.പ്രിയ പുസ്തകങ്ങളേ... നിങ്ങൾ എനിക്ക് പകർന്ന ഭ്രമാത്മകതയുടെയും ഭാവനത്മകതയുടെയും വീര്യമേരിയ വീഞ്ഞ് നുണയാതെ കാലം കഴിച്ചിരുന്നെങ്കിൽ വ്യർത്ഥമായ് തീർന്നേനെ ഈ ജന്മം.
നിന്റെ തൂലികത്തുമ്പിലൂടെ പ്രണയവും ഉന്മാദവും,നഷ്ടസ്വപ്നങ്ങളും പരന്നൊഴുകിക്കൊണ്ടേയിരുന്നു .. സ്നേഹത്തിനായ് നീ പലപ്പോഴും ദാഹിച്ചു ചിലപ്പോഴെങ്കിലും കലഹിച്ചു, നഷ്ടപ്പെട്ട നീലംബരിക്കു പിന്നാലെ പാതിമുറിഞ്ഞ ആത്മാവുമായി അലഞ്ഞവൾ ഒടുവിൽ പ്രണയം നിറച്ച തൂലികയുമായ് നീർമാതളത്തിന്റെ ഗന്ധവും പേറി കാണാമറയത്ത് പോയ് മറഞ്ഞു... എങ്കിലും ഇന്നുമാ നീർമാതളം പൂക്കാറുണ്ട് ഭ്രാന്ത് പൂക്കുന്ന നേരങ്ങളിൽ എന്റെ മോഹ വൃക്ഷത്തിന്റെ ചില്ലകളിൽ..
കനലിന് മീതെ ചവിട്ടി നിൽക്കുമ്പോഴും ചിരിയുടെ മുഖമൂടി എടുത്തണിയണം താനാണ് ലോകത്തിലെ ഏറ്റവും സന്തോഷവതി എന്നുതൊന്നുമാറ് നടിക്കണം ;നാട്യം പോളിക്കാനെത്തുന്ന കണ്ണീരൊഴുക്കിനെ അണകെട്ടിനിർത്തി ,വേദനകളെ കുഴിവെട്ടി മൂടുക, അവ അജ്ഞാതമായ് തന്നെ തുടരട്ടെ .അല്ലെങ്കിലും വേദയിലൊക്കെ പങ്കുചേരാൻ ആർക്കാണിപ്പൊ സമയം.
ആരും കാണാതൊരുനാൾ നിന്റെ ഹൃദയത്തെ കവർന്നെടുക്കണം അതിൽനിന്ന് ഞാനൊഴികെയുള്ള ഓർമകളുടെ അവസാന മഷിതുള്ളിയും മായ്ച്ച് മായ്ച്ച് ഇല്ലാതെയാക്കണം.അതിലെന്‍റെ പ്രണയം പച്ചകുത്തി ഹൃദയത്തിന്റെ ഒരു പകുതി തുന്നിച്ചേർക്കണം ;വീണ്ടുമാരും ഓർമയുടെ ഭാണ്ഡവുമായ് കടക്കാതെവണ്ണം ചുറ്റും വേലി തീർക്കണം.അറിയാം ഭ്രാന്ത് തന്നെ; അതിനേക്കാൾ ക്രൂരത,പക്ഷേ ഇങ്ങനെ നിന്നിൽ, നിന്റെ ഓർമകളിൽ എന്നെതന്നെ കൊത്തിവെച്ച് പ്രണയരക്തം പൊടിയുന്ന പാതിഹൃദയവുമായ് കാലംനീക്കുന്ന ഉന്മാദിനിയായോരു പ്രണയിനിയായ് മാറണമെനിക്ക്.