ചിടുന്നു...!!!!
-
പ്രകൃതി മനുഷ്യനു വേണ്ടി കനിഞ്ഞു. മനുഷ്യനോ????!!
പ്രകൃതി ഭംഗിയെ ആസ്വാദനത്തിന്റെ പേരിൽ ദുരുപയോഗം ചെയ്യുകയും സ്വാർത്ഥ താൽപ്പര്യങ്ങൾക്കിരയാക്കുകയും ചെയ്യുന്നു. വനവിഭവങ്ങൾ കൈയ്യേറിയും, വിഷവസ്തുക്കൾ നിക്ഷേപിച്ചും മനുഷ്യൻ അവളുടെ മൃതുവായ മേനിയിൽ ആഞ്ഞടിച്ച് അവളുടെ പവിത്രതയെ ചോദ്യം ചെയ്തു. കാലമൊരു പാട് സഞ്ചരിച്ചു. ഒടുക്കം തനിക്ക് ഭീഷണിയാവുമെന്നറിഞ്ഞ് അവളും പ്രതികരിച്ചതുടങ്ങി.-