ഒരു ചായ കിട്ടാൻ വല്ല വകുപ്പുമുണ്ടോ? എവിടുന്ന്....!?! അല്ല...കിട്ട്യാത്തന്നെ എണ്ണമണക്കുന്ന ആ ഉഴുന്നുവട നുള്ളി നുണയാൻ പാകത്തിന് പീടികയുണ്ടോ ഇവിടെ? മ്ഹും..മ്ഹും... എന്നാ കണ്ണടച്ച് ഞാനൊരിടം വരെപോയിവരാം....!
കാട്.........! അതെന്നിൽ വല്ലാത്തൊരു ശൂന്യതതന്നെയാണ് മണ്ണും മഴയുടെ മണവും കൂടെയില്ലടോ; ഇവിടെ കാറ്റിനും മഞ്ഞിനും മനുഷ്യർക്കും ഒരേ നിറം..., ഒരേ രുചി...ഒരേ ഭംഗി അതിനിടയിലീ ഓർമകളെ മാത്രം മുല്ലമണക്കുന്നു...!
നിന്റെ ചില്ലേറ് കൊണ്ട് ഒത്തിരി വരികൾ കിനിഞ്ഞ് പോയിരിക്കുന്നു..... , അവയൊക്കെയും എനിക്ക് വേദന സംഹാരികളായിരുന്നു, നീ നോവിക്കുമ്പോൾ മാത്രം മുറിവുണക്കുന്ന വേദന സംഹാരികൾ.....!
എല്ലാം പെറുക്കിക്കൂട്ടി ദൂരേക്ക്... ആ മഞ്ഞുകൂട്ടിലേക്ക് നടന്നുപോകിലും ഹൃദയത്തിൽ ഒളിപ്പിച്ച മഷിമുനയുടെ താക്കോൽ അവളിൽ വീർപ്പുമുട്ടലുകൾ സൃഷ്ടിച്ചുകൊണ്ടേയിരുന്നു..., ഒരിക്കലെങ്കിലും കുമ്പസരിക്കാൻ അവ വേണമെന്നവൾക്കറിയാം...!