നിന്നിൽ നിന്ന് ഞാൻ
മാഞ്ഞ് പോയിരിക്കാം
എന്നിട്ടുമെന്നിൽ നിന്നകലാതെ നീ
എൻ കൺകോണുകളെ പോലും വലയം
ചെയ്തിങ്ങനെ മായാതെ മറയാതെ-
... read more
നീയെന്ന മഴപ്പെയ്ത്തിൽ
ഞാനലിഞ്ഞില്ലാതെയാവുന്നുവോ
നീ വിതക്കുമീ സ്നേഹത്തിലലിഞ്ഞ്
പനിയായ് എന്നെ പൊള്ളിക്കുന്നുണ്ടീ -
മഴപ്രേമം ...
-
മനം നെയ്ത കവിതയിലൊരു യഥാർത്ഥ ഞാനുണ്ടായിരുന്നു,
മാറാത്ത ഞാൻ , വെറുതെ കുത്തിക്കുറിച്ച ചില വരികളിലും
എവിടെയോ ഞാൻ ജീവിച്ചിരുന്നു,
ഞാൻ കണ്ട കനവിലും ആരൊക്കെയോ എനിക്കു ചുറ്റുമുണ്ടായിരുന്നു,ഇന്ന് ഞാൻ അസ്തമിക്കാറായത് പോലെ നിറം മങ്ങിയ കിനാവിൽ എല്ലാം അവ്യക്തമാണ്
കാഴ്ച്ചയുള്ള അന്ധയായ് ചിന്തകളിൽ തപ്പിത്തടഞ്ഞ്
ഹൃദയം വാർന്നൊഴുകുന്നതറിയാതെ മുന്നോട്ടുള്ള
വഴിയിൽശൂന്യത വിലങ്ങു വച്ച കൈകളെ നിസ്സഹായതയോടെ
തട്ടിമാറ്റി ഈ മാറ്റത്തെ
കുടഞ്ഞെറിഞ്ഞ് കൊണ്ടിരിക്കയാണ്
എനിക്ക് ഞാനാവാൻ വേണ്ടി
ഒന്ന് തിരികെ നടക്കയാണ് മറന്ന് വച്ചൊരെന്നെ
തേടി ഭൂതകാലത്തിൻ അരങ്ങിലെവിടെയോ
ആ ഞാനുണ്ട് കാത്തിരിപ്പുണ്ട് ആ മാവിൻ
ചുവടും, കുളക്കരയും, പഴയ തറവാട് വീടും
തിരികെ നടക്കണമെനിക്ക്-
ആ അമ്മ നെഞ്ചിടറി വീഴില്ലായിരിക്കും,
ക്രൂരമായ വാക്കിനാല്‍
മനസ് മരവിച്ച്
അവര്‍ ബോധരഹിതയായ് കിടക്കേണ്ടി വരില്ലായിരുന്നു,
ആശുപത്രിയുടെ വരാന്തയില്‍
മക്കള്‍ അമ്മയെ ഒരു നോക്കു കാണാന്‍ കാത്തു നില്‍ക്കേണ്ടി വരില്ലായിരുന്നു, മൗനം ഭേദിച്ച മുറിവിനാല്‍ മനസ്സ് കുഴഞ്ഞു പോയ
അമ്മക്ക് കണ്ണുകള്‍ കൊണ്ട് കഥ പറയേണ്ടി വരില്ലായിരുന്നു,
വാത്സല്യമൊഴുകിയ മാറിടത്തിലൂടെ
വിവിധ ട്യൂബുകള്‍ ഘടിപ്പിച്ച് ഇന്നോ നാളെയോ എന്ന് പറഞ്ഞ് അമ്മ കിടക്കേണ്ടി വരില്ലായിരുന്നു, കടലോളമാണ് അമ്മ തന്‍ വാത്സല്യമെന്നറിഞ്ഞിട്ടും സ്വത്തിനു വേണ്ടി വാക്കിനാല്‍ മുറിവേല്‍പ്പിച്ചില്ലായിരുന്നില്ലേല്‍
ആ ഹൃത്തടം
ഇന്നും ആ മക്കള്‍ക്കായ്
തുടിച്ചേനെ..
-
പ്രതീക്ഷിക്കാതെ സ്നേഹം
നമ്മെ തളളി മാറ്റി വാതില്‍പ്പടി
കടന്ന് മൗനത്തിന്‍െ താഴ്-വാരം
തേടിപ്പോവുമ്പോള്‍,
ഇരുളിലാക്കി അവസാനമോഹവും
ഏകാന്തത തേടിയകലുമ്പോള്‍,
നമ്മെയറിഞ്ഞിട്ടും നോവ് തിരികെ
നല്‍കി നാം പരീക്ഷിക്കപ്പെടുമ്പോള്‍,
കൂട്ടിവച്ച കനവുകളെല്ലാം ഒടുവില്‍
കൂട്ടിയിട്ട് കനലാക്കുമ്പോള്‍,
നാം നമ്മില്‍ നിന്നു തന്നെ
വളരെ വിദൂരത്തേക്കകന്ന പോലെ
വാക്കുകള്‍ നഷ്ടപ്പെട്ട് ഒടുവില്‍ മൗനത്തിന്‍
തടവറയില്‍ നിശബ്ദയാവാം...-
തിരികെ..വിളിക്കൂ മകനെ
നിന്‍ ആത്മാവ് തുടികൊണ്ടൊരാ
ദേഹിയാണവര്‍,
ഇനിയും കൈയൊഴിയാതിരിക്ക
മകനെ നിന്നിലായ് വാത്സല്യം
പെയ്തൊഴിഞ്ഞ ഭൂമിയാണവര്‍,
നിന്റെ കോപത്തിന്‍ കെട്ടഴിക്കാതിരിക്ക മകനെ
നിന്‍ ആത്മനിര്‍വൃതികളെത്രയോ
നോക്കി ആനന്ദത്താല്‍ മനം നിറഞ്ഞൊരാ കണ്ണുകളാണവര്‍,
ഇനിയും കണ്ടില്ലയെന്ന് നടിക്കാതിരിക്ക നീ
അമ്മിഞ്ഞപ്പാലിനാല്‍ കരയുന്ന
വാത്സല്യ നിധിയാം ഓമനയാണവര്‍ക്കെന്നും നീ
വൈകിയില്ല ഇനിയുമാ കരങ്ങള്‍ ചേര്‍ത്തുപിടിക്കുവാന്‍
കൈവിടാതിരിക്ക നാം അമ്മയാം
ജനനിയെ
ഇനിയുമീ തെരുവില്‍ തളളാതിരിക്ക മകനെ നീ
പാപത്തില്‍ കറ നിന്നില്‍
പുരളാതിരിക്കട്ടെ...-
ഇതളറ്റു വീണിട്ടും നിര്‍ദയം ആത്മാവിനുളളില്‍
സദാ തളിരിടാന്‍ വെമ്പുന്ന ഓര്‍മ്മക്കുളിരേറ്റുറങ്ങുമീ
ചുവന്നയിതളുളള ഒരുപിടിപനിനീരിതളുകള്‍..,
എത്രയിലപൊഴിച്ചു, എത്ര-
-ശിശിരവും,എത്ര വസന്തവും,
വിട്ടകന്നിട്ടുമൊട്ടുമോഹങ്ങളായ് വീണ്ടും വിടരുവാന്‍
വെമ്പുമീ നിറഭംഗികള്‍..,
മോഹഭംഗങ്ങളായ് ഹൃദയവീതി തന്‍
ചുറ്റിലും എന്റെ വിരഹ ഗീതമായ്
ഒരു ദിനം അടര്‍ന്നു വീഴവെ..
മീഴിനീര്‍ പൂവിതളായ് നീ
കൊഴിഞ്ഞടര്‍ന്നിട്ടും ഒടുവിലെന്‍
സ്നേഹവര്‍ണ്ണം പോലെ ജീവിത
വഴിയിലായ് നറുമണം വീശുന്ന മോഹപ്പൂക്കളാല്‍
വസന്തം ചേക്കേറുമീ മേട്ടില്‍ വിടരുവാന്‍
വീണ്ടും വന്നുനില്‍ക്കവെ
സുഗന്ധം പരത്തും ആ- -ചുവന്നപനിനീര്‍ പൂക്കളായ്
വീണ്ടും നിനക്കായ് ഞാന്‍
കാത്തുനില്‍ക്കുകയാണൊ
പ്രണയമെ..-
ഹൃദയം കരഞ്ഞപ്പോള്‍ ആ കെെകള്‍ തലോടിയിരുന്നു നാമറിയാതെ...,നാം തണുത്തുവിറച്ചപ്പോള്‍ സ്നേഹത്തിന്‍ പുതപ്പായ് വന്ന് പുല്‍കിയിരുന്നു കവചമായ്, നമുക്ക് വിശന്നപ്പോള്‍ പാലും തേനുമായ് വന്ന് ഊട്ടിയിരുന്നു ആ കെെകള്‍.., വയ്യാതിരുന്നപ്പോള്‍ ഉണ്ണാതെയുറങ്ങാതെ ശുശ്രൂഷിച്ചത് എത്ര നേരമെന്നറിയില്ല ..., നമ്മുടെ രക്തമൊന്ന് പൊടിഞ്ഞാല്‍ ആ ഹൃദയത്തിനായിരുന്നു
നീറ്റലും വേദനയും ആ കെെകള്‍, ആ മനസ്സ് , ആ ജീവിതം
തന്നെ നമ്മള്‍ മക്കള്‍ക്കായല്ലെ ,നമുക്കായ്
മാത്രമല്ലെ അവര്‍ ജീവിക്കുന്നത്...,
എന്നിട്ടും മാതൃഹൃദയമോ പിതൃഹൃദയമോ ഒന്ന് തേങ്ങിയാല്‍ നാമറിയാതെ പോവുന്നു.
-
തിരിച്ചുവരാത്ത ഒരു യാത്ര പോവണം
തനിച്ചാക്കി പോയവരുടെ അടുത്തേക്ക്,
എന്‍െ ആത്മാവ് അവരുടെ ആത്മാവുമായ്
വരിഞ്ഞുമുറുക്കി കെട്ടണം, ഇനിയെന്നെ തനിച്ചാക്കി അകലരുതെന്ന് പറയണം,
നിങ്ങളില്ലാതെ എനിക്കിവിടെ വയ്യ,
ഓര്‍മ്മകള്‍ എന്നെ ശ്വാസം
മുട്ടിക്കുമ്പോഴെല്ലാം ജീവിച്ചിരുന്നിട്ടും
മരിക്കാതെ മരിക്കുകയാണ് ഞാന്‍.
-
വീണടിഞ്ഞിട്ടും ഉയിര്‍ കൊളളുന്ന
നിന്‍െ തളിരിലകള്‍ക്ക് ചന്ദനത്തിന്‍െ ഗന്ധം
അനാവൃതമായ് മണ്ണില്‍ ലയിച്ചു വേരിലേക്കു തന്നെ ഉയിര്‍ വീണ്ടെടുക്കുന്ന
അജ്ഞാതമാം ആത്മാവിന്‍െ ഇലയനക്കം
നിന്നെ വീണ്ടും തണുത്ത വസന്തത്തിലേക്ക്
ആനയിക്കുന്നു ,
-