നീ നീന്തുന്ന ഒരു കടലാണ് എന്റെയുള്ളിൽ ആർത്തിരമ്പുന്നത് നിന്റെ മീൻചാട്ടങ്ങൾ നിറഞ്ഞ ഉൾക്കടൽ ആകാശമെന്ന ഒരോർമ്മയുമായി തീരത്തെ വാരിപ്പുണരാൻ തുനിയവേ ഒരു ചുണ്ടെന്റെ നെറ്റിയിൽ ആഞ്ഞ് നീന്തുന്നു. അപ്പൂപ്പൻ താടികൾ പോലെ നീർക്കുമിളകളെ പുറത്തേക്കൂതുന്ന ചെകിളപ്പൂക്കളുമായി നീ ഒരു സ്വപ്നത്തിന് ഉടൽ നൽകി ആകാശത്തിന്റെ പകർപ്പായ ജലത്തിലേക്ക് അതിനെയാഴ്ത്തുന്നു.
അണപ്പല്ലുകൾക്കിടയിലെ മാമ്പഴനാരു പോലെ മനസ്സിന്റെ വിശപ്പടക്കാതെ രുചി വാർന്നു പോയിട്ടും എടുത്ത് കളയാനാകാത്ത അലോസരതയായി പിന്നെയും അമ്ലം ഗുണം നുരഞ്ഞ് പുളിച്ചു തെകിട്ടുകയാണ് നീ, പ്രണയാഗ്നിയെന്ന്...!
മരിച്ച ഓരോ കുട്ടിയില്‍ നിന്നും കണ്ണുകളുള്ള ഒരു തോക്കുയരുന്നു ഓരോ കൊടുംപാതകത്തില്‍ നിന്നും വെടിയുണ്ടകളുയിര്‍ക്കൊള്ളുന്നു ഈ വെടിയുണ്ടകള്‍ ഒരു ദിവസം നിങ്ങളുടെ ഹൃദയത്തിന്റെ കാളക്കണ്ണു കണ്ടെത്തും.
നിങ്ങള്‍ ചോദിക്കുന്നു, എന്തുകൊണ്ടാണ് അവന്റെ കവിത ഇലകളെയും കിനാവുകളെയും ജന്മനാട്ടിലെ കൂറ്റന്‍ അഗ്നിപര്‍വതങ്ങളേയും കുറിച്ചു സംസാരിക്കാത്തത്? വരൂ, ഈ തെരുവുകളിലെ രക്തം കാണൂ, വരൂ, കാണൂ ഈ തെരുവുകളിലെ രക്തം. വരൂ, രക്തം കാണൂ! ഈ തെരുവുകളിലെ രക്തം.