ചിലരുണ്ട്, ചിരി തൂകി
ചിത കൂട്ടി ചിത്തം കനക്കുവോർ.
ചിലരുണ്ട്, ചിതൽ മാറ്റി
ചിത്രം വരയ്ക്കൂവോർ....
-
ചിത്രമെഴുത്തു തമ്പുരാന്റെ നാട്ടിൽ നിന്നൊരു കവിതാ പ്രേമി.
പരിഷ്കൃത സമൂഹത്ത... read more
നിദ്ര കെടുത്തും കീചകവേഷം
ചുറ്റും ദേവസ്വരൂപം കാട്ടി
കഷ്ടം മൃതു വരിച്ചി:
ശിഷ്‌ടം വിടരും വാരിജമൊന്നിൽ...-
ചില തിരുത്തലുകൾ
ശരിയിലേക്കുള്ള ദൂരം കുറയ്ക്കും,
തെറ്റിന്റെ ആഴവും....-
വറ്റി വരണ്ടു വറുതിയിലായൊരു
ലോചനമിന്നെന്നിൽ നിദ്ര പുൽകി.
പുലരി തൻ ചുംബനമേറ്റുണർന്നീടുവാൻ
മറ തീർത്തു മൺകൂനയാലിന്നു കാലവും.
ഓർമ്മകൾ തീർത്തൊരു ജ്വാലയായിന്നിതാ
ആളിപ്പടരുന്നു, ഒരന്തിത്തിരിയായ്....-
ചിന്തകളന്തകരൂപം പൂണ്ടു
മൃത്യു തൻ പ്രണയത്താൽ...
മണ്ണിൽ ലയിച്ചു പോയ സ്വപ്നങ്ങളിൽ
കൂടേറി ഞാനും മറവി തൻ ചിറകേറി മറയവെ,
ആ കിനാവുകളിൽ തളിരിട്ട വന്മരമൊട്ടു കിനിഞ്ഞു അന്ത്യശ്വാസത്തിൻ
ദൈർഘ്യമൊട്ടു നീട്ടിടാൻ...-
ചേകവനവനുടെ വാൾമുനയാലെ
ചോര തുളുമ്പും കഥയതു മെനയെ
ചേതനയറ്റൊരു ദേഹമതൊന്നിൽ
ചേർന്നു മറഞ്ഞു നൂറു കിനാക്കൾ.
അഹിംസ വരിച്ചൊരു വിജയം നേടിയ
പുണ്യം പേറും ഭാരത ഭൂവിൽ
ഹിംസയതൊന്നിനുമുത്തരമല്ല,
എന്നോർക്കുക നമ്മുടെ കലിയുഗവീരർ...-
കഴുകന്റെ പ്രണയം നിന്നോട് അല്ല പെണ്ണേ...
അവന്റെ വിശപ്പിനോടാണ്...!-
രാത്രി കറുപ്പണിഞ്ഞത്
നക്ഷത്രങ്ങളോടുള്ള
പ്രണയത്താലെന്ന് വാനം...-