ചോദിച്ച് കൊണ്ടിരിക്കുക ഉത്തരങ്ങൾ കിട്ടിയെന്നില്ലെങ്കിലും നമ്മൾ നമ്മുടെ കടമ നിറവേറ്റാം . ഉത്തരമില്ലാത്ത പല ചോദ്യങ്ങളും ഒരുനാൾ തിരിച്ചറിയപ്പെടും ഏറെ വൈകിയെങ്കിലും
കവിതകളുടെ ഭാവനാത്മകതകൊണ്ട് വിസ്മയ പർവ്വം തീർക്കുന്നവർ ബന്ധങ്ങളുടെ ആകാശവർണ്ണങ്ങളെ മാന്ത്രികത കൊണ്ട് വരച്ചിടുന്നവർ
നേർക്കാഴ്ച്ചകളിലവർ പലരും കേവലം ഒറ്റയൂത്തിനു പൊളിയുന്ന കുമിളകൾ മാത്രം ബന്ധനങ്ങളെ കാഠത്തമെന്ന് കുറിച്ചവർ വേദനകൾ നിറഞ്ഞാടുന്ന ഭൗതിക ദേഹം തൊട്ടുതലോടനോ കണ്ണൊന്നൊഴുക്കാനോ വിടാതെ സ്വന്തം ഹൃദയത്തെ ബന്ധിച്ചവർ
ചിലർ നമ്മിലേക്ക് ഏറെ വൈകി വരും ഒന്നും പറയാതെ നേരത്തെ ഇറങ്ങിപ്പോകും ക്ഷണിക നേരം കൊണ്ടവർ നമ്മുടെ ആരെങ്കിലുമൊക്കെയായി തീരും പൊടുന്നനെയുള്ള വിയോഗങ്ങൾ പിന്നീടുള്ള ദീർഗ്ഘ കാലം അവരുടെ അമരസ്മരണകളായി മുന്നോട്ട് പോകും
മാറാല കെട്ടിയ പൊടിമൂടിയ ജനൽപാളികൾക്കുള്ളിലൂടെ വെളിച്ചം കേറാത്ത മനസ്സുമായി ഞാനപരന്റെ വീട്ട് പറമ്പിലേക്ക് എത്തിനോക്കുമായിരുന്നു. മങ്ങിയ കാഴ്ച്ചകൾ മാത്രം ..