മരമായിലെങ്കിലും
മഴുവാകാതിരിക്കാം-
ജീവിതത്തിലെ
ഹൃദ്യമായ
സമ്മാനമാണ്
പുഞ്ചിരി.
നിഷ്കളങ്കമായ
ചിരി
ദൈവത്തിൻ്റെ
വരദാനവും.......
.
-
നീയെന്ന വെളിച്ചമാണ്
ഇരുട്ടുകളെ
പ്രണയിക്കാനെന്നെ
പഠിപ്പിച്ചത്.....
-
ജീവിതത്തിൽ പലതും
അവസാനിക്കുമെന്ന്
തോന്നുന്നിടത്ത് നിന്ന്
ആരംഭിക്കും. -
പക്ഷേ
അതിനെ സ്വീകരിക്കുക
എന്നതാണ് പ്രയാസം.
പിന്നീട് വിജയത്തിൻ്റെ
നാളുകൾ തുടങ്ങുന്നു......
അതിനിടയിലുള്ള
നിമിഷങ്ങളാടോ
ഗുണപാഠങ്ങളാകുക.......
-
ഒറ്റപ്പെടുമ്പോൾ
ഒറ്റച്ചിരിയിൽ
ഒത്തിരി സ്വപ്നങ്ങളെ
ഒന്നായി ചേർത്ത്
ഒരായിരം മഴത്തുള്ളികൾ പോലെ
ഒരുപാട് മനസ്സുകളിൽ
ഓർത്തോർത്ത് പെയ്യാനായാൽ
ഒറ്റനേരങ്ങളെ നമ്മൾ
ഒരുപാട് സ്നേഹിച്ചു പോകും........
ഒരു പുസ്തകം പോലെ
ഒരു വേനൽ പോലെ
ഒരു മഞ്ഞുമഴ പോലെ
ഒരു ചിത്രശലഭം പോലെ
ഒറ്റപ്പെടലിൽ
ഒരാകാശം തീർക്കാനായാൽ
ഒറ്റപ്പെടലിലും
ഓർമ്മകളിൽ
ഓടിയെത്തുവാൻ
ഒരുപാട് ചിരിമഴകളെത്തും........
-
അവളുടെ നീതിയിൽ
ഉയിരിടും കാലങ്ങൾ
പാലാഴി കടഞ്ഞിടും
സത്യത്തിൽ കാഴ്ചകൾ
അഹിതത്തിൻ
പേവിഷജല്പനങ്ങൾ
സാമൂഹ്യമച്ചകക്കോപ്പുകൾ
വേദിയിൽ
ചേട്ടകളെ
വിതച്ചിടുമ്പോൾ
കുലസ്ത്രീകളവരെന്ന്
കാമപുരോഹിതർ
ഭ്രാന്തജല്പനം
ചെയ്യുമീ ദൃശ്യച്ചുഴികളും
സത്യത്തിൽ സീൽക്കാര
ശബ്ദത്തിൽ വിറക്കൊണ്ട്
രാഹുകേതുക്കളായ്
അലഞ്ഞിടുമ്പോൾ
-
✍️അഹിതം
അരങ്ങിൽ മേളം തകർക്കുമ്പോൾ
മൗനം പാലിച്ച വിഷസർപ്പങ്ങൾ പത്തി വിരിച്ച് ഹിതമായ ഉറകളൂരിയെറിഞ്ഞ് ചാറ്റും വിളിയുമായി മച്ചകങ്ങളിലേയ്ക്ക് ഊളിയിട്ടിറങ്ങി........ ഒറ്റപ്പെടലിൽ ഉന്മാദം പൂണ്ടവർ മറുവിളിയ്ക്കായ് കാതോർത്തു. പോത്തിനെ വേദം പഠിപ്പിക്കാനെത്തിയോർ പുറത്ത് കാഴ്ച നഷ്ടപ്പെട്ടിരുന്നു . അഹിതമായവ സ്വത്താക്കി വച്ചവർ നാടകക്കോപ്പുകൂട്ടി
....-