ദൈവമേ....
മരുഭൂമിയിലെ മരുപ്പച്ചയെന്നപോലെ
അവളിൽ എന്നോടുള്ള ആദ്യ വികാരം
ഉണർന്നിരിക്കുന്നു.
വെള്ളം വീഞ്ഞാക്കിയവനേ...
മേഘത്തെ മഴയാക്കി അവളിലേക്ക്
അത്ഭുതങ്ങൾ പെയ്യിച്ചാലും.!
പ്രണയം
തളിർക്കട്ടെ ഇലകൾ വിടരട്ടെ..-
കാവു തീണ്ടി കാവു തീണ്ടി
പോയതെങ്ങാടീ പെണ്ണേ
കാവു പൂക്കണ കാലമൊന്നായ്
കണ്ടതല്ലേടി..
കൊടിയേറ്റം നാളിലന്ന് ചൊന്നതല്ലേടി നീയും-
തലയാട്ടി മുടിയേറ്റം കണ്ടതല്ലേടി.
മുപ്പത്തി മുക്കോടി ദേവത മാരുണ്ടിവിടതിൽ
മുക്കുത്തിയിട്ടതൊന്നു നീമാത്രമല്ലേ..
അതിൽ മൂക്കുത്തിയിട്ടതൊന്നു
നീമാത്രമല്ലേ..-
"जब तक सांस है,
तब तक एहसास दिलाऊँगी तुझे..."
"ये सिर्फ प्यार नहीं प्यारी,
ये है मोहब्बत."-
കുലുക്കം
........
കാറ്റ്
തിരയിളക്കി
തിര
കരയിളക്കി
കര ഋതുക്കളെയും
അവ നിന്നെയും
നീ എന്നെയും
ഒന്നിളക്കി...
-
etc...
.....
നോക്കു ഒരു പൂർണ്ണവിരാമത്തിന്റെ
മുന്നിലും പിന്നിലും
ഓരോരോ പൂർണ്ണവിരാമങ്ങൾ...-
ചോദ്യം..?
തീരത്തുനിന്ന് നോക്കി
കടലുകണ്ടെന്നു പറയുന്നവരെ...!
നിങ്ങൾക്കെന്റെ
പ്രണയത്തെക്കുറിച്ചുപറയാൻ
എന്തവകാശം...?-
പാഠ പുസ്തകം
.........
ചരിത്രം ഞാൻ അന്വേഷിച്ചില്ല.
ചാരിത്രം മറച്ചു നോക്കിയില്ല.
മുഖചിത്രം കണ്ടവരൊക്കെ വായിച്ചു നോക്കിയത്രേ..
വായിച്ചവരൊക്കെ കുറ്റം പറഞ്ഞു
പിന്നെയും പുസ്തകത്തിനു വായനക്കാരേറെ..
ഞാനെന്റെ പുസ്‌തകം അടച്ചു വെക്കട്ടെ
താളുകൾ മറിക്കാതെ തന്നെ....
-
"Raat me toot ta tara dekha
Mere jaisa tha,
Chand ko koi faraq nahi pada
bilkul tere jaisa tha."-
കൂടെ
.....
നാലമ്പലനടയിൽ പോകാം
നാരായണ ഗീതം പാടാം
നാടാകെ ചെന്നുവിളിച്ചാ
മംഗല്യം കൂടാം
നാവോരുടെ പാട്ടും കേൾക്കാം
നാഗത്തറ തൊഴുതു മടങ്ങാം
നമിരുപേരല്ലാതിങ്ങനെ
ഒന്നായ് നിന്നീടാം-
ദുഃഖ വെള്ളി
...........
മരണക്കിടക്കയിൽ
അവളെനിക്ക്
രക്തം തന്നു..
ഉയർത്തെഴുന്നേല്ക്കാൻ
വീഞ്ഞു തന്നു...
ജീവൻ തരാനല്ലാതെ
രക്തവും വീഞ്ഞും
ഞാനെന്തിന് തരണമെന്ന്
ഉറക്കെ ചോദിച്ചു..
നീ മരിക്കേണ്ടവനാണെന്ന്
പതിയെ പറഞ്ഞു..-