പുലർച്ചെ തന്നെ കുളിച്ചു മുത്തശ്ശി
വാങ്ങി തന്ന പച്ച കസവുതുന്നിയ
പട്ടുപാവാടയും ഇട്ടു തലേന്നേ കോർത്തു വെച്ച മുല്ലപൂവും ചൂടി
ചന്ദന കുറിയുമിട്ടു., അടുക്കളയിൽ
ഓടിയെത്തുമ്പോൾ സദ്യവട്ടത്തിനുള്ള
കൂട്ടുകൾ കേമമായി നടത്തുകയാണ് മുത്തശ്ശിയും അമ്മയും മാമിയും എല്ലാരും.... കൈയിൽ ഇമ്മിണി ഉപ്പേരിയും വാരി തിണ്ണയിൽ എത്തുമ്പോൾ മുണ്ടും ഉടുത്തു ഗൗരവം
കാട്ടി നിൽക്കുന്ന ഉണ്ണിയേട്ടൻ "നിനക്കിത്തിരി കൂടി നേരത്തെ എണ്ണിറ്റുടെ കിഴക്കേ തൊടിയിലെ പൂക്കളെല്ലാം ഇപ്പോൾ അക്കരയിലെ
പിള്ളേര് വന്നു പറിച്ചു കാണും....
വേഗം വാ" എന്ന് പറഞ്ഞു നടന്നു നീങ്ങുന്ന ഞങ്ങളോടൊപ്പം കുടുംബത്തിലെ ചില കുസൃതി കുറുമ്പൻ മാരും ചേരും.. ഇതു ഞങ്ങൾക്കൊരു മത്സരകാലം കൂടി ആണ്.പൂക്കളോടൊപ്പം ഉണ്ണിയേട്ടനോട് ഞാൻ പറയാതെ ഒളിപ്പിച്ച പ്രണയവും അലിഞ്ഞു ചേർന്നിട്ടുണ്ടായിരുന്നു..
പൂക്കളമിടിലും,ഓണക്കളിയും ഒക്കെയായി ഞങ്ങൾ കൂടുമ്പോഴേക്കും സദ്യ തയ്യാറാകും മുത്തശ്ശിയുണ്ടാക്കുന്ന അടപ്രഥമൻ അടിപൊളിയാണ്...നാട്ടിൻ പുറത്തു നിന്നും വേരോടെ പറിച്ചു നടപ്പെട്ട അസ്തിത്വത്തിന്റെ ബാക്കിയാണിന്നു ഞാൻ.. പഴയ ഓണവും കുഴിമൂടപെട്ട പ്രണയവും തിരികെ തരാൻ ഒരു പ്ലാസ്റ്റിക് പൂവിനും,
ഇൻസ്റ്റന്റ് പായസത്തിനും, ആര്ഭാടപ്പകിട്ടുകൾക്കും, ടി വി പ്രോഗ്രാമുകൾക്കും ഇനി ഒരിക്കലും കഴിയില്ല എന്ന തിരിച്ചറിവോടെ വീണ്ടും ഒരു ഓണക്കാലം
-