കുഞ്ഞിളം കണ്ണുകൾ മൂടുന്നതും നോക്കി അമൃത് പകരുന്ന അമ്മയുടെ താരാട്ടിന്റെ, പ്രണയത്തിന്റെ മധുരത്തിൽ മുങ്ങിയ കൊഞ്ചലുകളുടെ, കൈത്താങ്ങുകൾ ഇല്ലാത്ത വാർദ്ധക്യത്തിലെ നെടുവീർപ്പിന്റെ, സന്തോഷത്തിന്റെ മുഖമുടിയിൽ നിന്ന് ആരും കാണാതെ ഒളിപ്പിച്ച വേദനയുടെ, ഒറ്റപ്പെടലിന്റെ തടവറയിൽ കഴിയുന്നവരുടെ തേങ്ങലിന്റെ, രാത്രിയുടെ മൂകതയിൽ ഉണരുന്ന ചില പ്രകൃതിയുടെ വൈവിദ്ധ്യങ്ങളുടെ, അർദ്ധരാത്രികളിലെ നിശബ്ദതയിൽ ഉറങ്ങാത്ത ചില കാതുകളിൽ മാത്രം മുഴങ്ങുന്ന ശബ്‌ദം..
കാലവും സമയവും നമ്മുക്കെന്നും ഒരുപോലെയാണെങ്കിലും ഇരു ദിശകളിൽ ജീവിച്ചു മനസ്സുകളാൽ പ്രണയിച്ചു ഒരുദിനം ഒന്നിക്കുവാൻ സഫലമാകാത്ത കാത്തിരിരുപ്പ് മാത്രം ബാക്കിയാക്കി ജീവിതം..
നിനക്ക് ചുറ്റും കിടക്കുന്ന വാകപൂക്കളെ പോലെയാണ് നീയും.. ഉള്ളിലെ ജ്വലിക്കുന്ന വേനലിൽ വേദനകളിലും മറ്റുള്ളവരുടെ ആനന്ദത്തിനായി പച്ചയിലകൾക്കിടയിൽ വർണ്ണമായി ചുവന്നു പൂത്ത് ഭൂമിയുടെ വിരിമാറിൽ പൊഴിഞ്ഞ വാകപ്പൂക്കൾ പോലെയുള്ള നീ ഒരിക്കലും മാഞ്ഞു പോകാത്ത വസന്തമായി എന്നുള്ളിലുണ്ടാകും എന്നും.. ഋതുക്കൾ മാറും ഇനിയും നീ എന്ന വസന്തം വീണ്ടും വീണ്ടും പൂക്കും.. അടുത്ത ആ വസന്തത്തിനായി yq വിലെ ഓരോ ഹൃദയങ്ങൾക്ക് ഒപ്പം ഞാനും കാത്തിരിക്കുന്നു...
" ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വരുമ്പോൾ ആദ്യമൊന്നും കാണാൻ സാധിക്കാതെ, പതിയെ കാഴ്ചകൾ വ്യക്തമാകുന്നതുപോലെ ഏതൊരു കാര്യത്തിലും തുടക്കത്തിലെ ബുദ്ധിമുട്ടുകൾ അതിജീവിച്ചു ആത്മാർഥമായി പരിശ്രമിച്ചാൽ ഒരിക്കൽ വിജയത്തിലേക്കുള്ള പാത നമ്മുക്ക് മുന്നിൽ തെളിഞ്ഞു കാണും."