ഏതോ ഒരു വിങ്ങൽ
അകലെ നിന്നുമൊരു തൂവൽ പക്ഷി
വെറുതെ വിതുമ്പുന്നു കാതരികിൽ
മനസ്സുകളൊന്നായ് പിടഞ്ഞടിയുന്നാനേരം
കട്ടുറുമ്പിൻ കടച്ചിലുകളൊരുമിച്ചൊരു നോവായ്
ഹൃത്തടയ്ക്കുന്നൊരു ഗദ്ഗദം പോലെ
ഇരുണ്ടൊരുൽക്കാപതനമായുള്ളിലും,
കിടുങ്ങുമൊരുൾക്കിടിലമായുണ്ടെനിക്കും.
കേട്ടെന്നൊരുറപ്പിൽ ഉരുക്കൊഴിച്ചൊരുജ്വാലയായ്
തെളി മേഘം കറുത്തിരുണ്ടൊ-
രായിരമാലിപ്പഴച്ചാറ്റൽ കണക്കെ
ഉരുണ്ടെന്നിലെത്തിച്ചേരുമാ നോവിൻ സ്വപ്നമായ-
ന്നേരം മിന്നിയ വെട്ടുന്ന ദൃശ്യമായ്
ചുഴിയിലകപ്പെട്ടയേകശരാവസ്ഥയിൽ
ഒരു തുള്ളി രക്തം കലർന്നപോലെന്നും മിഴിക്കോണിൽ.
പ്രകടിത വേലികളതിരുകൾകെട്ടിയകലമായും
അകത്തളത്തടങ്ങളൊരൂഷരമായ് ,
വേദനകളായിപ്പടർന്നും ഫലമായി
പരോക്ഷമായി പ്രകാശിതമല്ലാതെയധഃപതിച്ചു,
മരുഭൂവിലെന്ന മണൽത്തരികൾ തൻ ചിത്രം
അന്യമായ തുരുത്തിലെയൊരനാഥ വൃക്ഷമായൊ-
ന്നുമേ വേണ്ടെന്ന് ചൊല്ലുന്നു, ഇന്നുമീ മുന്നിൽ.
-