നിന്റെ വരിയിലെ
എന്നെ വായിക്കാനാണ്
ഇന്നെനിക്കേറെയിഷ്ടം.....-
പുസ്തകങ്ങൾ വായിക്കാൻ നേരമില്ലെന്നു
പരാതി പറഞ്ഞ നാം
പലരുടെയും മനസ്സ് വായിക്കാൻ
നേരം കണ്ടെത്തിയതാണ്
സകല പരാജയങ്ങളുടെയും കാരണം.
അറിവും ചോർന്നു, സ്നേഹവും ചോർന്നു!
നേരും പോയി, നേരവും പോയി!
-
ഒരു മഴ ആർത്തുപെയ്യുന്നുണ്ട്..!
വാക്കുകൾ നേർത്ത മഴത്തുള്ളികളായ്
പൊഴിയുന്നൊരു ചാറ്റൽ മഴ.
താളുകൾ മറിയുംതോറും
കഥയും കഥാപാത്രങ്ങളും നിറഞ്ഞ്
തുള്ളിക്ക് ഒരുകുടം പോൽ,
എന്റെ കൈക്കുള്ളിൽ പെയ്യുന്നൊരീ -
ഇടവപ്പാതി..!
-
മഷി പുരണ്ട ഭ്രാന്തിനെ
തളക്കാനാവാതെ
അവളിന്നും അട്ടഹസിക്കുന്നു
അവയെ ഭ്രാന്തമായി
സ്നേഹിക്കുകയും അതിൽ
സ്വയം ഭ്രാന്തിൻ്റെ ജല്പനങ്ങൾ
തുടരുകയും ചെയ്യുന്നു !!-
"വാ" ചാലതയുടെ
"യ" വനികക്കുള്ളിൽ
"നാ" നാതരത്തിലുള്ള
"ദി" വ്യമായ
"നാ" ഴികക്കല്ലുകളായ്
"ശം" ഖധ്വനികളുയർത്തും
"സ" ന്മാർഗദർശി-
"കൾ"
"പുസ്തകങ്ങൾ "-
വായനക്ക് പിന്നിലൊരു കാത്തിരിപ്പിൻ വശമുണ്ട് !
എഴുത്ത് പ്രിയപ്പെട്ടൊരാളിൽ നിന്നാകുമ്പോൾ വായിക്കാൻ കൊതിക്കാത്തവരും കൊതിമൂത്ത് കാത്തിരുന്നു വായിച്ചിടും...-