വൃതശുദ്ധിയുടെ പകലുകൾക്കും പ്രാർത്ഥനാ നിർഭരമായ രാവുകൾക്കും ഒടുവിൽ സന്തോഷത്തിൻ്റെ വർണ്ണശോഭ വിതറി ആകാശത്ത് ശവ്വാലിൻ്റെ ചന്ദ്രോദയം.! ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ.!
-
I adore you so much; it is a gentle, serene, and spiritually rich day. I love red roses more than any other flower. The sight of a red rose in bloom on Friday is a unique delight. Friday is a day I adore.
-
സ്വാര്‍ത്ഥത കൊണ്ട് അന്ധരായവര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും എന്താണെന്ന് പലപ്പോഴും അവര്‍ പോലുമാറിയാറില്ല. മറ്റുള്ളവരോട് വിട്ടുവീഴ്ച ചെയ്യുവാന്‍ ഇത്തരക്കാരുടെ ഇടുങ്ങിയ മനസ്സിന് സാധിക്കാതെ വരുന്നു.
-
കാപട്യം ഒട്ടുമില്ലാത്ത കാലമോ, നാടോ, ജനതയോ, സമൂഹമോ ഉണ്ടായിട്ടില്ല. അത്രയേറെ വ്യാപകവും സാര്‍വത്രികവുമാണത്. മനുഷ്യമനസ്സിനെ ബാധിക്കുന്ന അതിഗുരുതരമായ രോഗമാണ് കാപട്യം.
-
കാരുണ്യം ചൊരിയാന്‍ കാല്‍ചുവട്ടില്‍ തന്നെ നിരവധി അവസരങ്ങള്‍ ഉണ്ടെങ്കിലും പലപ്പോഴും നാം അറിഞ്ഞോ അറിയാതെയോ അത് ശ്രദ്ധിക്കാറില്ല.
-
ഹൃദയത്തിന്റെ ഭാവമാണു മുഖത്തു പ്രതിഫലിക്കുന്ന പുഞ്ചിരി. ഹൃദയം നിർമലവും സ്നേഹനിർഭരവുമെങ്കിൽ മുഖത്ത് നൈർമല്യമായ പുഞ്ചിരിയുടെ പ്രതിഫലനം പ്രത്യക്ഷപ്പെടും. അതു നമ്മുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ വിസ്മയകരമായിരിക്കും.
-
പരസ്പരം ബഹുമാനത്തിന്റേയും, സ്‌നേഹത്തിന്റെയും നിറവും നിലാവുമുണ്ടെങ്കില്‍ നമ്മുടെ ഗൃഹം ആനന്ദ കേന്ദ്രമായിത്തീരും. വിട്ടു പോരാനാകാത്ത വിസ്‌മയ സുഖമായി വീടും കുടുംബവും അനുഭവപ്പെടും.
-
നഷ്ടപ്പെടുന്നത് നന്മയുള്ള ഒരു ലോകം ആണെന്ന് ഓർക്കാത്ത സമൂഹം. ആ സമൂഹത്തിൽ ജീവിതം നഷ്ടപ്പെടുന്ന കുറേ മനസ്സുകൾ. വേദനയിൽ പോലും ചിരിയുടെ ഭാവാഭിനയങ്ങൾ, വേദനയിൽ ചിരിക്കാൻ പടിച്ചവർ. എല്ലാം ഉണ്ടായിട്ടും ഒന്നും അനുഭവിക്കാൻ യോഗം ഇല്ലാത്തവർ. എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട് ജീവിക്കാൻ വിധി എഴുതപ്പെട്ടവർ. കൂട്ടിലിട്ട കിളികളെ പോലെ ഒരു ജീവിതം. അവരുടെ കണ്ണുകളിൽ ഉദയാസ്തമയങ്ങൾക്ക് പോലും വ്യക്തതയില്ല.
-
തോറ്റുപോകുന്നവരായിരിക്കും അധികവും. അല്ലെങ്കിൽ ജയിച്ചെന്ന ചിന്ത മനസ്സിൽ കയറുമ്പോൾ ഒന്ന് തിരിഞ്ഞ് നോക്കിയാൽ നഷ്ടങ്ങളുടെ ഒരു വലിയ കൂമ്പാരം തൊട്ടരികിൽ നമ്മളെയും നോക്കി കളിയാക്കി ചിരിക്കുന്നുണ്ടായിരിക്കും. നേടിയെന്ന് തോന്നുന്നതിനെയെല്ലാം ഒരു നിമിഷം കൊണ്ട് വെണ്ണീറാക്കി കളയാനുള്ള ശക്തി ആ ചിരിക്കുണ്ടായിരിക്കും.
-
ഒറ്റപ്പെട്ടവന്‍റെ സങ്കടത്തോടെ വേര്‍പാടുകളുടെ വിരല്‍പ്പാടുകളുമായി ആകാശക്കൂടാരത്തിന് താഴെ നിലവിളിച്ചു നിൽക്കുമ്പോള്‍ തീര്‍ച്ചയായും നഷ്ടങ്ങളെ ഓര്‍മ്മിക്കാതിരിക്കാനാവില്ല.
-