എന്റെ ഓർമ്മകൾക്കു മേലെ കെട്ടിയ ചിറ നീ വീണ്ടും പൊട്ടിച്ചെറിഞ്ഞു.
അനിശ്ചിത്തിന്റ വേലിചെടി അവിടെ നട്ട് നീ വീണ്ടും മറഞ്ഞു.
അതിന്റെ വേരുകൾ ആഴ്ന്നിറങ്ങി എന്റെ ഹൃദയം വേദനിച്ചു.
ആവർത്തികളുടെ ഇരുണ്ട ധൂളികൾക്കകത്തിരുന്ന് ഞാൻ അവസാനമില്ലാത്ത സ്വപ്നം കണ്ടു. പ്രഭാതത്തിന്റെ ഏകാന്തനക്ഷത്രത്തിൽ, ഉത്ഭവം അജ്ഞാതമായ, എന്റെ വേദന കണ്ടു.
ഓർമകളെയാകെ നീ ഉടച്ചുവാർക്കുമെന്ന് ഭയന്ന് മൗനത്തിന്റെ കൂട്ടിൽ ഞാൻ അഭയം തേടി.
മൗനത്തിനുള്ളിൽ നിന്ന് ഒരു മഹാനദി തടഞ്ഞുനിർത്താനാവാത്തവിധം നിന്നിലേക്ക് കുതിച്ചൊഴുകി.
ഞാനതിന്റെ പ്രവാഹത്തിൽ നിസ്സംഗയായ കരിയിലപോലെ അലിഞ്ഞും പൊടിഞ്ഞും ഒഴുകിക്കൊണ്ടിരുന്നു.
നീ എന്റെ ഓർമകളിൽ നട്ടുവെച്ച കുഞ്ഞു പ്രകാശത്തിൽ ആ നക്ഷത്രദ്വീപിനെ കിനാവു കണ്ടുകൊണ്ട്.
-