നീയില്ലായ്മയുടെ വരൾച്ച ഞാൻ അനുഭവിക്കില്ല കാരണം നീ എൻ്റെയുള്ളിലെ നിറഞ്ഞൊഴുകും സമുദ്രമാണ്, എങ്ങോട്ട് ഒഴുകിയാലും എന്നിലേക്ക് മാത്രം വന്ന് ചേരാനുള്ള കടൽ... എൻ്റെ പ്രണയത്തിൻ്റെ വറ്റാത്ത സമുദ്രം...
സ്നേഹിക്കുന്നവർ മാത്രം ഇരുട്ടിലായി പോവുന്നത് കണ്ടിട്ടുണ്ടോ നിങ്ങൾ? നിങ്ങൾ ആത്മാർത്ഥമായി സ്നേഹിച്ചു നോക്കൂ അപ്പോൾ അറിയാം കൂടെ നിൽക്കുന്നവരൊക്കെ ഇരുട്ടിലാക്കി നടന്നു നീങ്ങുന്നത്
ഉപ്പാ... നിങ്ങളായിരുന്നു എന്നും എൻ്റെ അറിവിൻ്റെ പുസ്തകം.. എത്ര വളർന്നിട്ടും നിങ്ങളിലേക്ക് എത്തിപ്പെടാൻ എനിക്ക് സാധിക്കുന്നില്ല..., മക്കൾക്ക് വാപ്പ എന്നും ഒരു മരത്തണൽ ആണ്, സ്നേഹത്തിൻ്റെ അറിവിൻ്റെ സംരക്ഷണത്തിൻ്റ ,ഇന്ന് തണൽ നഷ്ടപ്പെട്ട ഒരു കിളിയെ പോലെ ഞാൻ തനിച്ചാവുമ്പോഴും ഓർമ്മകൾ തരുന്ന സുഗന്ധം എത്രയോ വലുതാണ്, ഇനിയും ഒരു ജന്മം അതുണ്ടെങ്കിൽ, അങ്ങയുടെ മകളായി തന്നെ എനിക്ക് ജനിക്കണം, ഇനിയും തന്നു തീരാത്ത ഈ സ്നേഹമൊക്കെയും പിന്നെ ഞാൻ എങ്ങിനെ തരാനാണ്...
എന്തിനാണ് ഞാൻ നിന്നെ ഇത്രമാത്രം പ്രണയിച്ചു പോകുന്നത് നീ അകലുകയാണെന്നുള്ള സത്യം ഹൃദയം മാത്രമെന്തെ അറിയാതെ പോവുന്നു.. എങ്കിലും മനസിൻ്റെ ഉൾക്കൂടാരങ്ങളിൽ എനിക്കൊരു കൂടു പണിതു തരുമോ നീ.. ഒരു വാക്കു മിണ്ടിയില്ലെങ്കിൽ... ഒന്നു കണ്ടില്ലങ്കിൽ മാത്രം വിരഹമാവുന്ന വേനലിൽ ഞാൻ വെന്തു പോവുന്നതെന്താണ് സ്നേഹമൊരു തപസായ് മാറുന്നു എന്നിലുടനീളം നിൻ സ്നേഹത്തിനായ് നോമ്പെടുക്കുന്നവൾക്ക് ഒന്നുകിൽ സ്നേഹത്തിൻ്റ വീഞ്ഞ് പാത്രം എൻ്റെ ഹൃദയത്തിലേക്ക് പകർന്ന് തരിക അല്ലെങ്കിൽ പ്രണയമില്ലാത്ത തരിശു ഭൂമിയിൽ ഞാൻ വസന്തമറിയാതെ വെന്തു മരിക്കട്ടെ....
നേർത്ത വരപോലെ എന്നിൽനിന്നും ദൂരേക്ക് മാഞ്ഞു പോകുന്നുവോ നീ.... അകലെ ഓർമ്മയുടെ നൂൽപാലങ്ങളിൽ ഏകാകിയായ സഞ്ചാരിയാവുന്നു ഞാൻ ഹൃദയത്തിൽ നീ ജ്വലിക്കുമ്പോഴെപ്പൊഴും നിന്നോർമ്മകൾ അണയാതെ നോക്കിയിരുന്നു , ഇന്നൊരു ഒരു വാക്കിനാൽ പോലും എന്നിലേക്ക് തിരികെ വരാതെ നിന്നോർമ്മകളിൽ നിന്നും ഇന്ന് ഞാൻ മറഞ്ഞു കൊണ്ടിരിക്കുന്നു ഏതോ അകൽച്ചയുടെ മതിലുകൾ നമുക്കിടയിൽ ഉയർന്നു പൊന്തിയിരിക്കുന്നു നിന്നിലേക്ക് നടന്നടുക്കുവാനാവാതെ ഞാനും മറഞ്ഞില്ലാതായിരിക്കുന്നു
ചിതറുന്ന നൊമ്പരത്തിൻ ഭാരം പേറി ഈ ഓർമ്മക്കയങ്ങളിൽ മുങ്ങിത്താഴുന്നു, നീയോ അടരുന്ന ആത്മാവിൻ ഇടറുന്ന ചൂടറിയാതെങ്ങോ പോയിമറയുന്നു, ഇഴഞ്ഞുനീങ്ങുന്ന നിൻ സമയ സൂചികയിൽ അറ്റു പോവുന്ന ആയുസ്സ് ആകുന്നു ഞാനെന്ന അർത്ഥമില്ലാത്ത കഥ
കൈകളറ്റു ,തലവെട്ടി വിറ്റു വിറ്റു തീർന്ന പച്ചപ്പുകൾ... ഉയിരു തേടി മണ്ണിൽ പരതി കോൺക്രീറ്റിൽ തലയടിച്ചു കരഞ്ഞ വേരുകൾ അസ്തിത്വമില്ലാതലഞ്ഞൊരാ ചിറകടി ശബ്ദങ്ങൾ... ഊറ്റിക്കുടിച്ചൊരാ ഭൂഗർഭജലവും, വന്നു വരൾച്ചയും,ഒടുവിലാ വേനലാം ചൂടിൽ വെന്തുരുകുമാ ജന്തുജീവജാലവു- -മൊടുവിലാ തീരാത്ത കനലിൻ പാടുകൾ വരച്ചിട്ടു വർഷമോ തീരാത്ത പകപോലൊഴുകി തന്നിഷ്ട വഴി തേടി , തിമർത്തു പെയ്ത മാരിയിൽ മുങ്ങിയമർന്ന ജീവിതങ്ങൾ... കണ്ണുനീരായ് ഒഴുകിയ പുഴകൾ....പിന്നീട് വേറിട്ട വഴിതേടി അലഞ്ഞിരുന്നു പ്രളയമായ് ഗതി മാറി വിധം മാറി ഭൂമി തൻ ശീതോഷ്ണാവസ്തകൾ ഇനിയും പിഴുതെറിയാതിരിക്കാമീ പ്രകൃതിയെ... ചുട്ടു പൊള്ളിക്കാതിരിക്കാം ഈ ധരണിയെ.... കൈ കോർക്കാമീ തണലിനു വേണ്ടി നല്ലെയൊരു നാളെയുടെ പുലരികൾക്കു വേണ്ടി