കോമാളി
അന്ന് പതിവിലും ആളുകൾ കൂടുതലായിരുന്നു.ആയിരകണക്കിനു കണ്ണുകൾക്കും, കരഘോഷങ്ങൾക്കും മുന്നിൽ അയാൾ എന്നത്തേക്കാളും ഊർജസ്വലനായി കാണപ്പെട്ടു. ഓരോ നമ്പറുകളും മാറിമാറി കളിച്ച് കാണികളുടെ ചുണ്ടിൽ ചിരി പരത്തി അങ്ങനെ ഏറെ നേരം മുന്നേറവെ, പൊടുന്നനെ അയാളൊന്നു പകച്ചു." സമ്മതം ചോദിക്കാതെ വന്ന മിഴിനീർതുള്ളികൾ താഴേക്കൊലിച്ചത്, തന്റെ മുഖത്തെ ഛായാചിരിയെ കലക്കിക്കൊണ്ടാവുമോ?!"
കാണികളിൽ ഒരുവൻ അന്നേരം തനിക്ക് മുന്നിൽ ചായം ചമഞ്ഞാടുന്ന ആ ആൾരൂപത്തെ ചൂണ്ടിക്കൊണ്ട് തന്റെ ഭാര്യയോട് പറഞ്ഞു.
"എന്തൊരു കഷ്ടമാണ്, നാടും വീടും വിട്ട് എന്നെ വന്നതായിരുന്നു. ആകെ കൂട്ടിനുണ്ടായത് ആ പെണ്ണും, അവളും ഇന്നലെ തനിച്ചാക്കി പോയി.ട്രെയിൻ തട്ടിയതാണെന്ന കേട്ടെ. ഹമ്മ് ദൈവത്തിന്റെ ഓരോ വിക്രിതികളെ!"
ഇത് കേട്ട അയാളുടെ ഭാര്യ മുന്നിലുള്ള സ്റ്റേജിലേക്ക് തന്റെ സഹതാപകണ്ണുകൾ പായിച്ചു.
അപ്പോഴും എന്നെത്തെയും പോലെ ഒന്നുമറിയാത്ത മട്ടിൽ ആ കോമാളി ചിരിച്ചുകൊണ്ടിരുന്നു!
-