ഒഴിഞ്ഞ കോണുകളിലോ,ആളൊഴിഞ്ഞ തെരുവ് വീഥികളിലോ,ഇടുങ്ങിയ ഓഫീസ് മുറികളിലോ,ഒളിച്ചും പാത്തും,ബലം പ്രയോഗിച്ചും ചുംബിക്കുവാൻ അവൻ തിരക്ക് കൂട്ടിയില്ല.ആൾക്കൂട്ടത്തിൽ ആരും കാണാതെ നനുത്ത ഒരു സ്പർശനത്തിലൂടെ എന്റെ രതിമൂർച്ചകളെ ഉണർത്തുവാനോ,കിക്കിളിയാക്കി ജാള്യപെടുത്താനോ,കവിളുകൾ ചുവന്നു തുടുക്കുന്നത് കണ്ടു ഊറിചിരിക്കുവാനോ അവൻ മുതിർന്നില്ല.എന്റെ അധരം അവനൊരു പാനപാത്രമായി കണ്ടു.എന്റെ നാവിൽ നിന്നും ഊർന്നു വീഴുന്ന വീഞ്ഞ് അവൻ ഒരു കുമ്പസാര അകമ്പടിയോട് കൂടി തികച്ചും പവിത്രമായി കുർബാന കൈകൊള്ളും വിധം സ്വീകരിച്ചു.കാമം കൊഴുക്കുന്ന കണ്ണുകളായിരുന്നില്ല അവന്റേതു,പ്രണയം തുളുമ്പുന്ന നന്മ മുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമായ കൈതകാടായിരുന്നു.അതിനിടയിലൂടെ വട്ടമിട്ട് പാറി പറക്കുന്ന വണ്ടാവുകയായിരുന്നു ഞാൻ.
-