ഇന്നും മഴപെയ്തിരുന്നു കേതൻ....
സാരംഗിയുടെ ഉടമ്പടിയോടു കൂടി പിറന്ന ഗസലിന്റെ ഈരടികൾക്ക് മാറ്റ് കൂട്ടാനെന്ന പോലെ ഉതിർന്നു വീഴുന്നുണ്ടായിരുന്നു മഴത്തുള്ളികൾ....
അന്ന്,
നിന്റെ തോളിൽ തലചായ്ച്ചിരുന്നു കേട്ട
Asad amanat ali khan -ന്റെ മാന്ത്രികത തൂവിയ
അതേ വരികൾ....
പക്ഷെ,
ഇന്ന് ഞാൻ തനിച്ചായിരുന്നു എന്ന് മാത്രം.... !!!-
എന്റെ അധരം
നിശ്ചലമാകുമ്പോൾ
ഒരു മാത്ര നീ എന്നെയൊന്ന്
നോക്കുക
അപ്പോൾ എന്റെ മിഴികൾ
നിന്നോട് ഇടമുറിയാതെ
സംസാരിക്കുന്നത് നീ കാണും...-
പെയ്തൊഴിഞ്ഞ പല മഴകളും
പെയ്തിറങ്ങിയത് മണ്ണിലേക്കായിരുന്നെങ്കിലും
അവ അണച്ചു കളഞ്ഞത്
എന്റെ മനസ്സിലെ നീറുന്ന
വേദനകളുടെ കെടാതിരുന്ന
അഗ്നിശിലകളെ ആണ്...— % &-
എൻ മിഴികളിൽ എഴുതിയ അഞ്ചനമോ നീ അതോ,
എൻ മൊഴികളിൽ ഒഴുകിയ അമൃതിൻ പുഴയോ...
എഴുതുവാൻ ശേഷിച്ചയെല്ലാമെൻ
എഴുത്താണിയിൽ മറന്നു വെച്ചിട്ട്
എഴുത്തിന്റെ ഏഴാംകടലും താണ്ടി
എഴുതാതെ ഞാൻ വന്നത്, ഞാൻ
എഴുതുന്നയെൻ വരികളിലൊതുക്കാനാവാത്തയീ
എഴുത്തിന്റെ രാജകുമാരിയെ ഒരിക്കലും
എഴുത്തിൽ ഒളിപ്പിക്കാത്തയെന്റെ
എരിഞ്ഞമരുമീ ഹൃത്തടം
എഴുതാതെ എഴുതി കാട്ടുവാനല്ലയോ...
— % &-
പാരിൻ ജ്യോതിയാം സൂര്യപ്രഭയെ മണ്ണിൽ വിരിയിച്ചവളേ, നിൻ പൂന്തേൻ നുകരുമൊരു പൂമ്പാറ്റയായ് ഞാൻ മാറിയാൽ എൻ മനസസരോവര തീരത്തെ പൂന്തോട്ടത്തിൽ നിൻ മുഖകാന്തിയാൽ നീ വെളിച്ചം പകർന്നിടുമോ...? — % &
-
മാരിവില്ലിൻ അഴകോടെ,
ചെന്താമരതൻ കാന്തിയോടെ,
പുലർകാല താരതൻ വിശുദ്ധിയോടെ,
മകരമഞ്ഞിൻ നൈർമ്മല്യമോടെ,
അമൃതിനും അമരത്വം പകരാൻ
തക്ക പവിത്രതയോടെ
ഇനിയുമൊരായിരം യുഗങ്ങൾ
നീയീ ഭൂവിൻ ഐശ്വര്യമായ്,
പാരിൻ അലങ്കാരമായ്,
വിണ്ണിൻ സ്വപ്നമായ് ജീവിച്ചിടൂ... — % &-
ഇരുൾ മൂടിയ നിന്റെയീ ജീവിത പാതയിൽ കനലായ് തെളിയുന്ന കരി വിളക്കാണ് ഞാൻ...
ആയിരം തിരിയിട്ട പൊൻ വിളക്കാകുവാൻ
ആശയുണ്ടാഗ്രഹമുണ്ടെന്റെയുള്ളിലെങ്കിലും
കത്തുവാൻ നിൻ പ്രണയമാം എണ്ണയില്ലാഞ്ഞിട്ട്
കണ്ണുനീരിനാൽ ഞാൻ ജ്വലിപ്പിച്ചു ഞാനെന്നയീ കൽവിളക്കിനെ...
— % &-