എപ്പോളും ഒറ്റുകാരൻ കൂടെത്തന്നെയുണ്ട് മനസിന്റെ ആഴങ്ങളിൽ ഒരു പകപ്പുറപ്പാടിനായി കാത്തു നിൽക്കുന്ന വിഷമുള്ള കറുത്ത പല്ലുകളിൽ വെള്ള ചായം കൊണ്ട് പൂശി ചിരിച്ചു കാണിച്ച് . നേരം താന്ന നേരത്ത് കണ്ണുകൾ കാട്ടി നീളമുള്ള വിഷപ്പല്ല് കൊണ്ട് കഴുത്തിലെ രക്തം കുടിച്ച് മയങ്ങി അതിൽ സന്തോഷം കണ്ടെത്തുന്നവർ .....പക്ഷേ അവർ മയക്കം വിട്ട് ഉണർന്ന് എഴുന്നേറ്റപ്പോൾ അവർക്ക് എഴുന്നേറ്റു നിൽക്കാൻ പരസഹായം വേണ്ടി വന്നു
നിനക്ക് എഴുതാൻ ഞാൻ മതിയാവില്ല . പക്ഷേ.....! അക്ഷരങ്ങളെ സ്നേഹിച്ച നീ എങ്ങനെ എന്നെ എഴുതി തീർക്കും .....? നീ എഴുതി തുടങ്ങുമ്പോൾ തന്നെ ഞാൻ നിന്റെ പ്രണയത്തിന്റെ വരികളിൽ വായനയാൽ മുഴുകിയിരിക്കും.... പിന്നെ നീ എങ്ങനെ എന്നെ എഴുതി തീർക്കും ...? നീ എഴുതുമ്പോൾ ഞാൻ എങ്ങനെ വായിക്കാതിരിക്കും...?
പ്രണയത്തിന്റെ മാന്ത്രികദണ്ഡ് അവനെ തൊടുമ്പോൾ അവൻ ഹൃദയം പറയുന്നതെല്ലാം ചെയ്യും . വാടിവീണ ഇലകളോടും വിരിഞ്ഞ പൂക്കളോടും കാമുകിയെക്കുറിച്ച് സംസാരിക്കും ,ഓരോ തിരിവിലും അവളെ തിരയും.
ജീവിതത്തിന്റെ പൂർണ്ണതയെ തേടുന്ന വിരലുകൾ എന്റെ വിരലുകളെ ചേർത്തു പിടിക്കുമ്പോൾ ആ സ്നേഹം കരുതലിന്റെ ,മനസിലാക്കലിന്റെ, ഏകാകിളായ ഒറ്റപ്പെട്ട രണ്ട് മനുഷ്യരുടെ ഹൃദയത്തിന്റെ തുടുപ്പായി മാറുന്നു.
എണ്ണൂറ് കോടി മനുഷ്യരുള്ള ലോകമാണിത്. അതിലൊരാളുടെ ചിന്തയിലെങ്കിലും നമ്മളുണ്ടായാൽ മതി. അതിലൊരാളുടെ പ്രാർത്ഥനയിലെങ്കിലും നമ്മുടെ പേരുയർന്നാൽ മതി; മഴപ്പാറ്റപോലുള്ളൊരീ ജീവിതം പ്രകാശമുള്ളതാകും.