പ്രാർത്ഥനാ സൂക്തങ്ങൾ നാവിൽ ഉരുവിടുകയായി. മനസ്സിൽ സന്തോഷത്തിന്റെ വേലിയേറ്റം. കഴിഞ്ഞുപോയ കാലത്തെക്കുറിച്ചുള്ള ഓർമ്മകളും വരാനിരിക്കുന്ന കാലത്തെക്കുറിച്ചുള്ള പ്രതീക്ഷയും അങ്ങിങ്ങായി ചേക്കേറുകയായി. ഒരിക്കൽ കൂടി നഷ്ടപ്പെട്ടു പോകുവാൻ ഇടയാകാത്ത വിധം പ്രതീക്ഷ അയാൾ മുറുകെ പിടിക്കുന്നു.
ആകെയൊരു മരവിപ്പാണ്. കൈകൾ ചലിക്കാൻ മടിക്കുന്നത് പോലെ. വാക്കുകൾക്കൊക്കെയും ഭാരമേറുന്നു. എഴുതി തുടങ്ങിയ ഇടവും എഴുതി നിർത്തിയ ഇടവും ഒന്നുതന്നെയെന്നു തിരിച്ചറിയുന്നു ഞാൻ.
നക്ഷത്രങ്ങൾ കിന്നാരം ചൊല്ലുന്ന രാവിൽ അമ്പിളിയമ്മാവന്റെ കഥകൾ കേട്ട് സ്വപ്‌നങ്ങൾ കൂടൊരുക്കിയ ചില്ലു ജാലകത്തിനരികെ വിസ്മയത്താൽ വിടർന്ന കണ്ണുകളുമായി ഒരു കുരുന്ന്..