ടിവിയിൽ കണ്ട സൈക്കിൾ മോഹിച്ച്... സൈക്കിൾ വേണമെന്നു പറഞ്ഞ് അച്ഛനോട് വാശി പിടിച്ച് കരഞ്ഞിട്ടുണ്ട് എനിക്കു വേണ്ടി അച്ഛൻ അത് വാങ്ങി തന്നു പുതിയ കൂട്ടു കിട്ടിയ പോലെ എല്ലാവരെയും കാണിക്കാൻ എനിക്ക് ഉത്സാഹമായിരുന്നു പിന്നീട് ഞങ്ങൾ തമ്മിൽ അകന്നു ഇന്ന് ഒരു മൂലയിൽ തുരുമ്പെടുക്കുമ്പാൾ വീണ്ടും കൂട്ടുകൂടാനും... അതിലൊന്നിരുന്നു പറപ്പിക്കാനും കൊതി തോന്നുന്നു
ഒരു യാത്ര പോവാം മലകളും,പുഴകളും,കാടും താണ്ടി കാറ്റിൻെറ ഈണം ആസ്വദിച്ച് മണ്ണിൻെറ മണം അറിഞ്ഞ് മാനത്ത് പറന്നു നടക്കുന്ന കുഞ്ഞു പക്ഷിയായി ഏകാന്തതയുടെ നിമിഷങ്ങളിലൂടെ ജീവിക്കാൻ ആഗ്രഹിച്ച എന്നിലെ ചലിക്കുന്ന സ്വപ്നങ്ങൾ !
വീണ്ടും ആ മുറ്റത്ത് വന്നു നിന്നപ്പോൾ എൻ മുൻപിൽ തുറന്നത് ഒാർമയുടെ പുസ്തക താളുകൾ ഒത്തു കൂടി ചിരിച്ചിരുന്ന മരതണലുകളും കൈകോർത്തു നടന്നിരുന്ന വഴികളും പങ്കുവെച്ചു കഴിച്ച പൊതിചോറിൻ രുചിയും മധുര ചൂരലിന്റെ ചെറു ചൂടും മയിൽപീലി തണ്ടുകൾ പുസ്തകതാളിൽ ഒളിപ്പിച്ചു വെച്ചപോലെ ഇന്നും ആ ഒാർമകൾ എന്നെ തഴുകി ഉണർത്തുന്നു
എന്താണ് ഇൗ രാത്രി സമയത്ത് ... ഒരു ഉറക്ക० ഇല്ലായ്മ... വല്ലാത്ത ഒരു ക്ഷീണവും... പരവേശവും എങ്ങനയോ രാത്രിയുടെ ഏകാന്ത നിമിഷങ്ങൾ താണ്ടി... നേരം പുലർന്നപോൾ ഞാൻ ആ വാക്കുകൾ കേട്ടു... മകളെ... നീ ചുവന്നിരിക്കുന്നു...