എനിക്കോ......
കണ്ണീർകണങ്ങൾ തഴുകിയ പകലുകൾ
നിന്റെ സ്വപ്നങ്ങളെ സ്വയം ത്യജിച്ചു
നിലവിളിക്കുന്ന രാത്രികൾ..
നിൻ പ്രണയം പൂവണിഞ്ഞ മനസ്സിൽ
പാതി പകുത്ത പ്രാണൻ പോലും നിസ്സഹായമായി.
ഓർമ്മകൾ പെയ്തുവീഴുന്ന
ഈ വഴിത്താരയിൽ തനിച്ച്-
എന്നെ സന്തോഷിപ്പിച്ചത്...
നിന്റെ കൈവിരലുകൾ കനിഞ്ഞ താളത്... read more
എനിക്ക് അധികം വയസൊന്നും ആയില്ല ഇന്നെലെ കൂടി
നേഴ്സ് എന്റെ പേര് വിളിച്ചു വയസു
പറഞ്ഞു മുപ്പത്തി രണ്ട്.
ഞാൻ എന്റെ ജോലി എല്ലാം വളരെ
ഭംഗിയായി ചെയ്തതിന് ഉടമസ്ഥൻ എന്റെ ധമനിയിൽ കുറച്ചു കൊഴുപ്പ്
സമ്മാനമായി നൽകി ഇപ്പോൾ
ആശുപത്രിയിൽ ആണ്. അവശനായി മാറി എന്നൊരു തോന്നൽ. ഇസിജി മെഷീനിലെ ഒച്ച കേട്ട് ഇടയ്ക്ക് ഞെട്ടി എണ്ണിക്കും.
ഒരു നേർവരയായി ഞാൻ അവസാനിക്കുമോ... അതോ ഒരുപകരക്കാരന്റെ വരവോട് കൂടി പഠന വസ്തു ആകേണ്ടി വരുമോ
-
വിശ്വസിച്ചവരാൽ
വഞ്ചിക്കപ്പെടുന്നതാണ്
ജീവിതത്തിലെ ഏറ്റവും
വലിയ തോൽവി
-Vydhehi-
തന്നെ സർജറി ചെയ്യാൻ വന്ന
റോബോട്ടിനെ ഒന്ന് നോക്കി..
അയാൾ മനസ്സിൽ പറഞ്ഞു..
ഒടുവിൽ ശാസ്ത്രം ജയിച്ചു
മനുഷ്യൻ തോറ്റു...-
ഒരുപാട് നഷ്ടങ്ങൾക്കിടയിൽ
തീരാ നഷ്ടമായി നീയും
വൈകി മാത്രം തിരിച്ചറിയപ്പെട്ട
പ്രണയത്തിന്റെ ബാക്കി
എന്നോണം ഞാനും, പരസ്പരം നഷ്ടമാക്കിയില്ലായിരുന്നെങ്കിലോ
സഖി... നിന്റെ നൊമ്പരങ്ങളെ
എന്റെ കരവലയത്തിനുള്ളിൽ
ആലിംഗനം ചെയ്തു
ചുംബനങ്ങളാൽ മായ്ച്ചെടുത്തേനേ..
നാം നമ്മേ തന്നെ നഷ്ടമാക്കി ഇന്ന് മറ്റാരെയോ സന്തോഷിപ്പിക്കുന്നു
നിന്നിലെ ഞാനും എന്നിലെ നീയും
ഇനിയും പരസ്പരം പുഞ്ചിരിക്കുന്നു
കാരണം വിധിക്കും അതീതമാണ്
പ്രണയം....-
തനിച്ചാകുന്ന വേളയിൽ
ഓടിയെത്തുന്ന
ഏകാന്തതയുടെ നിറം...
ജീവിതാന്ത്യം വരെയുള്ള
സഹയാത്രികനായ നിഴലിന്റെ
നിറം...അവസാനമായി
മിഴികൾ പൂട്ടി ജീവിതത്തോട്
യാത്ര പറയുമ്പോൾ കൂടെ പോരുന്ന
നിറം കറുപ്പ്....-
നമ്മുടെ ഓർമപ്പൂക്കൾ പൂവണിഞ്ഞ
വാകമരത്തിൻ വഴിയിലൂടെ
നീ നടന്നെത്തണം..
നീ എനിക്കുസമ്മാനിച്ച സത്വത്തിന്റെ
ബാക്കിയായവൾ അവളുടെ
കുഞ്ഞു കൈകളുമായി നിന്റെ
വിരലുകളിൽ മുറുകെ പിടിക്കുമ്പോൾ
അവളെ നീ നിന്റെ നെഞ്ചോടു
ചേർക്കണം.. അവളുടെ പുഞ്ചിരികളിൽ നീ എന്നെ കാണണം..
ജീർണിച്ച ചുവരുകളും ആളൊഴിഞ്ഞ
അടുക്കളയും എന്റെ ദുരിത ദിനങ്ങളെ
അറിയിക്കും...
തളരാതെ നീ എന്റെ അടുത്തെത്തണം
മിഴികൾ നനയാതെ എന്റെ കുഴിമാടത്തിനു മുൻപിലായി കത്തുന്ന
ചിരാതിലെ പ്രകാശം കാണണം
കാത്തിരിപ്പുകൾക്കു ഇനിയും അവസാനം ഇല്ല.....
-
മറ്റുള്ളവരിൽ നിന്നും നമ്മൾ എന്ത്
ആഗ്രഹിക്കുക്കുന്നുവോ അത് തന്നെ
നമ്മൾക്കും തിരിച്ചു നൽകാൻ
സാധിക്കണം, അത് ചിലപ്പോൾ
സ്നേഹം ആകാം വിശ്വാസം ആകാം
ബഹുമാനം ആകാം
നമ്മുടെ കാഴ്ചപ്പാടിലെ ശരിയായ തിരുത്തലുകൾ മറ്റുള്ളവരുടെ
പല കുറവുകളേയും നിസ്സാരമാക്കും-
പുലർച്ചെ തന്നെ കുളിച്ചു മുത്തശ്ശി
വാങ്ങി തന്ന പച്ച കസവുതുന്നിയ
പട്ടുപാവാടയും ഇട്ടു തലേന്നേ കോർത്തു വെച്ച മുല്ലപൂവും ചൂടി
ചന്ദന കുറിയുമിട്ടു., അടുക്കളയിൽ
ഓടിയെത്തുമ്പോൾ സദ്യവട്ടത്തിനുള്ള
കൂട്ടുകൾ കേമമായി നടത്തുകയാണ് മുത്തശ്ശിയും അമ്മയും മാമിയും എല്ലാരും.... കൈയിൽ ഇമ്മിണി ഉപ്പേരിയും വാരി തിണ്ണയിൽ എത്തുമ്പോൾ മുണ്ടും ഉടുത്തു ഗൗരവം
കാട്ടി നിൽക്കുന്ന ഉണ്ണിയേട്ടൻ "നിനക്കിത്തിരി കൂടി നേരത്തെ എണ്ണിറ്റുടെ കിഴക്കേ തൊടിയിലെ പൂക്കളെല്ലാം ഇപ്പോൾ അക്കരയിലെ
പിള്ളേര് വന്നു പറിച്ചു കാണും....
വേഗം വാ" എന്ന് പറഞ്ഞു നടന്നു നീങ്ങുന്ന ഞങ്ങളോടൊപ്പം കുടുംബത്തിലെ ചില കുസൃതി കുറുമ്പൻ മാരും ചേരും.. ഇതു ഞങ്ങൾക്കൊരു മത്സരകാലം കൂടി ആണ്.പൂക്കളോടൊപ്പം ഉണ്ണിയേട്ടനോട് ഞാൻ പറയാതെ ഒളിപ്പിച്ച പ്രണയവും അലിഞ്ഞു ചേർന്നിട്ടുണ്ടായിരുന്നു..
പൂക്കളമിടിലും,ഓണക്കളിയും ഒക്കെയായി ഞങ്ങൾ കൂടുമ്പോഴേക്കും സദ്യ തയ്യാറാകും മുത്തശ്ശിയുണ്ടാക്കുന്ന അടപ്രഥമൻ അടിപൊളിയാണ്...നാട്ടിൻ പുറത്തു നിന്നും വേരോടെ പറിച്ചു നടപ്പെട്ട അസ്തിത്വത്തിന്റെ ബാക്കിയാണിന്നു ഞാൻ.. പഴയ ഓണവും കുഴിമൂടപെട്ട പ്രണയവും തിരികെ തരാൻ ഒരു പ്ലാസ്റ്റിക് പൂവിനും,
ഇൻസ്റ്റന്റ് പായസത്തിനും, ആര്ഭാടപ്പകിട്ടുകൾക്കും, ടി വി പ്രോഗ്രാമുകൾക്കും ഇനി ഒരിക്കലും കഴിയില്ല എന്ന തിരിച്ചറിവോടെ വീണ്ടും ഒരു ഓണക്കാലം-