ഇനിയുമൊരു വെള്ളിയാഴ്ചയുടെ രാപകുതിയിലെന്നെ നീ കൊണ്ടു പോണം .., ഉഷസ്സ് തേടിയാ മേടിന്റമരത്തേക്ക്
ആ കൈകളിലെന്റെ വിരലുകൾ ഭദ്രമായിരുന്നത് കൊണ്ടു മാത്രം മറ്റൊരടയാളവും വരച്ചിടാൻ മറന്നു പോയൊരാ കാട്ടുവഴികളിലൂടെ
അവിടെ വെച്ച് ഞാൻ ഖനനം ചെയ്തിടാം ... എന്റെ വരികളെ മരവിപ്പിച്ച പ്രണയത്തെ ... നീ മാത്രമായിപ്പോയെന്നിലെ കരിങ്കൽ ചുവരിനെ ... അസാമിപ്യത്തിൻ ചൂടിൽ ദ്രവീകരിക്കപ്പെട്ട ചുടുനീരിനെ... 'നീ പാകം ചെയ്ത എന്നെ '