കടലുതാണ്ടി
കണ്ണീരുപ്പൊഴിച്ചവർ ജീവിതം പഠിച്ചു
കാലുനനയാത്തവർ കള്ളം പഠിച്ചു
കണ്ണുനീരുപ്പാക്കിയവരോ കഷ്ടതകളറിഞ്ഞു
കണ്ടുനിന്നവരാഹ്ലാദിച്ചു
കരണം മറിഞ്ഞവർ ജീവിതലക്ഷ്യംപൂണ്ടു.-
உடலை தந்து
உயிரை தந்து
உணவூட்டி தந்து
எனக்கும் வாழ
உன்னையே தந்த
அண்ணயே நீ
இறந்தும் என்னுள்
இருப்பது.
நினைவோ நிஜமோ
அப்துல் மஜீத் முதலமடை
-
എന്മിഴിയരുകിൽ നീയിരിക്കുമ്പോൾ
എന്നധരങ്ങളക്ഷരം നുകരുമ്പോൾ
കവിതേ ഞാനെന്മേനി മറന്നൂ
ഞാനീ അഖിലം മറന്നൂ
നിന്നിലാഴ്ന്നിറങ്ങുന്നെൻ
ചിന്തകളെല്ലാമെൻ പൊൻതൂലികയേ
പ്രണയിച്ചീടുന്നു.
-
ഉപ്പ്
കടൽ കടന്നുപോയവരുടെ
നൊമ്പരങ്ങളുടെ
കണ്ണീരിനുപ്പാണ്;
കരയിലേക്ക്
രുചികൂട്ടാനെത്തുന്നത്.-
വടി മുമ്പേ നടക്കുകിലും
അടിയില്ലെന്നുരച്ച ഗാന്ധി;
അടിയനെന്നുരച്ചവർക്കും
വടിവേണ്ടെന്നുരച്ച ഗാന്ധി.
-
നമുക്കിനിയും ഒന്നാവണം;
അതിനായീ മനസ്സിലൊന്നാണെന്ന്
കരുതണം;
ജാതിമതകുലരാഷ്ട്രീയ വിഭാഗീയത
മരിക്കണം;
നമ്മൾ നമ്മളാണെന്ന ബോധത്തിൽ
മനുഷ്യരാവണം.-
സ്വപ്നമായ പഠനത്തെ വെട്ടി-
ച്ചുരുക്കിയപ്പോൾ ജീവിക്കുന്ന-
തെങ്ങനെയെന്നറിഞ്ഞു;
സ്വപ്നമായ പ്രണയത്തെ വെട്ടി-
ച്ചുരുക്കിയപ്പോൾ ദുഃഖത്തെ
വെല്ലുവിളിച്ച് ജീവിക്കുന്നതെ-
ങ്ങനെയെന്നറിഞ്ഞു;
പത്തുമാസം നൊന്തുപെറ്റൊരമ്മയെ
എന്റടുക്കൽനിന്നും മരണം വെട്ടി-
ച്ചുരുക്കിയപ്പോൾ ഏകാന്തതയി-
ലേക്കെന്നെ വിട്ടുകൊടുക്കാതെ
ജീവിക്കുന്നതെങ്ങനെയെന്നറിഞ്ഞു;
എനിക്കായി ജീവിതം ത്യജിച്ച
പെണ്ണിനുവേണ്ടി ജീവിക്കുന്നതെ-
ങ്ങനെയെന്നു പഠിച്ചുകൊണ്ടിരിക്കുന്നു;
മരണമേ..നീയെന്നെ നിന്റെ വരുതിയിൽ
വീഴ്ത്താൻ കൊതിക്കുമ്പോഴും
മക്കൾക്കായ് വെളിച്ചം തേടിയുള്ള യാത്ര-
യിലാണു ഞാൻ
ചലനമറ്റ് നിന്നോടൊപ്പമൊരു ദിനം വരും
അന്നീ മണ്ണിൽ ലയിച്ചുകൊണ്ടപ്പോഴും
വെളിച്ചത്തെ നോക്കി ഗ്രഹണപഥം
ചെയ്തുകൊണ്ടിരിക്കും.
-
എന്റെ അമ്മ
ഉണ്ടോന്ന് നോക്കും;
അമ്മയെന്നെ കാണുന്നുണ്ടെന്ന്
വെർതെ കനവ് കാണും;
എന്റെ നേതാവ്
സഖാക്കളോടൊപ്പം
ഇരുളിനോട് സമരം
ചെയ്യുകയാണെന്ന് തോന്നും
അവരെല്ലാം മാനത്ത്
ചിരിച്ചുകൊണ്ടുള്ള
മുദ്രാവാക്യം വിളിക്കുകയാണെന്നും
ഇരുൾ ചൂഴ്ന്ന ഭൂമിക്ക് കാവലിരി-
ക്കുകയാണെന്നും കണ്ണുകൾ പറയും.-
വാക്കേറ്റമുണ്ടാകിലും
നാക്കിൻ വാക്ക് നല്ലതുചൊൽക;
നൽവഴി പോക്കിൻ നന്മവഴിയതുവേ..
വാക്കുകൾ നിശ്ചലമാകുമ്പോൾ
എതിർനാക്കുകളുരിയാടുമ്പോൾ
വാക്കിൻ തോല്വികളല്ലതുവേ..
എതിർവാക്കും തോല്ക്കാൻ
തയ്യാറായി നാക്ക് നില്പതുവേ..
തോക്കും തോല്ക്കും വാക്കിൻ ചൊല്ലാൽ
വാക്ചാതുര്യമുണ്ടെങ്കിൽ അതുമതിയേ..
തോല്വികളില്ല,വാക്കുകൾ നിശ്ചമാകില്ല
ആദ്യാക്ഷരക്കുറി വാങ്ങിയതു നാവല്ലേ..
-
വക്രബുദ്ധിയാൽ നാട്ടുകാരേ
ചിത്തഭ്രമത്തിലാക്കും കോലമേ
ചിത്രമെഴുതാൻത്തന്ന ചുമരിനേ
വെള്ളയടിച്ചിട്ടുവരയ്ക്ക നാട്യമേ
-